23 December, 2014


പ്ളാസ്റ്റിക്ക് കത്തിക്കല്ലേ , പ്ളീസ്.......

പ്ളാസ്റ്റിക്ക് കത്തിച്ച് ചാരവും , പുകയും ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന നഗരമെന്ന കുപ്രസിദ്ധി പറവൂര്‍ നഗര സഭ കരസ്ഥമാക്കും. മാലിന്യം ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ പറവൂര്‍ നഗരത്തിലെ ജനങ്ങള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പ്ളാസ്റ്റിക്ക് കത്തിക്കല്‍ .പറവൂര്‍ നഗര സഭ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുടെ അനന്തരഫലമായാണ് പറവൂരില്‍ നിന്നും ഇത്രയധികം പുക ഉയരുന്നത് . പ്ളാസ്റ്റിക്ക് പുകയുല്‍പ്പാദനത്തിനുള്ള അവാര്‍ഡ് നഗരസഭക്ക് നല്‍കണം. .

മാലിന്യ സംസ്ക്കരണം ജനങ്ങളെ ഏല്‍പ്പിച്ച് നഗരസഭ കൈകെട്ടി കണ്ണടച്ചിരുന്നു. മാലിന്യം നിക്ഷേപിക്കാന്‍ പൈപ്പുകള്‍ നല്‍കി. വഴിവക്കില്‍ നിന്നും റിങ്ങുകള്‍ നീക്കം ചെയ്തു. മാലിന്യ ശേഖരണം നിറുത്തി . പ്ളാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടിയൊന്നും ചെയ്തില്ല. വീടുകളില്‍ പ്ളാസ്റ്റിക്ക് കൂമ്പാരമായപ്പോള്‍ ജനം സ്വയം പരിഹാരം കണ്ടെത്തി. കുറേശ്ശേ കത്തിച്ച് ഒതുക്കാന്‍ തുടങ്ങി. പ്ളാസ്റ്റിക്ക് കത്തുമ്പോഴുള്ള പുക ശ്വസിക്കുന്നത് മാരകമാണെന്ന അറില്ലായ്മയൊന്നും പറവൂര്‍കാര്‍ക്കില്ല. എങ്കിലും ഈ കടുംകൈ ചെയ്തുകൊണ്ടിരിക്കുന്നു.

ഇതാ ഒരു പത്ര വാര്‍ത്ത വന്നിരിക്കുന്നു. എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷ്ച്ച് പറവൂരില്‍ കാന്‍സര്‍ രോഗബാധിതരും , ഇതുമൂലമുള്ള മരണവും കൂടുതലാണെന്ന് പറവൂര്‍ നഗരസഭ കൗണ്‍സിലര്‍ പി വിശ്വനാഥമേനോന്‍ കൗണ്‍സിലില്‍ അറിയിച്ചിരിക്കുന്നു. രോഗബാധ പറവൂരില്‍ വര്‍ദ്ധിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.

പൊതുജനത്തിന്റെ ആരോഗ്യകാര്യത്തില്‍ ഉല്‍ക്കണ്ഠപ്പെടുന്ന ഒരു ജനപ്രതിനിധിയെങ്കിലും പറവൂര്‍ നഗരത്തില്‍ ഉണ്ടല്ലോ എന്നാശ്വസിക്കാം.

29 November, 2014






ആക്ഷേപങ്ങളും അഭിപ്രായങ്ങളും.






