19 April, 2019

മകരവിളക്ക്

മകര വിളക്ക് - പാട്ട്

മകര വിളക്ക്  തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
 ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

തിരുവാഭരണം ചാര്‍ത്തിയ ദേവനെ
 മാനത്ത്  താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.


രചന-എം.എന്‍.സന്തോഷ്
17-04-2019



17 April, 2019

മകരവിളക്ക് - പാട്ട്

മകര വിളക്ക് - പാട്ട്

മകര വിളക്ക്  തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
 ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

തിരുവാഭരണം ചാര്‍ത്തിയ ദേവനെ
 മാനത്ത്  താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.


രചന-എം.എന്‍.സന്തോഷ്
17-04-2019



14 April, 2019

വിഷു - കവിത

വിഷു
കവിത

കൈയില്‍ കണിക്കൊന്നയുമായ്
മേടപ്പെണ്ണ് വിരുന്ന് വന്നു
പാടം കൊയ്ത വിശേഷവുമായി
ചെല്ലെചെറുകിളി ചിലമ്പി വന്നു
മുണ്ടകപ്പാട മണം വിതറി
നാടോടികാറ്റ് കവിത മൂളി
വാളും ചിലമ്പും കളമെഴുത്തും
കോമരം കാവില്‍ ഉറഞ്ഞുതുള്ളി
ആര്‍പ്പും വിളിയും കളിവീടും കെട്ടി
കുട്ടികള്‍ മൂവാണ്ടന്‍ ചോട്ടിലെത്തി
മേലെ നീല വിതാന മധ്യേ
മേട സൂര്യന്‍ കത്തിജ്വലിച്ചു നിന്നു
കാഞ്ചന കാന്തി ചാരു പ്രഭ ചിതറി
കൊന്നമരം പാരില്‍ പൂത്തുലഞ്ഞു
ജീവിതച്ചുടില്‍ വെന്ത് നീറിയാലും
കൊന്നപോല്‍ ആഹ്ളാദം പങ്കു വെക്കാം
സ്നേഹം പകര്‍ന്ന് കൈനീട്ടമേകാം
പ്രകാശ പ്രഭ കണി കണ്ട് കുളിരണിയാം.

രചന - എം.എന്‍. സന്തോഷ്
14-04-2019


07 April, 2019

അറിവിന്‍ കേദാരം - കവിത

അക്ഷര മുറ്റം
കവിത

പഠിച്ചു മുന്നേറാം
കൊതിച്ചതായ് തീരാം
അക്ഷര മധുരം നുകരാം
അറിവിന്‍ അറ്റം നേടാം
നൂറ് വര്‍ഷങ്ങള്‍
നൂറ് വസന്തങ്ങള്‍
ഈ അക്ഷര മുറ്റത്ത്
അറിവ് നുകര്‍ന്നു
പറന്നുയര്‍ന്നു
നൂറ് നൂറ് ശലഭങ്ങള്‍
അഭിമാനമുയരട്ടെ
അഭിവാദ്യമരുളട്ടെ
ഈ അറിവിന്‍ ഗോപുരം വാഴട്ടെ
എസ് ഡി പി വൈ
എസ് ഡി പി വൈ

വിദ്യകള്‍ നേടുക പ്രബുദ്ധരാകാന്‍
ഗുരുദേവന്‍ അരുള്‍ ചെയ്തു
അറിവിന്‍ ചെറുവിത്ത് ഒന്ന്
ഈ മണ്ണില്‍ പാകി ഗുരുദേവന്‍
ആ വിത്ത് കിളിര്‍ത്തു
ചെടിയായ്, മരമായ്
തണല് ചൊരിഞ്ഞു വളര്‍ന്നിവിടെ
നാടിന് അക്ഷയ മധുരം നല്‍കി
പടര്‍ന്നു പാരിടമാകെ
അക്ഷര ഗോപുരം
അറിവിന്‍ കേദാരം
എസ് ഡി പി വൈ
എസ് ഡി പി വൈ

