31 December, 2014

നവവല്‍സരാശംസകള്‍

ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എല്ലാവര്‍ക്കും  
"HAPPY NEW YEAR" നല്‍കുവാന്‍.




30 December, 2014

എന്റെ സ്ക്കൂള്‍ ഡയറി 18


സ്നേഹം

ഷാഹിദിനെ ക്ളാസ്സില്‍ ഇപ്പോള്‍ കയറ്റില്ലേ ? “ ഷാഹിദിന്റെ വാപ്പയുടെ ആശങ്കാകുലമായ ചോദ്യം .
പഴയ ഷാഹിദിനെ തിരികെ കൊണ്ടുവരാന്‍ ഒരാഴ്ച്ച കൂടി സമയം തരാമെന്ന് ഹെഡ് മാസ്റ്ററുടെ മറുപടി.
കെട്ടിയിട്ട് തല്ലിയോ , പുറത്ത് ചാട്ടവാറിന് അടിച്ചോ , അല്ല . ശകാരിച്ചുമല്ല. നീ നശിച്ചു പോകട്ടെയെന്ന് ശപിക്കുകയും വേണ്ട ! ഷാഹിദിന് സ്നേഹം നല്‍കുക. ശ്രദ്ധ കൊടുക്കുക . അതാണ് വാപ്പയും ഉമ്മയും ചെയ്യേണ്ടത്.” എച്ച്. എം. പറഞ്ഞു.

സ്നേഹം കൂടിട്ടാ ടീച്ചറേ...... “ ഷാഹിദിന്റെ വാപ്പയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ശബ്ദമിടറി.

ഷാഹിന്റെ ഉമ്മ രണ്ടു മക്കളെയും തന്നെയും ഉപേക്ഷിച്ചു പിണങ്ങിപ്പോയത് , അയാള്‍ രണ്ടാമതും കെട്ടിയത് , പ്രസവിച്ചില്ലെങ്കിലും ആ ഉമ്മ മക്കള്‍ക്ക് സ്നേഹം നല്‍കുന്നത്....... ഇതൊക്കെ അയാള്‍ വിവരിച്ചു.

"മണ്ണും മാലിന്യവും പുരണ്ട് , നാറ്റം സഹിച്ച് പണിയെടുക്കുന്നത് കാണിച്ച് കൊടുക്കാന്‍ ഞാന്‍ അവനെ പണി സ്ഥലത്ത് കൊണ്ട പോയിട്ടുണ്ട് . കഷ്ടപ്പെടുന്നത് കാണട്ടെയെന്ന് കരുതി. നാല് ക്ലാസ്സേ പഠിച്ചിട്ടുള്ളു . മക്കളെങ്കിലും പഠിച്ച് നന്നാവട്ടെയെന്ന് കരുതി പാടുപെടുകയാണ് മാഷെ. ….”

അയാള്‍ കരയുകയായിരുന്നു.

"കൂട്ടു കൂടി കറങ്ങി നടക്കും . വഴക്ക് പറഞ്ഞാല്‍ അവന്‍ പിണങ്ങിപ്പോകും മട്ടാഞ്ചേരിക്കാണ് പോക്ക്. പെറ്റമ്മയുടെ അടുത്തേക്ക് . അവള്‍ അവിടെയുണ്ട് . ആറേഴ് ദിവസം അവിടെ ഉമ്മയോടൊത്ത് താമസിക്കും.”

അയാള്‍ കഥ തുടര്‍ന്നു.

സെക്കന്റ് ടേം പരീക്ഷ നടക്കുമ്പോള്‍ ഷാഹിദ് , മുണ്ടശ്ശേരി ബില്‍ഡിങ്ങിന്റെ വരാന്തയിലിരുന്ന് ഒരു ലഹരി വസ്തു വായിലിട്ട് ചവക്കുന്നത് സാബുസാറാണ് കണ്ടത്. പോക്കറ്റില്‍ ഒരു കൊച്ച് ചെപ്പില്‍ ലഹരി വസ്തു ഉണ്ടായിരുന്നു. ഒരു മൊബൈല്‍ ഫോണും.

ഷാഹിദിനെപ്പറ്റി ഞങ്ങള്‍ക്കിതു വരെ നല്ല അഭിപ്രായമായിരുന്നു. ഷാഹിദ് ഒരു പ്രതിഭയാണ്. മാപ്പിളപ്പാട്ട് കലാകാരന്‍. മാപ്പിളപ്പാട്ട് രചിക്കും. സ്വയം ഈണം നല്‍കിപ്പാടും. കലോല്‍സവ മല്‍സരങ്ങളില്‍ മാപ്പിളപ്പാട്ട് പാടി സമ്മാനം വാങ്ങിയിട്ടുണ്ട്. ആ ഷാഹിദാണ് അപഥ സഞ്ചാരം നടത്തുന്നത്.

താടിയില്‍ ഇരുകൈകളും താങ്ങി , കണ്ണുകളടച്ച് ആ പിതാവ് നിശ്ചേഷ്ടനായി ഇരുന്നു. കവിളിലൂടെ കണ്ണീരൊഴുകുന്നു. ആരും മിണ്ടുന്നില്ല.

അല്പസമയത്തിനുശേഷം അയാള്‍ കണ്ണു തുറന്നു. മുഖമുയര്‍ത്തി. അയാള്‍ എഴുന്നേറ്റു.

എന്നാല്‍ പോകട്ടെ .”ഭവ്യതയോടെ കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തു. ധൃതിയില്‍ ഓഫിസില്‍ നിന്നും പുറത്തേക്ക് പോയി.

കൂട്ടം തെറ്റി മേഞ്ഞ് നടന്ന് ചെന്നായ്ക്കളുടെ വായിലകപ്പെടുന്ന എത്രയോ കുഞ്ഞാടുകള്‍ ഇതു പോലെയുണ്ട് .
അവരെയോര്‍ത്ത് കണ്ണീരൊഴുക്കുന്ന മാതാപിതാക്കളുണ്ട് .




23 December, 2014


പ്ളാസ്റ്റിക്ക് കത്തിക്കല്ലേ , പ്ളീസ്.......

പ്ളാസ്റ്റിക്ക് കത്തിച്ച് ചാരവും , പുകയും ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന നഗരമെന്ന കുപ്രസിദ്ധി പറവൂര്‍ നഗര സഭ കരസ്ഥമാക്കും. മാലിന്യം ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ പറവൂര്‍ നഗരത്തിലെ ജനങ്ങള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പ്ളാസ്റ്റിക്ക് കത്തിക്കല്‍ .പറവൂര്‍ നഗര സഭ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുടെ അനന്തരഫലമായാണ് പറവൂരില്‍ നിന്നും ഇത്രയധികം പുക ഉയരുന്നത് . പ്ളാസ്റ്റിക്ക് പുകയുല്‍പ്പാദനത്തിനുള്ള അവാര്‍ഡ് നഗരസഭക്ക് നല്‍കണം. .

മാലിന്യ സംസ്ക്കരണം ജനങ്ങളെ ഏല്‍പ്പിച്ച് നഗരസഭ കൈകെട്ടി കണ്ണടച്ചിരുന്നു. മാലിന്യം നിക്ഷേപിക്കാന്‍ പൈപ്പുകള്‍ നല്‍കി. വഴിവക്കില്‍ നിന്നും റിങ്ങുകള്‍ നീക്കം ചെയ്തു. മാലിന്യ ശേഖരണം നിറുത്തി . പ്ളാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടിയൊന്നും ചെയ്തില്ല. വീടുകളില്‍ പ്ളാസ്റ്റിക്ക് കൂമ്പാരമായപ്പോള്‍ ജനം സ്വയം പരിഹാരം കണ്ടെത്തി. കുറേശ്ശേ കത്തിച്ച് ഒതുക്കാന്‍ തുടങ്ങി. പ്ളാസ്റ്റിക്ക് കത്തുമ്പോഴുള്ള പുക ശ്വസിക്കുന്നത് മാരകമാണെന്ന അറില്ലായ്മയൊന്നും പറവൂര്‍കാര്‍ക്കില്ല. എങ്കിലും ഈ കടുംകൈ ചെയ്തുകൊണ്ടിരിക്കുന്നു.