  ഫേസ് ബുക്ക് , വാട്ട്സ് ആപ്പ് തുടങ്ങിയ നവ ലോക മാധ്യമങ്ങള്‍ ഊഹോപോഹങ്ങളും കെട്ടു കഥകളും പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുന്നു.യുവതലമുറയാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നത് എന്ന കാര്യമാണ് അത്യന്തം ഖേദകരം.   സുപ്രസിദ്ധ സിനിമാതാരം രാഘവന്റെ മകന്‍ യുവ നടന്‍ ജിഷ്ണു ആശുപത്രിയില്‍ കിടക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐ സി യു വില്‍  അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ ചിത്രം പകര്‍ത്തിയത് ആശുപത്രി ജീവനക്കാര്‍ ആയിരിക്കും. ആശുപത്രി ജീവനക്കാരുടെ കുസൃതിയാണെന്നാണ്  ജിഷ്ണു പത്രപ്രസ്താവനയില്‍ പറയുന്നത് . ഇതൊരു കുസൃതിയായി കരുതാനാവില്ല. ആശുപത്രിജീവനക്കാര്‍ അധാര്‍മ്മിക പ്രവര്‍ത്തനമാണ് നടത്തിയത്. മൊബൈല്‍ ഫോണിലായിരിക്കും ചിത്രമെടുത്തത് . ഐ സി യു വിനകത്ത് മൊബൈല്‍ ഫോണ്‍ നിയമ വിരുദ്ധമായി ഉപയോഗിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ആശുപത്രി അധികൃതര്‍ തന്നെ നിയമലംഘനം നടത്തിയിയിക്കുകയാണ്. ഒരു പ്രശസ്ത വ്യക്തിയുടെ അനുഭവം ഇതാണെങ്കില്‍ , ഐ സി യു വില്‍ കിടക്കേണ്ടി വരുന്ന മറ്റ് രോഗികള്‍ക്ക് എന്ത് ശ്രദ്ധയും സംരക്ഷണവുമാണ് ലഭിക്കുക ? ഫോട്ടോ മാത്രമല്ല മറ്റ് പലതും എടുക്കുന്നുണ്ടാവും എന്ന് സംശയിക്കേണ്ടി വരും .

28 November, 2014

എന്റെ സ്ക്കൂള്‍ ഡയറി 17




                   
സെക്കന്റ് റൗണ്ട്


വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു.ശാസനയും ശകാരവും പാടില്ല. ബെഞ്ചില്‍ നിറുത്താന്‍ പാടില്ല. നിലത്തിരുത്താന്‍ പാടില്ല. ഇംമ്പോസിഷന്‍ എഴുതിക്കാന്‍ പാടില്ല. കുട്ടി പഠിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കിലും , പരീക്ഷക്ക് പരാജയപ്പെട്ടാലും കുറ്റം പറയാന്‍ പാടില്ല. പ്രശ്നം അദ്ധ്യാപകനാണ്.

എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഒരടി കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളുണ്ട്. ഒരു ദിവസം പൊരിഞ്ഞ ഇടി നടക്കുന്നു. ഇടിക്കാരെ കൈയോടെ പിടി കൂടി. ഈ അവസരത്തില്‍ സാരോപദേശം നടത്തിയിട്ട് കാര്യമില്ല. സ്കൂളില്‍ നിന്ന് പറഞ്ഞ് വിടലും , മാതാപിതാക്കളെ വിളിപ്പിക്കലുമൊക്കെ അടുത്ത നടപടി. ഇപ്പോള്‍ ഓരോന്ന് കൊടുക്കുക തന്നെ.

ഒരു ചൂരല്‍ വരുത്തി. ഇടിക്കാരെ ഓരോരുത്തരെ നിരത്തി നിറുത്തി ഓരോന്ന് കൊടുക്കുവാന്‍ തുടങ്ങി.
ആദ്യം അടി കിട്ടിയവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കരച്ചില്‍ തുടങ്ങി.
ഇത് ഫസ്റ്റ് റൗണ്ട് . ഇവരുടെ കൂടി കഴിഞ്ഞിട്ട് സെക്കന്റ് റൗണ്ട് തരാം.”
അവന്‍ ഡെസ്ക്കില്‍ തല താഴ്ത്തി കരച്ചില്‍ തുടര്‍ന്നു.

മൂന്നാമനെ അടിച്ചതോടെ വടി ഒടിഞ്ഞു . അത് പൊട്ടി പൊളിഞ്ഞ വടി ആയിരുന്നു. ഇനി രണ്ടു പേര്‍ കൂടി ഉണ്ട്.

അടി കൊള്ളാത്തവര്‍ക്ക് ആഹ്ളാദം . കാഴ്ച്ചക്കാര്‍ക്ക് നിരാശ. ഡെസ്ക്കില്‍ തല ചായ്ച്ച് കരഞ്ഞു കൊണ്ടിരുന്നവന്‍ എഴുന്നേറ്റു. കണ്ണിരൊപ്പിക്കൊണ്ട് അവന്‍ ചോദിച്ചു.” അപ്പോ സാറെ . സെക്കന്‍റ് റൗണ്ടിനെന്തു് ചെയ്യും ?”