അറിവിന്നറ്റം
അറിവാണെന്ന്
ഗുരു ഉര ചെയ്തു
അറിവിന്‍ തോണി
തുഴഞ്ഞു ഗുരുവരര്‍
വഴി കാട്ടി വെട്ടവുമായ്
ചെറു കയ്യുകളാ വെ ട്ടം പേറി
തലമുറ കൈ മാറി
നാടിന് പെരുമ പകര്‍ന്നു

പരിപാവനമീ ക്ഷേത്രം
ഈ സരസ്വതി ക്ഷേത്രം
അറിവിന്‍ നിറകുടമീ ക്ഷേത്രം
ഈ സരസ്വതി ക്ഷേത്രം
നന്മകള്‍   നല്‍കു ന്നൊരു ക്ഷേത്രം
ഈ സരസ്വതി ക്ഷേ ത്രം

ഇവിടെ  സ്നേഹം വാഴട്ടെ
ഇവിടെ  നന്മകള്‍ പൂക്കട്ടെ
പടുത്തുയര്‍ത്തുക പുതിയൊരു ലോകം
മനുഷ്യരൊന്നായ്
ഒരൊറ്റ മനസ്സായ്
ഒരൊറ്റ മന്ത്രവുമായ്
മുന്നേറുക നാം
ഒരുമിച്ചൊന്നായി
അറിവിന്‍ ചെറുകനല്‍
കൈയിലെടുക്കൂ
ഊതി ജ്വലിപ്പിക്കൂ
പടുത്തുയര്‍ത്താം പുതിയൊരു നാളെ
എസ്   ഡി പി വൈ
എസ് ഡി പി വൈ

രചന - എം.എന്‍.സന്തോഷ്
07-04-2019






03 April, 2019

കണ്ണാ വരുന്നില്ലേ - കവിത

കണ്ണാ വരുന്നില്ലേ
കവിത

മഞ്ഞപട്ടാബരം താലത്തില്‍ വെച്ചു
ഒരു മയില്‍പീലി പട്ടില്‍ വെച്ചു
കോലക്കുഴലൊന്നതിന്മേലെ വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?

വെണ്ണയൊരു കുടം ഉറിയിലാക്കി
അവിലും മലരും പറ നിറച്ചു
കദളിക്കുലയൊന്ന് കാഴ്ച വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?

ആടിക്കളിക്കുവാന്‍ ഊഞ്ഞാലുണ്ട്
നീരാടാന്‍ ആമ്പല്‍ കുളങ്ങളുണ്ട്
കളിയാടാന്‍ മന്ദാര തോട്ടമു ണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍  വന്നതില്ല

പാട്ടും പദവുമായ് സഖിമാരുണ്ട്
കൂട്ടരായ് ഗോപാലകരേറെയുണ്ട്
മേയ്ക്കുവാന്‍ ഗോക്കളനേകമുണ്ട്
എന്നിട്ടുമെന്തേ  കണ്ണന്‍  വന്നതില്ല ?

രാധമാര്‍ കൈകൂപ്പി നില്‍ക്കുന്നുണ്ട്
പയ്യുകള്‍ തുള്ളിക്കളിക്കുന്നുണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
കണ്ണനെ എങ്ങുമേ കാണുന്നില്ല !

മാനത്ത് കാര്‍മുകില്‍ മേയുന്നുണ്ട്
മയിലുകള്‍ നര്‍ത്തനമാടുന്നുണ്ട്
കോകിലം കൂകി രസിക്കുന്നു ണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്

പീലി നെറുകയില്‍ ചൂടിക്കൊണ്ട്
മഞ്ഞപ്പട്ടുടയാട ചുറ്റിക്കൊണ്ട്
ചിരി  തൂകി കുഴലൂതി പാടിക്കൊണ്ട്
കാര്‍മുകില്‍ വര്‍ണ്ണനിങ്ങെത്തിയല്ലോ !

രചന - എം.എന്‍.സന്തോഷ്
03-04-2019



02 April, 2019

നിര്‍മ്മാല്യ ദര്‍ശനം
കവിത

നിര്‍മ്മാല്യ ദര്‍ശനം സഫലമായി കൃഷ്ണ
മനസ്സും മിഴിയും നിറഞ്ഞു പോയി
ചന്ദനം ചാര്‍ത്തിയ കമനീയ രൂപം
കണ്‍നിറയെ കണ്ടു ഗദ്ഗദ കണ്ഠനായി

ദീപപ്രഭാമയം മോഹനം തേജോഹരം
മായാമാധവന്‍ വാഴുന്ന മണിമന്ദിരം
അനന്തപുരിയായി ശംഖനാദം മുഴങ്ങി
ഗുരുവായൂരമ്പലം പുണ്യ പാലാഴിയായ്

നാരായണാ നമോ കീര്‍ത്തന മുഖരിതം
പ്രാര്‍ത്ഥാനാലാപനം ഭക്തി സാന്ദ്രം
ഒന്നായനേകം കണ്ണുകള്‍ കണ്ണനെ
ഒരു മാത്ര ദര്‍ശിക്കാന്‍ മതിമറന്നീടുന്നു

രക്ഷിക്കണേ ഗുരുവായൂരപ്പാ എന്ന്
ഉച്ചൈസ്ഥരം ഘോഷിപ്പു കണ്ഠങ്ങള്‍
കണ്ണനെ കണ്ടൊരു മാത്രയില്‍ ചിലരതാ
കണ്ണാഎന്നോതുവാനാകാത്ത നിലയിലായ്

ഭക്തി പ്രഭാമയം ആനന്ദ പൂരിതം
ഗോകുലപാലന്റെ ഗുരുവായൂരമ്പലം
നാരായണാ നാമം പാരായണം ചെയ്തു
നീലക്കാര്‍വര്‍ണ്ണന്റെ ലീലകള്‍ വര്‍ണ്ണിച്ചു

ഗുരുവായൂരമ്പലം ഗോകുലമായ് മാറി
ഗോപികാ വൃന്ദങ്ങള്‍ ലാസ്യ നടനമാടി
പീതാംബരം ചുറ്റി നീലപ്പീലി ചൂടി ചേലില്‍
ഓടക്കുഴലൂതി കള്ളച്ചിരി തൂകി കണ്ണനും.


രചന - എം.എന്‍.സന്തോഷ്
02-04-2019



29 March, 2019

സൗരശയ്യ - കവിത

കവിത

സൗരശയ്യയില്‍

ഹേ, സൂര്യ പൊള്ളുന്നു
മനുഷ്യാ, നിനക്കൊരുങ്ങി ശരശയ്യ
സൗരശരങ്ങളില്‍ തീ പാറുന്നു
വസുന്ധുരേ കരയരുത്.
ഇത് നിന്റെ ജാതകം
നീ തന്നെ രചിച്ച പാതകം
സിനിമയുടെ റീല് തീരാറായ്
ഇനി ഒരു സീന്‍ മാത്രം
പ്രളയത്തിന്റെ കുളിരില്‍ പുണരുന്നത്
സുര്യാതപത്തില്‍ ശയിക്കുന്നത്
വസുന്ധരേ കരയരുത്.
കിണറിലെ വെള്ളം കോരിക്കുടിച്ച്
ഹോ, ചൂട് ! മക്കള്‍ ചൊല്ലുന്നു
ഗോക്കളുടെ വരണ്ട നിലവിളി
ചുരത്തുന്നത് ചൂട് വായു
സൂര്യാതപമേറ്റ് പാടവരമ്പത്ത്
കൊക്ക് ഒറ്റക്കാലില്‍ അതേ നില്‍പ്പ്
കാക്കയില്ല,അങ്ങാടിക്കുരുവിയില്ല
കൊന്നയെപ്പോഴെ പൂത്തു!
വസുന്ധരേ കരയരുത്.
ഇത് നീ രചിച്ച നാടകം
സീന്‍ തീരാറായ്
അവരെപ്പഴേ പറഞ്ഞു
കവികള്‍ , ക്രാന്തദര്‍ശികള്‍
കാട് വെട്ടരുത്,മല മറിക്കരുത്
പുഴ വില്‍ക്കരുത്, മണലൂറ്റരുത്
പാടം നികത്തരുത്
കരിമണല്‍ ഖനിക്കരുത്
കടല് കോരരുത്
പ്ളാസ്റ്റിക്ക് പുക പരത്തരുത്.
ഇപ്പോള്‍ ഇവര്‍ പറഞ്ഞു
പുറത്തിറങ്ങരുത്
പുഴയില്‍ കുളിക്കരുത്
തിന്നരുത്,കുടിക്കരുത്
വെയില് കൊള്ളരുത്
വസുന്ധരേ കരയരുത്.
ഇനി നിനക്കിതു മതി
നിനക്ക് ശീതികരിച്ച മുറി
അവനിറങ്ങും
അവന്‍ വെയിലുകൊള്ളും
പ്രളയോപരിതലത്തിലും ശയിക്കും
യന്തിരന്‍!
വസുന്ധരേ കരയരുത്.

എം.എന്‍.സന്തോഷ്
29-03-2019








കൃഷ്ണ, ഗുരുവായൂരപ്പാ - കവിത


കൃഷ്ണ, ഗുരുവായൂരപ്പാ

അകലെയാണെങ്കിലും
അമ്പാടി കണ്ണാ നീ
അരികിലുണ്ടെന്ന്
ഞാന്‍ നിനപ്പു
ഓടക്കുഴല്‍ വിളി
കേള്‍ക്കുന്നതായ് തോന്നും
കരപല്ലവം കണ്ണീര്‍
തുടക്കുന്നതായ് തോന്നും

ഗുരുവായൂരപ്പാ
മുകുന്ദാ ജനാര്‍ദ്ദനാ
മുരളീധരാ നമോ
നാരായണാ ഹരേ

കളിത്തോഴന്‍ അവിലുമായ് അരികത്തണഞ്ഞപ്പോള്‍
കായാമ്പു വര്‍ണ്ണന്‍
കണ്ണീരിലലിഞ്ഞു പോയ്
ഒരു പിടി അവില്‍ നുകര്‍ന്ന്
ഒരു കോടി പുണ്യം നല്‍കി
മറക്കുമോ കാര്‍വര്‍ണ്ണാ
നിന്‍ കറയറ്റ കരുണാ രസം

ശ്രീകൃഷ്ണ ഗോവിന്ദ
ഹരേ മുരാരേ
ജനാര്‍ദ്ദന നാരായണ
വാസു ദേവായ

മഞ്ജുള അരയാലില്‍
അര്‍പ്പിച്ച തുളസിമാല
ഗുരുവായൂരപ്പാ
നിനക്കുള്ളതായിരുന്നു
ആ മാല മാറിലിട്ട്
ആയിരം പുണ്യം നല്‍കി
മറക്കുമോ കാര്‍വര്‍ണ്ണാ
നിന്‍ നിരുപമ ദയാവിലാസം

കൃഷ്ണ ജയ ഹരേ,
കൃഷ്ണ ജയ ഹരേ
കൃഷ്ണ മുകുന്ദ
കരുണാമയാ ഹരേ.

രചന - എം.എന്‍.സന്തോഷ്
28-03-2019

25 March, 2019

കവിത

ദക്ഷിണ മൂകാംബിക

സരസ്വതി മണ്ഡപം ഒരുങ്ങി
നാട്യകലാ മേളം മുഴങ്ങി
ദക്ഷിണ മൂകാംബിക ക്ഷേത്രം
സംഗീത പാല്‍ കടലായി

കാല്‍ ചിലമ്പുകള്‍ കിലുങ്ങി
സ്വര രാഗ ശ്രുതി മീട്ടി
അരങ്ങത്ത് ഹരിശ്രീ കുറിച്ചു
ആദ്യമായ് കലയുടെ ദീപം തെളിച്ചു

ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍
ഓമനകള്‍, കഥയറിയാതെ കരഞ്ഞു
ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി
ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി

ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും
ദക്ഷിണ മൂകാംബികേ, ദേവി
ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും
സൗഭാഗ്യം നല്‍കീടണേ ,  ജഗദമ്മേ.

രചന - എം.എന്‍.സന്തോഷ്
25-03-2019

വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc