26 October, 2010

തെരഞ്ഞെടുപ്പ് ജൊലിക്ക് നിയൊഗിക്കപ്പെടുന്ന ദിനങ്ങള്‍ ।കഷ്ടപ്പാടും,പട്ടിണിയും,ദുരിദവും സ്രുഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ ഒട്ടേറെയാണെങ്കിലും ഔദ്യൊഗിക ജീവിതത്തിനിടക്ക് അനുഭവിക്കുന്നാ പച്ചതുരുത്തുകളായാണ് അവ ഓര്‍മ്മയില്‍ അവശേഷിക്കുന്നത് ജീവിതത്തിലെ ആധികളും, വ്യാധികളും മറന്ന് , ജനാധിപത്യം സ് റ് ഷ്ടീക്കുന്നതിനുള്ള പ്രക്രിയയില്‍ പങ്കാളിയാവുന്നത് അതിലേറെ അഭിമാനകരവും
വടുതല തട്ടാളാം എല്‍।പി।എസ്।ആയിരുന്നു ബൂത്ത് പള്ളിയും, സ്കൂളും ഹാളും പൂന്തൊട്ടവും വളരെ സൌകര്യമുള്ള ഒരു സ്ഥലം സ്കൂള്‍ ഗേറ്റും, വടുതല റെയില്‍ ഗേറ്റും മുഖാമുഖം രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തിയത് ട്രെയിനുകളുടെ അട്ടഹാസം ഇത്രയധികം ട്രെയിനുകള്‍ ഭൂമികുലുക്കിപ്പറിച്ച് എങ്ങൊട്ടാണാവൊ പാഞ്ഞുപൊകുന്നത് എല്‍। പി. കുട്ടികള്‍ ഇരുന്നു പഠിക്കുന്ന
ബെഞ്ച് കൂട്ടിയിട്ട് ഷീറ്റ് വിരിച്ച് കൈ മടക്കി തലയണയാക്കിയുള്ള ഉറക്കം ട്രെയിനുകള്‍ ഇടക്ക് കാട്ടാനകളെപ്പൊലെ അലറിപ്പൊകുംബൊള്‍ ഉറക്കം ഞെട്ടും
പ്രിസൈഡിങ്ങ് ഓഫിസര്‍ തമിഴ് നാട് ഈറൊഡ് സ്വദേശി ശ്രീ ഭൂപാലന്‍। കയര്‍ബൊര്‍ഡിലെ എറണാകുളം മാനേജര്‍ കേരളത്തിലെത്തിയിട്ട് രണ്ടുവര്‍ഷം മലയാളം സംസാരിക്കാന്‍ മാത്രം അറിയാം മറ്റൊരു സഹപ്രവര്‍ത്തകാനായിരുന്നത് പി।ഡബ്ലിയു। യിലെ ശ്രീ
തൊടുപുഴ ഉണ്ണിക്രിഷ്ണന്‍ പറവൂരാണ്‍ താമസമെങ്കിലും പരിചയപ്പെടുന്നതിപ്പൊള്‍ സിനിമ, സീരിയല്‍ നടന്‍, ഗായകന്‍, മിമിക്രി കലാകരന്‍, റേഡിയൊ നാടകനടന്‍, ദൂരാര്‍ശന്‍ അനൌണ്‍സര്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ
ഇതുപൊലെ പുതിയ സൌഹ് റ്ദങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഒര്രു അവസരമാണ് ഇത്
തികച്ചും സമാധാനപരമായ പൊളിങ്ങ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ അടുക്കിപ്പെറുക്കി വൈകുന്നേരം ആറുമണിയൊടെ മടക്കയാത്ര ....വീണ്ടൂം ഒരു ഇലക്ഷന്‍ ഡ്യൂട്ടിക്കായി കാത്തിരിക്കുന്നു

16 October, 2010

നവരാത്രി



ഭാരതത്തിലെ ആധ്യാന്മിക ഭൌതിക പശ്ചാത്തലങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ വ്രതങ്ങളിലൊന്നായാണ് നവരാത്രി വ്രതത്തെ കാണുന്നത് ।നവരാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമിയല്‍ വിദ്യാരംഭം കുറിക്കുന്നത് തന്നെ അന്ധകാരത്തിന്റെ പരിസമാപ്തി കുറിക്കുന്നതു കൊണ്ടാണ് ।അന്ധകാരം എന്നത് അജ്ഞാനം എന്നും എടുക്കം സമസ്ത ദുരിതങ്ങള്‍ക്കും കാരണം അജ്ഞാനമാണ് അജ്ഞാനങ്ങള്‍ ഇല്ലാതാവുംബൊള്‍ നാം പരിശുദ്ധാന്മാക്കള്‍ ആയി മാറുന്നു അറിവിന്റെ പ്രതീകമായ സരസ്വതി ആയി നാം മാറുന്നു।സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനുഷ്യന്‍ സ്വാത്തികമായ അന്നത്തെ നേടുവാന്‍ കെല്‍പ്പുള്ളവനാകുന്നു ത്യാഗം ചെയ്യുവാനുള്ള ഭാവം യഥാര്‍ത്ഥ സരസ്വതി കടാക്ഷത്തിലൂടെ മാത്രമെ നേടാനാവു । ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതി, മഹാവിദ്യ , വാക്ക് , മഹാവാണി, ആര്യ,ബ്രാഹ്മി, കാമധേനു, ബീജഗര്‍ഭ, ധനേശ്വരി, വാഗ്ദേവി, വീണാവാണി, ശാരദ എന്നൊക്കെ സരസ്വതിക്ക് പേരുണ്ട് । ഓരൊ ഗുണത്തേയും സാക്ഷാത്കരിക്കാന്‍ നമുക്ക് ലഭിച്ചിട്ടുള്ള മാര്‍ഗനിര്‍ദേസമാണ്‍ ഈ പേരുകള്‍।
സരസ്വതി വിഗ്രഹം
വെള്ള വസ്ത്രം ധരിച്ച് ,വെള്ളത്തമരയില്‍ ഇരിക്കുന്ന ദേവിയാണ് സരസ്വതി। ഈ ദേവിയുടെ കൈകളില്‍ അക്ഷമാല, പുസ്തകം, വീണ എന്നിവ ഉണ്ട്
ജനനം
സരസ്വതി ദേവി ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡ പുരാണം നാല്‍പ്പത്തിമൂന്നാം അധ്യായത്തില്‍ ഇങ്ങനെ കാണുന്നു ധ്യാനനിരതനായിരിക്കുന്ന സമയത്ത് മനസ്സില്‍ സത്വഗുണം വര്‍ദ്ധിച്ചു വരുന്നതായി ബ്രഹ്മാവിന് തൊന്നി ആ സത്വഗുണാന്വിതമായ മനസ്സില്‍ നിന്നും ഒരു ബാലിക ജനിച്ച് മുന്നില്‍ വന്നു നിന്നു
നീ ആര് ? ബ്രഹ്മാവ് ചൊദിച്ചു
അങ്ങയില്‍ നിന്നും ജനിച്ചവാളാണ് ഞാന്‍ എന്റെ സ്ഥാനവും , ജൊലിയും എന്തെന്ന് കല്‍പ്പിച്ചാലും
ബാലിക പറഞ്ഞു
ധന്യെ, നിന്റെ പേര്‍ സരസ്വതി എന്നാണ് സകല ജീവികളുടേയും നാവിന്റെ അഗ്രത്തില്‍ നീ വസിക്കുക വിശേഷിച്ച് വിദ്വാന്മാരുടെ ജീഹ്വാഗ്രത്തില്‍ നീ ന്രത്തം ചെയ്യുക ഒരു നദീ രൂപത്തില്‍ ഭൂമിയിലും നീ വസിക്കണം മൂന്നാമതൊരു രൂപം പൂണ്ട് നീ എന്നിലും വസിക്കണം
സരസ്വതി അത് സമ്മതിച്ചു


സരസ്വതി ഭവസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതും സദാ


15 October, 2010

ദക്ഷിണ മൂകാംബി ക്ഷേത്രത്തിനു മുന്നിലെ കുളം


സരസ്വതി മണ്ഡപത്തില്‍ സംഗീത കച്ചേരി നടക്കുന്നു

ചെറായി ശ്രീ ഗൌരീശ്വര ക്ഷേത്രം


ചെറായി കായല്‍



20 September, 2010

പ്രാഞ്ചിയേട്ടന്‍ - സിനിമ




‘ഈ കഥ ഒരു സംഭവാട്ടൊ‘




ഈ സിനിമയിലെ കുട്ടി എന്റെ സ്കൂളില്‍ ഉണ്ടല്ലൊ


നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ സാരഥിയും,കൊടീശ്വരനുമൊക്കെയ്യിട്ടും ‘അരിപ്രാഞ്ചി ‘ എന്നറിയപ്പെടുന്നതിന്റെ അപകര്‍ഷത മറച്ചുവെക്കാന്‍ പാ‍ടുപെടുന്ന ഒരു ത്രിശൂര്‍ക്കാരന്റെ നര്‍മ്മത്തില്‍ ചാലിച്ച ജീവിത കഥയാന്ണ്‍ പ്രാഞ്ചിയേട്ടന്‍ & ദി സൈന്റ്। । സല്‍സ്വഭാവിയും, ദയാലുവുമൊക്കെയായിട്ടും ‘അരിപ്രാഞ്ചി’ എന്ന വിളി ഒട്ടൊന്നുമല്ല അലൊസരപ്പെടുത്തുന്നത്। അതുകൊണ്ടാവാം പദവികളും, സ്ഥാനമാനങ്ങളുമൊക്കെ മൊഹിക്കുന്നതും।പണക്കാരനും, പ്രശസ്തനുമൊക്കെയായിട്ടും, വിദ്യാഭ്യാസമില്ല എന്നത് ഒരു പൊരായ്മയാണ് എന്നത് നൊവിക്കുന്നുണ്ട്।
പ്രാഞ്ചി എസ്।എസ്।എല്‍।സി തൊറ്റത് ഒരു ചരിത്രമാണ് । പ്രശസ്തിക്കു വേണ്ടിയുള്ള പ്രയാണം ചിത്രത്തിലുടനീളം നര്‍മ്മം വിതറുന്നു।
പന്മശ്രീ പുരസ്കാരത്തിനു വേണ്ടി ഒന്നരക്കൊടി രൂപ ചാക്കില്‍ കെട്ടി ആംബുലന്‍സില്‍ കൊടുത്തു വിടുന്നത് വരെ യെത്തുന്നു സ്ഥാനമൊഹം।പക്ഷെ പ്രഞ്ചിയേട്ടന്‍ എവിടെയും തൊല്‍ക്കുകയാണ് .।പണ്ട് പഠിച്ചതും,എസ്।എസ്।എല്‍।സി തൊറ്റിറങ്ങിയതുമായ സ്കൂളില്‍ ഒരിക്കല്‍ പ്രഞ്ചിയേട്ടനേത്തുന്നു।പണ്ടത്തെ ക്ലാസ് അധ്യാപകന്‍ ഇന്ന് ഹെഡ് മാസ്റ്റര്‍ ആണ് . സ്കൂളില്‍ നൂറ് ശതമാനം വിജയം ഉണ്ടാക്കാന്‍ പ്രാഞ്ചിയേട്ടനും ഒരു കൈ സഹായം നല്‍കാന്‍ തീരുമാനിക്കുന്നു.അതും കുളത്തിലായി। തുടര്‍ന്നുള്ള സംഭവങ്ങള്‍ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ,കണ്ണീരണിയിക്കുകയും ചെയ്യും।പ്രാഞ്ചിയേട്ടന്‍ & ദി സൈന്റ് എന്ന ടൈറ്റിലിന്റെ സംഗത്യം ചിത്രം കണ്ടപ്പൊഴാണ് മനസ്സിലായത്।
പൂര്‍വവിദ്യാലയത്തില്‍ ഇപ്പൊള്‍ പഠിക്കുന്ന ഒരു തെമ്മാടി ചെക്കന്റെ ജീവിതത്തിലേക്കാണ് പ്രാഞ്ചിയേട്ടന്‍ കടന്നു ചെല്ലുന്നത് ।ഈ കുട്ടി എന്റെ സ്കൂളിലേതാണല്ലൊ എന്ന് ചിത്രം കണ്ടപ്പൊള്‍ തൊന്നിപ്പൊയി।അധ്യാപകര്‍ കണ്ടിരിക്കേണ്ട ചിത്രം। നന്മ ചെയ്യുന്നവര്‍ക്ക് പൂര്‍വികരുടെ അനുഗ്രഹം എപ്പൊഴുമുണ്ടാവുമല്ലൊ । സംവിധായകന്‍ ശ്രീ രഞ്ജിത്തിന്റെ ഭാവനയെ അഭിനന്ദിക്കുന്നു।

28 August, 2010

സിനിമ


ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിനയന്‍ ഒരിക്കല്‍ കൂടി പ്രതിഭ തെളിയിച്ചിരിക്കുന്നു।

പാലപ്പൂവിന്റെ ഗന്ധമുള്ള ഈ പ്രണയ കഥ ഒരുക്കിയ സംവിധായകനെ അഭിനന്ദിക്കുന്നു।

ഇത് ശരിക്കും ഒരു യക്ഷിക്കഥയാണ് അതു കൊണ്ട് തന്നെയാണ് ഇത് ആസ്വദനീയമാവുന്നത്।

മനൊഹരമായ സീനുകള്‍।ഹ്ര്ദ്യമായ ഗാനങ്ങള്‍। മനസ്സില്‍ നിന്നും മായാത്ത ഗാന രംഗങ്ങള്‍ പുതുമുഖങ്ങളുടെ തകര്‍പ്പന്‍ അഭിനയം।ഒട്ടും അതിശയൊക്തി തൊന്നാത്ത വിധമുള്ള തിരക്കഥ। ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് സംവിധായകന്‍ ഒരുക്കിയ ഈ ചിത്രം ചലച്ചിത്ര ലൊകം കണ്ടു പഠിക്കണം.

07 August, 2010

ചെറായി പൂരം
മുനംബത്തെ ചീനവല

മുനംബം സുവര്‍ണ്ണ തീരം


ചെറായി തീരം

പറവുര്‍ സ്വരത്രയ ഫെസ്റ്റിവലില്‍ ഗൌരിലക്ഷ്മിയും കൂട്ടുകാരും പാടുന്നു.







15 June, 2010

പനി മാധ്യമ സ്ര്ഷ്ടിയല്ല

പകര്‍ച്ച വ്യാധികളെ പറ്റിയുള്ള മുന്നറിയിപ്പുകളൂം, പ്രതിരൊധമാര്‍ഗങ്ങളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ പ്രശംസനീയമായ സാമൂഹ്യപ്രവര്‍ത്തനമാണ് നടത്തുന്നത് । മാധ്യമങ്ങളിലൂടെ ഇത്തരം അറിയിപ്പുക്കള്‍ ലഭിക്കുംബൊള്‍ അത് ഫലപ്രദമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയാറുണ്ടെന്നും, അതിനു പറ്റിയ ഒരിടം വിദ്യാലയമാണെന്നും ഒരു അധ്യാപകനായ ഞാന്‍ വിശ്വസിക്കുന്നു।പകര്‍ച്ചവ്യാധികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ , ബൊധവല്‍ക്കരണം നടത്താനുള്ള വിവരങ്ങള്‍ ലഭിക്കുന്നത് മാധ്യമങ്ങളില്‍ നിന്നാണ് । ‍വിദ്യാര്‍ഥികള്‍ ഒരു നല്ല മാധ്യമമാണ് । നൂറു കുട്ടികളുള്ള ഒരു സ്കൂളില്‍ ബൊധവല്‍ക്കരണം നടത്തുംബൊള്‍ അത് നൂറു കുടുംബങ്ങളീലേക്കാണ് എത്തുന്നത്। പത്രവാര്‍ത്തകള്‍ ഈ രീതിയില്‍ സാമൂഹ്യനന്മക്കായി ഉപയൊഗിക്കാന്‍ കഴിയും അനുഭവത്തിലൂടെ പറയുവാന്‍ കഴിയും। പനി ബാധിച്ച് കുട്ടികളുടെ ഹാജര്‍ കുറയുന്നതും, രൊഗ ലക്ഷണങ്ങളുമായി ക്ലാസ്സിലെത്തുകയും തിരിച്ചു പൊകുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണവും അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ‘ പനി മാധ്യമ സ്രുഷ്ടടിയാണ് ‘എന്നു പ്രഖ്യാപിച്ച ബഹുമാനപ്പെട്ട ആരൊഗ്യവകുപ്പ് മന്ത്രി ഒരു അധ്യാപികയായിരുന്നല്ലൊ! ബഹുമാനപ്പെട്ട മന്ത്രി ഇങ്ങനെ പറഞ്ഞതിന്റെ രഹസ്യം ഒരു രഹസ്യമായിത്തന്നെ ഇരിക്കട്ടെ.എങ്കിലും ബഹുമാനപ്പെട്ട ശ്രീമതി ടീച്ചറെ, വരൂ, കേരളമെങ്ങും പടരുന്ന പനിക്കെതിരെ ബൊധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിദ്യാര്‍ഥികളില്‍ നിന്നും തുടങ്ങാം.

05 June, 2010

ഭൂമിയെ പച്ചപുതപ്പ് അണിയിക്കൂ !


ഭൂമിയെ ഹരിതാഭമാക്കുക എന്ന സന്ദേശവുമായി ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുന്നു।ജൈവ വൈവിധ്യം ഇതേ പടി നിലനിറുത്തിയില്ലങ്കില്‍ ഭൂമിയിലെ ഊര്‍ജ സ്രൊതസ്സുകള്‍ അറ്റുപൊകും എന്ന അറിവ് ഇന്ന് ഏറെ പ്രസക്ത്തമാണ്. ।മരങ്ങള്‍ കൂട്ടത്തൊടെ വെട്ടിമാറ്റപ്പെടുന്നതും, പരിസ്ഥിതി മലിനീകരണവും, ആഗൊളതാപനവുമെല്ലാം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.। ജലദൌര്‍ലഭ്യം രൂക്ഷമാവുന്നു।അരുവികള്‍ മണല്‍ പരപ്പുകളാവുന്നു।കുന്നും,മലകളും,പാറമടകളും വികസന കുതിപ്പില്‍ ഇടിച്ചു നിരത്തപ്പെടുന്നു।ഭൂമാതാവിന്റെ കിതപ്പ് ചെവിയൊര്‍ത്താല്‍ കേള്‍ക്കാം। ജൈവവൈവിധ്യങ്ങളുടെ ഉന്മൂലനം ആത്യന്തികമായി നയിക്കുന്നത് പരിണാമ ശ്രുംഖലയുടെ അവസാനത്തെ കണ്ണിയാ‍യ മനുഷ്യന്റെ നാശത്തിലായിരിക്കും।
ഇന്നു നമുക്ക് ഓരൊ മരമെങ്കിലും നടാം ! നാളെ ഈ ഭൂമി പച്ച മരത്തലപ്പുകളാല്‍ കുളിരണിയട്ടെ!

18 May, 2010

കഥ

നാട്ടിലെ സുഹ്രുത്തുക്കള്‍ നടത്തുന്ന ഒരു മാസികയില്‍ ഒരു ചെറിയ കഥ വെളിച്ചം കണ്ടു!
ആ കഥ വായിക്കണം എന്നു തൊന്നുന്നുവെങ്കില്‍ ഇവിടെ ക്ലിക് ചെയ്യുക.

15 May, 2010

കവിത


നീലക്കടല്‍
ഗൌരിലക്ഷ്മി.എം.എസ്
നീലകടലില്‍ കുളിച്ചു രസിക്കാം
തിരമാലകളില്‍ കളിച്ചു തിമിര്‍ക്കാം
ഡൊള്‍ഫിന്‍ മീനുകളുടെ ചാട്ടം കാണാം
കാറ്റിനൊടൊപ്പം പട്ടം പറത്താം
ചൂണ്ടയുമായതാ തൊണിക്കാരന്‍ പൊകുന്നു,
കാറ്റു വീശുന്നു, കടലുപൊട്ടിച്ചിരിക്കുന്നു।
സൂര്യന്‍ കടലില്‍ മുങ്ങി മറയുന്നു,
മാനത്തു ചുവന്ന ചായം പടരുന്നു!
കടലമ്മയൊട് യാത്രപറഞ്ഞാളുകള്‍ പിരിയുന്നു।
അംബിളിമാമന്‍ ഒളിഞ്ഞു നൊക്കുന്നു
താരങ്ങള്‍ പുഞ്ചിരിക്കുന്നു
കാറ്റ് മൂളിപ്പാട്ട് പാടുംബൊള്‍ കടലമ്മ തീരത്ത് തലചാച്ച് ഉറങ്ങുന്നു
കടലിന്റെ മക്കളും ഉറങ്ങുന്നു.

കവിത

എന്റെ നാട്









ഹരിശങ്കര്‍।എം।എസ്

കേരളമാണെന്റെ നാട്
മലയാളികളുടെ നാട്
പുഴകള്‍ തെളിനീരു നല്‍കുന്ന നാട്
കേരങ്ങള്‍ തിങ്ങി വളരുന്ന നാട്
വയലുകള്‍ പച്ചപുതപ്പിച്ച നാട്
മലയുള്ള ,കാടുള്ള മനൊഹരനാട്
ദൈവങ്ങളും,മുനിമാരും
ഐതിഹ്യങ്ങള്‍ പാടുന്ന നാട്
ശാന്തിയും,ഭക്തിയും നിറഞ്ഞ നാട്
ഇത് ദൈവത്തിന്‍ സ്വന്തം നാട്

27 April, 2010


നടന്‍ ശ്രീനാഥ് .ചില ചിന്തകള്‍

നടന്‍ ശ്രീനാഥിന്റെ ആന്മാവ് സിനിമാലൊകത്തൊട് പൊറുക്കില്ല. ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണം. തൊഴില്‍ നഷ്ടപ്പെട്ടതിലുള്ള മനൊവിഷമമാകം അദ്ദേഹം ഇത്തരമൊരു കടുംകൈ ചെയ്തത് . സിനിമയില്‍ പുതിയതായി ലഭിച്ച അവസരവും, പ്രതിഫലവുമെല്ലാം അദ്ദേഹം സ്വപ്നം കണ്ടുകാണും. തൊഴിലും,പ്രതിഫലവുമില്ല.ഭീഷണി, ഹൊട്ടെലില്‍നിന്നും ഇറങ്ങിപ്പൊകേണ്ടിവരുന്നതിലുള്ള അപമാനം .ഇതെല്ലാം ഓര്‍ത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവും.ദുര്‍ബലമനസ്സുള്ള ആളുകള്‍ക്ക് മരണം വരിക്കാന്‍ ഇതില്‍ പരം സാഹചര്യം വേണ്ട.

സിനിമാരംഗത്ത് ഇത്തരം തൊഴില്‍ നിഷേധങ്ങളും,പുറത്താക്കലും,പാരവെപ്പും നടന്നുകൊണ്ടിരിക്കുന്നു.സൂപ്പര്‍തരങ്ങളാണ് തീരുമാനിക്കുന്നത് തങ്ങളുടെ കൂടെ ആരാണഭിനയിക്കേണ്ടത് എന്ന് . ഇത്തരം എന്തൊക്കെ പീഡനങ്ങളുണ്ടായാലും മാനാഭിമാനങ്ങളില്ലാത്തവര്‍ താരപദവി മൊഹിച്ച് വാലാട്ടി ജീവിക്കും.നടന്‍ ശ്രീ തിലകന്‍ നടത്തുന്ന പൊരാട്ടത്തിന്റെ വാസ്തവം മനസ്സിലാവുന്നത് ഇപ്പൊഴാണ് . തിലകനെപ്പൊലെ ഒരു ഉരുക്കുമനസ്സ് ശ്രീനാഥിനുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു കലാകാരനെ നഷ്ടമാകില്ലായിരുന്നു.

വന്‍ പ്രതിഫലം പറ്റുന്ന ഈ സിനിമയിലെ മൊഹന്‍ലാലും,മണിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ,ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാക്കാരുടെ സിനിമയില്‍ നിന്നും പിന്മാറിക്കൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകനൊട് അനുഭാവം പ്രകടിപ്പിക്കാനുള്ള മനസ്സാക്ഷിപൊലും കാണിച്ചില്ല.കാരണം അവര്‍ക്ക് കിട്ടുന്നത് ലക്ഷങ്ങളാണ് . അത് ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുമൊ? ആരുചത്താലെന്ത് ? നമുക്ക് പണം കിട്ടണം. നിങ്ങള്‍ സിനിമയില്‍ നീതിക്കും ന്യായത്തിനും വേണ്ടി വാചകമടിക്കുന്നത് കാണുബൊള്‍ അഭിനയിക്കാന്‍ മാത്രമേ നിങ്ങള്‍ക്കറിയു എന്നൊര്‍ത്ത് ലജ്ജിക്കുന്നു.ശ്രീനാഥ് അവസാനമഭിനയിച്ച സിനിമ എന്നു പരസ്യം ചെയ്തും,അദ്ദേഹത്തിന്റെ ഫൊട്ടൊ പ്രദര്‍ശിപ്പിച്ചും സിനിമാമുതലാളി കാശ് വാരും!