ക്ളാസ്സില്‍ കൂട്ടച്ചിരി.

15 August, 2014

സ്വാതന്ത്ര്യ ദിന ആഘോഷം



എസ് ഡി പി വൈ സ്ക്കൂളുകളിലെ   
   സ്വാതന്ത്ര്യ ദിന ആഘോഷം




















































































































































































11 July, 2014

ആക്ഷേപങ്ങളും അഭീപ്രായങ്ങളും





നോട്ടില്‍ വരക്കുന്നവരുടെ ശ്രദ്ധക്ക്



സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നോര്‍ത്ത് പറവൂര്‍ ശാഖയില്‍ പണം അടക്കാന്‍ ചെന്നപ്പോള്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഢനമാണ് ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. എസ്.ബി.ടിയുടെ എ.ടി.എം. കൗണ്ടറില്‍ നിന്നും 20/06/2014 രാവിലെ 10.04 ന് ഞാന്‍ പതിനായിരം രൂപ പിന്‍വലിച്ചു.തൊട്ടടുത്തുള്ള എസ്.ബി.ടി. ശാഖയില്‍ ഇതേ പതിനായിരം രൂപ ഹൗസിങ്ങ് ലോണ്‍ അടക്കാനായി കൗണ്ടറില്‍ കൊടുത്തു. ഞാന്‍ കൊടുത്ത കറന്‍സികളില്‍ ഒരു ആയിരം രൂപ നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പേന കൊണ്ട് എഴുതിയിരിക്കുന്നതായി ബാങ്ക് ഉദ്യോഗസ്ഥ കണ്ടെത്തി.
നോട്ടില്‍ ആ സ്ഥലത്ത് എഴുതാന്‍ പാടില്ലെന്ന് ആ ഉദ്യോഗസ്ഥ പറഞ്ഞു. നോട്ട് എവിടെ നിന്നും എനിക്ക് കിട്ടി എന്ന് ഞാന്‍ ബോധിപ്പിച്ചു. അത് പറഞ്ഞിട്ട് കാര്യമില്ലെന്നായി അവര്‍. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനെ ആ ഉദ്യോഗസ്ഥ നോട്ട് കാണിച്ചു. നോട്ടില്‍ വരക്കുകയോ എഴുതുകയോ ചെയ്യരുതെന്ന് അദ്ദേഹവും എന്നെ ഉപദേശിച്ചു. ഞാന്‍ നിസ്സാഹയനായി.ഹെഡ്കാഷ്യറെ കാണിച്ച് ബോധ്യപ്പെടുത്താന്‍ പറഞ്ഞ് കൊണ്ട് അവര്‍ ആ നോട്ട് എനിക്ക് തിരിച്ചു തന്നു.


ഹെഡ്കാഷ്യര്‍ കൗണ്ടറില്‍ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്ത കൗണ്ടറിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഞാന്‍ സമീപിച്ചു. .ടി.എം. ല്‍ നിന്നും പണം പിന്‍വലിച്ച രസീത് ഞാന്‍ കാണിച്ചു. അതില്‍ എസ്.ബി.ടിയുടെ പേരും ചിഹ്നവും ഉണ്ട്. എസ്.ബി.ടി.യുടെ എ.ടി.എം. കൗണ്ടറിനുള്ളില്‍ രണ്ട് മെഷിനുകള്‍ ഉണ്ട് . അതില്‍ ഒന്നില്‍ പണം നിക്ഷേപിക്കുന്നത് സ്വകാര്യ ഏജന്‍സിയാണ്. അതില്‍ നിന്നും എടുക്കുന്ന പണത്തിന് എസ്.ബി.ടി.ക്ക് ഉത്തരവാദിത്വമില്ലെന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. രസീതിലുള്ള എ.ടി.എം. .ഡി. പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പട്ടു. എസ്.ബി.ടി. പണം നിക്ഷേപിക്കുന്ന മെഷിനില്‍ നിന്നാണ് ഞാന്‍ പണം പിന്‍വലിച്ചിരിക്കുന്നത് എന്ന് തെളിഞ്ഞു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.

പണം എടുത്തത് ഞങ്ങളുടെ എ.ടി.എം.ല്‍ നിന്നായിരിക്കാം. പക്ഷെ ഈ നോട്ട് മെഷിനില്‍ നിന്ന് കിട്ടിയതാകണമെന്നില്ലല്ലോ !”

ഇങ്ങനെ പറയരുത്. ഞാന്‍ സാറിന്റെ നാട്ടുകാരനാണ് . സഹായിക്കും എന്ന് കരുതിയാണ് സാറിനെ സമീപിച്ചത് എന്ന് വിനയത്തോടെ പറഞ്ഞു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെയായിരുന്നു.


"നാട്ടുകാരനായിരിക്കാം. പക്ഷേ നോട്ട് തിരുകിമാറ്റുന്ന സ്വഭാവമുണ്ടോയെന്ന് എനിക്കറിയില്ല.”
ഞാന്‍ ഞെട്ടി. വിയര്‍ത്തു. അപഹസിക്കപ്പെടുകയാണെന്ന തോന്നല്‍. തര്‍ക്കത്തിനൊടുവില്‍ ഹെഡ്കാഷ്യര്‍ ഇടപെട്ട് നോട്ട് മാറി തന്നു. ഏതാണ്ട് അരമണിക്കൂറോളം സമയം ബാങ്കില്‍ വെച്ച് അപമാനിക്കപ്പെട്ടപ്പോള്‍
ബോധ്യപ്പെട്ട ചില ചിന്തകള്‍ കുറിക്കുകയാണ്.


    1. മാന്യമഹാജനങ്ങളെ , ദയവു് ചെയ്ത് കറന്‍സി നോട്ടില്‍ എഴുതുകയോ, ഒപ്പിടുകയോ ചെയ്യല്ലേ .
  1. എസ്.ബി.ടി.യുടെ എ.ടി.എം.ല്‍ സ്വകാര്യ ഏജന്‍സിക്ക് പണം നിക്ഷേപിക്കാന്‍ അനുവാദം
    കൊടുത്തിരിക്കന്നത് ശരിയാണോ ? എങ്കില്‍ കള്ളനോട്ട് ഉള്‍പ്പെടാന്‍ സാധ്യതയില്ലേ ? പണം എടുക്കുന്ന നിരപരാധിയായ ഉപഭോക്താവല്ലേ കുടുങ്ങുക ? സംശയാസ്പദമായ ഒരു നോട്ട് കൈയിലെത്തുകയും , ചുറ്റും മേല്‍പ്പറഞ്ഞതുപോലുള്ള ഉദ്യോഗസ്ഥരുമാണ് ഉള്ളതെങ്കില്‍ എങ്ങനെ നിരപരാധിത്വം തെളിയിക്കും ?
  2. ബാങ്കില്‍ ഇടപാടിനെത്തുന്നവരില്‍ ഭൂരിഭാഗവും ആധാരം അടിയറ വെച്ച് വായ്പ എടുത്തിരിക്കുന്ന
    പാവങ്ങളാണേ ! ബാങ്ക് ഇടപാടിനെത്തുന്ന അത്തരക്കാര്‍ തട്ടിപ്പുകാരെന്ന മട്ടില്‍ പെരുമാറുന്ന ബാങ്ക് ജീവനക്കാര്‍ക്ക് , മാന്യമായി പെരുമാറുന്നതിനുള്ള പരിശീലനം നല്‍കുക.


09 May, 2014

പാലക്കാട് @38ഡിഗ്രി.കോം


പാലക്കാട് മുണ്ടൂരിലെ  IRTC  കാമ്പസില്‍ ഗണിത ശാസ്ത്ര പരിശീലന ക്ളാസ്സില്‍ മൂന്ന് ദിവസം മറക്കാനാവാത്ത അനുഭവം. വരണ്ട പാടങ്ങളും മൊട്ടകുന്നുകളും പനകളും. 38 ഡിഗ്രി ചൂട്.
IRTC കാമ്പസിലെ കാഴ്ച്ചകള്‍ വേറിട്ട അനുഭവം.
































































































































































20 April, 2014

പത്ര വാര്‍ത്ത്

ഏപ്രില്‍ 20-)ം തിയതിയിലെ മാതൃഭൂമി ദിനപ്പത്രത്തില്‍  "ആക്ഷേപങ്ങളും അഭിപ്രായങ്ങളും" എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc