24 June, 2011

എന്റെ സ്കൂള്‍ ഡയറി 5

വാസുവേട്ടന്റെ ആ സ്വപ്നം

മദ്യ ലഹരിയിൽ അക്രമാസക്തനാവുകയും ഭാ‍ര്യയേയും മകനേയും കത്തിയുമായി ഇരുട്ടിലൂടെ ഓടിക്കുകയും ചെയ്യുന്ന ആളാ‍യിരുന്നു വിപിൻ കുമാർ എന്ന എട്ടാം ക്ലാസ്സുകരന്റെ പിതാവ് വാസുദേവൻ.ഭീതിയും, ഏകാന്തതയും,വിശപ്പും തണുത്തുറഞ്ഞ വീട്ടിലിരുന്ന് വിപിൻ കുമാർ ചിത്രങ്ങൾ വരച്ചും, ശിൽ‌പ്പങ്ങൾ കൊത്തിയും സങ്കടം മറന്നു.ഓരൊ സ്രുഷ്ടിയും അച്ചൻ കാണാതെ ഇരുംബ് പെട്ടിയിൽ ഒളിച്ചു വെച്ചു.

വിപിൻ കുമാറിന്റെ സർഗ്ഗപ്രതിഭയെപ്പറ്റിയറിഞ്ഞപ്പൊൾ സഹപാഠികൾക്ക് അവ കാണാൻ ആഗ്രഹം.വിപിന്റെ ചിത്രങ്ങളുടെയും, ശിൽ‌പ്പങ്ങളുടെയും പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുവാൻ തീരുമാനമായി.അച്ചന്റെ എതിർപ്പു മൂലം പ്രദർശനം പല പ്രാവശ്യം മുടങ്ങി.പിന്നീട് കുട്ടികളുടെ സഹായത്തൊടെ വീട്ടിൽ നിന്നും കലാശേഖരം കൊണ്ട് വന്ന് സ്കൂൾ വരാന്തയിൽ നിരത്തി വെച്ചു.സ്കൂളിലെ മുഴുവൻ കുട്ടികളേയും പ്രദർശനം കാണിച്ചു.കുട്ടികൾ വരി വരിയായി പ്രദർശനം കണ്ടു പൊകുന്നതും നോക്കി വാസുദേവൻ സ്കൂൾ മൈതാനത്ത് നിൽക്കുന്നുണ്ടായിരുന്നു.

വാസുദേവൻ, എന്ന വിപിൻ കുമാറിന്റെ അച്ചനെ ആദ്യം കണ്ടത് അന്നാണ്. തൊഴിൽ നഷ്ടപ്പെട്ടതും, നാലു സഹോദരിമാരെ വിവാഹം ചെയ്തയച്ചതും, അതിന്റെ ബാധ്യത തീർക്കാനവാതെ നട്ടം തിരിഞ്ഞതും,പിന്നീടെപ്പൊഴൊ മദ്യലഹരിയിൽ സാന്ത്വനം (?) തേടിയതുമായ കഥകൾ വാസുവട്ടൻ പിന്നീടൊരിക്കൽ ഉള്ളു തുറന്നു പറഞ്ഞു.

ഒൻപതാം ക്ലാസിലെത്തിയപ്പൊഴേക്കും കലയിലും പഠനത്തിലും വിപിൻ മുന്നേറി.അക്കൊല്ലം നടന്ന ജില്ലാതല ശിൽ‌പ്പ നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുന്നതിന് എല്ലാസഹായവും ചെയ്തു കൊണ്ട് മകനൊടൊപ്പം വാസുവേട്ടനും പൊയിരുന്നു.പത്താം ക്ലാസിലെത്തിയപ്പൊൾ അച്ചന്റെ പ്രൊത്സാഹനത്തൊടെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ജേതാവായി.

വിപിൻ പത്താം ക്ലാസിലെത്തി. ഒരു ദിവസം വാ‍സുവട്ടൻ പറഞ്ഞു.. “ കലാകാരനായതു കൊണ്ട് മാത്രം ജീവിക്കുവാൻ പറ്റ്വൊ മാഷേ ? വരുമാനത്തിന് ഒരു തൊഴിലും വേണ്ടേ ? അവൻ നന്നായൊന്ന് പാസ്സയാൽ മതിയായിരുന്നു.”

വിപിന് ഫസ്റ്റ് ക്ലാസ്സ് കിട്ടുമെന്ന് ഞാൻ പറഞ്ഞു.

മഴ തിമിർത്ത് പെയ്യുന്ന ഒരു ഒരു മധ്യാഹ്നത്തിൽ വാസുവേട്ടൻ സ്കൂളിൽ വന്നു.വിപിനെ വിനൊദ യാത്രക്ക് വിടുന്ന കാര്യം സംസാരിക്കാനായിരുന്നു വന്നത്.പോകാൻ നേരത്ത് വാസുവട്ടൻ പറഞ്ഞു. “ മാഷേ , ഞാൻ കുടി നിറുത്തി.അവനൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് ഒരു തോന്നൽ. അവൻ പഠിക്കട്ടെ.എത്ര വേണമെങ്കിലും പഠിക്കട്ടെ.”

.കുടിച്ച് കുടിച്ച് കരൾ പതിരായി മാറിയിരുന്ന അയാൾ രോഗിയായി മാറിക്കഴിഞ്ഞിരുന്നു. മകന്റെ എസ്.എസ്.എൽ.സി.വിജയം കാണാൻ കാത്തിരിക്കാതെ ,സ്വപ്നങ്ങൾ ബാക്കി വെച്ച് വാസുവട്ടൻ മരണത്തിനു കീഴടങ്ങി അച്ചന്റെ ആഗ്രഹം പൊലെ വിപിൻ ഡിസ്റ്റിംഗ്ഷനൊടെ എസ്.എസ്.എൽ.സി. പാസ്സായി.സ്കൂളിൽ നിന്നും വിട പറഞ്ഞു.. പ്ലസ് ടു പാസ്സയി പൊയതിനു ശേഷം വിപിനെ കണ്ടു മുട്ടിയിട്ടില്ല.

എസ്.എസ്.എൽ.സി.പരീക്ഷ കഴിഞ്ഞിട്ട് വിപിനെ കൊണ്ട് “ലാസ്റ്റ് സപ്പർ “ ശിൽ‌പ്പം ചെയ്യിക്കണമെന്ന് ആഗ്രഹം വാസുവേട്ടൻ എന്നൊട് സൂചിപ്പിച്ചിരുന്നു.അതിനുള്ള തടി കണ്ടെത്തിയ കാര്യവും എന്നൊട് പറഞ്ഞിരുന്നു. അച്ചൻ കരുതി വെച്ച തടിയിൽ “ ലാസ്റ്റ് സപ്പർ “ ഉയർന്നുവൊ ?എനിക്കറിയില്ല. വിപിനെ പിന്നെ കണ്ടിട്ടില്ല.