18 April, 2010

വീണ്ടുംഒരു വിഷുക്കാലം
മനസ്സില്‍ പൂത്തിരികള്‍ കത്തുന്നു

19 March, 2010

വിരാമം

ഇത് വെറുമൊരു പാതയല്ല. രാജവീഥിയാണ് . ഈ പാത അനന്തതയിലേക്ക് നീണ്ടുപൊകുന്നു. യാത്ര! എന്തെല്ലാം അനുഭവങ്ങള്‍ . പുതിയ യാത്രികര്‍ ഇടക്ക് വന്നു ചേരുന്നു. ഇടക്ക് ചിലര്‍ സ്വഗ്രുഹങ്ങളിലേക്ക് മടങ്ങുന്നു.ജീവിതയാത്രയിലെ ഒരു അര്‍ധവിരാ‍മം.റിട്ടയര്‍മെന്റ് എന്നണതിന്റെ പേര് . ഈ പാതയില്‍ നിന്ന് ഇപ്പൊള്‍ പിരിയുന്നത് ശ്രീമതി പന്മജ ടീച്ചെര്‍. ഇരുപത്തിയെട്ടുവര്‍ഷംസാമൂഹ്യശാസ്ത്ര അധ്യാപികയായി പ്രവര്‍ത്തിച്ചശേഷം ടീച്ചെര്‍ വിടപറയുകയാണ് .
പന്മജ ടീച്ചറിനു ഈ എളിയ സഹപ്രവര്‍ത്തകന്റെ വിനീതമാ‍യ ആശംസകള്‍ !

Birds
Gourilakshmi.M.S
There are one and three and
five and six birds
There are yellow ,blue and
green and red birds.
There are cute and nice and
good and lovely birds.
Singing birds
Dancing birds
Hi ! I wonder what a wonderful birds!

04 March, 2010

മനോഹരമായ പരീക്ഷ !

ഐ.ടി. പ്രക്റ്റികല്‍ പരീക്ഷ ഇന്നു കഴിഞ്ഞു. മനസ്സമാധാനമായി. ആ വിദ്യാര്‍ഥിനിയുടെ അമ്മ നേരിട്ടു വന്നു പറഞ്ഞു. “ മറ്റു സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കാണിച്ചാല്‍ ഇരുപത് മാര്‍ക്ക് നല്‍കുകയാണ് .പിന്നെയെന്തിനാണു മാഷെ പതിനേഴു മാര്‍ക്ക് കൊടുത്തത് ? നന്നായി പ്രാക്റ്റിക്കല്‍ ചെയ്യുന്ന കുട്ടിയാണ് . അന്ന് വല്ലാതെ ടെന്‍ഷന്‍ ആയിപ്പൊയി.അതാണ് ശരിക്ക് ചെയ്യാന്‍ പറ്റാതെ പൊയത് . ഈസി ആയി എ പ്ലസ് കിട്ടാവുന്ന വിഷയമായിരുന്നു ഐ.ടി.ഇനി എ പ്ലുസ് വാങ്ങണമെങ്കില്‍ തിയറിക്ക് പത്തില്‍ ഒമ്പത് മാര്‍ക്ക് കിട്ടണം. വല്ല്ലാത്ത കഷ്ട്ടപ്പാടാകും! ഒരു പാരന്റിന്റെ സ്ഥാനത്തു നിന്നു സാറൊന്നു ആലൊചിച്ചു നൊക്ക് . “
ഞാന്‍ ആലൊചിച്ചത് മറ്റൊരു കാര്യമായിരുന്നു. “ എത്ര മനൊഹരമായ എസ്.എസ് എല്‍. സി.പരീക്ഷ !’

27 February, 2010

IT prctical

എസ്.എസ്.എല്‍. സി.,ഐ.ടി പ്രാക്റ്റികല്‍ പരീക്ഷയുടെ എക്സാമിനര്‍ ആയി ഇപ്രാവശ്യം നിയമനം കിട്ടിയത് വൈപ്പിന്‍ കരയിലെ ഒരു അണ്‍ എയ്ഡെഡ് സ്കൂളില്‍.സ്കൂളിലേക്കുള്ള യാത്ര സൌകര്യപ്രദം.സ്വന്തം നാട്ടില്‍! ആശ്വാസമായി.
ഒന്നാം ദിവസം.
ഉത്തര സൂചിക ഉപയൊഗിച്ച് അംബത് ശതമാനം മാര്‍ക്കിടേണ്ട കുട്ടികള്‍ക്ക് പൊലും എണ്‍പതു ശതമാനം മാര്‍ക്ക് നല്‍കിക്കൊണ്ട് പരീക്ഷ മുന്നേറുന്നു. ( ഐ.ടി. പരീക്ഷണം അങ്ങനെയാണ് .അതിന് പല ന്യായങ്ങളുമുണ്ട് .)ഐ.ടി.യില്‍ കേരളത്തിലെ കുട്ടികള്‍ ഇത്ര കേമന്മാരാണൊ എന്നു നമ്മള്‍ ചിന്തിച്ചു പൊകും.
രണ്ടാം ദിവസം
80 , 90 , 100 ശതമാനം മാര്‍ക്ക് മാത്രം നല്‍കിക്കൊണ്ട് രണ്ടാം ദിവസത്തെ പരീക്ഷണം നടക്കുന്നു.മറ്റു പരീക്ഷകളില്‍ നിന്നും വ്യത്യസ്തമാണ് ഐ.ടി. ലാബിലെ സ്ഥിതി. കൈയും കെട്ടി ഉലാത്തിയല്‍ പൊരാ. കുട്ടികള്‍ക്ക് സംശയങ്ങള്‍ പറഞ്ഞു കൊടുക്കണം.ചെയ്തു കൊടുക്കുകയും വേണ്ടിവരും.നാല്‍പ്പത്തചു മിനുട്ടുകൊണ്ട് നാലു ചൊദ്യങ്ങളിലൂടെയും കുട്ടിയെ കടത്തിവിടണമെങ്കില്‍ ഇങ്ങനെ അല്പം ടെന്‍ഷനടിച്ചേ പറ്റു ! ഇങ്ങനെയും ഉണ്ടൊ ഒരു പരീക്ഷ ?
രണ്ടാം ദിവസം രാത്രി ഒരു ഫൊണ്‍ കാള്‍ !ഐ.ടി.പരീക്ഷാ ചുമതലയുള്ള ജില്ലയില്‍ നിന്നും ആണ് വിളി.അതായത് പരാതി രക്ഷിതാക്കളില്‍ നിന്നും ജില്ല വരെ എത്തിയിരിക്കുന്നു. ഞാന്‍ മാര്‍ക്ക് വളരെ കുറച്ചാണ് ഇടുന്നത് , അതു ശരിയാണൊ എന്നന്വേഷിക്കാനാണ് വിളിച്ചിരിക്കുന്നത് .രക്ഷിതാക്കള്‍ ഒരു കാര്യം തെളിവായി സൂചിപ്പിച്ചിട്ടുണ്ട്. അതായത് A ,B, C,D എന്നീ സ്കൂളുകളില്‍ കുട്ടികള്‍ കംബ്യൂട്ടര്‍ ഒന്നു തുറന്നു കാണിച്ചാല്‍ മാത്രം മതി ഇരുപതു മാര്‍ക്ക് വീതം നല്‍കുന്നുണ്ട്. പിന്നെയെന്താണ് ഈ മാഷ് ഇങ്ങനെ ?
ഒരു കാര്യം ഞാന്‍ പറഞ്ഞു.എന്റെ സഹായത്തൊടു കൂടിയാണ് (ആ ) കുട്ടി പരീക്ഷ പൂര്‍ത്തിയാകിയത്,മാത്രമല്ല അര്‍ഹിക്കുന്നതിലുംകൂടുതല്‍ മാര്‍ക്ക് നല്‍കിയിട്ടുമുണ്ട് എന്ന് എനിക്ക് ഉറച്ച വിശ്വാസവുമുണ്ട്.
“ മാഷ് പേടിക്കേണ്ട, ആ നിലപാടില്‍ തന്നെ നിന്നൊളു. എന്തു വന്നാലും ഞാനൊപ്പമുണ്ട് എന്ന സ്വാന്തനം”
ഇനി മൂന്നാംദിവസം എന്തു പരീക്ഷണമാണാവൊ നേരിടേണ്ടി വരിക ?