ഇതാ ഒരു പത്ര വാര്‍ത്ത വന്നിരിക്കുന്നു. എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷ്ച്ച് പറവൂരില്‍ കാന്‍സര്‍ രോഗബാധിതരും , ഇതുമൂലമുള്ള മരണവും കൂടുതലാണെന്ന് പറവൂര്‍ നഗരസഭ കൗണ്‍സിലര്‍ പി വിശ്വനാഥമേനോന്‍ കൗണ്‍സിലില്‍ അറിയിച്ചിരിക്കുന്നു. രോഗബാധ പറവൂരില്‍ വര്‍ദ്ധിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.

പൊതുജനത്തിന്റെ ആരോഗ്യകാര്യത്തില്‍ ഉല്‍ക്കണ്ഠപ്പെടുന്ന ഒരു ജനപ്രതിനിധിയെങ്കിലും പറവൂര്‍ നഗരത്തില്‍ ഉണ്ടല്ലോ എന്നാശ്വസിക്കാം.

29 November, 2014






ആക്ഷേപങ്ങളും അഭിപ്രായങ്ങളും.






  ഫേസ് ബുക്ക് , വാട്ട്സ് ആപ്പ് തുടങ്ങിയ നവ ലോക മാധ്യമങ്ങള്‍ ഊഹോപോഹങ്ങളും കെട്ടു കഥകളും പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുന്നു.യുവതലമുറയാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നത് എന്ന കാര്യമാണ് അത്യന്തം ഖേദകരം.   സുപ്രസിദ്ധ സിനിമാതാരം രാഘവന്റെ മകന്‍ യുവ നടന്‍ ജിഷ്ണു ആശുപത്രിയില്‍ കിടക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐ സി യു വില്‍  അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ ചിത്രം പകര്‍ത്തിയത് ആശുപത്രി ജീവനക്കാര്‍ ആയിരിക്കും. ആശുപത്രി ജീവനക്കാരുടെ കുസൃതിയാണെന്നാണ്  ജിഷ്ണു പത്രപ്രസ്താവനയില്‍ പറയുന്നത് . ഇതൊരു കുസൃതിയായി കരുതാനാവില്ല. ആശുപത്രിജീവനക്കാര്‍ അധാര്‍മ്മിക പ്രവര്‍ത്തനമാണ് നടത്തിയത്. മൊബൈല്‍ ഫോണിലായിരിക്കും ചിത്രമെടുത്തത് . ഐ സി യു വിനകത്ത് മൊബൈല്‍ ഫോണ്‍ നിയമ വിരുദ്ധമായി ഉപയോഗിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ആശുപത്രി അധികൃതര്‍ തന്നെ നിയമലംഘനം നടത്തിയിയിക്കുകയാണ്. ഒരു പ്രശസ്ത വ്യക്തിയുടെ അനുഭവം ഇതാണെങ്കില്‍ , ഐ സി യു വില്‍ കിടക്കേണ്ടി വരുന്ന മറ്റ് രോഗികള്‍ക്ക് എന്ത് ശ്രദ്ധയും സംരക്ഷണവുമാണ് ലഭിക്കുക ? ഫോട്ടോ മാത്രമല്ല മറ്റ് പലതും എടുക്കുന്നുണ്ടാവും എന്ന് സംശയിക്കേണ്ടി വരും .

28 November, 2014

എന്റെ സ്ക്കൂള്‍ ഡയറി 17




                   
സെക്കന്റ് റൗണ്ട്


വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു.ശാസനയും ശകാരവും പാടില്ല. ബെഞ്ചില്‍ നിറുത്താന്‍ പാടില്ല. നിലത്തിരുത്താന്‍ പാടില്ല. ഇംമ്പോസിഷന്‍ എഴുതിക്കാന്‍ പാടില്ല. കുട്ടി പഠിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കിലും , പരീക്ഷക്ക് പരാജയപ്പെട്ടാലും കുറ്റം പറയാന്‍ പാടില്ല. പ്രശ്നം അദ്ധ്യാപകനാണ്.

എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഒരടി കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളുണ്ട്. ഒരു ദിവസം പൊരിഞ്ഞ ഇടി നടക്കുന്നു. ഇടിക്കാരെ കൈയോടെ പിടി കൂടി. ഈ അവസരത്തില്‍ സാരോപദേശം നടത്തിയിട്ട് കാര്യമില്ല. സ്കൂളില്‍ നിന്ന് പറഞ്ഞ് വിടലും , മാതാപിതാക്കളെ വിളിപ്പിക്കലുമൊക്കെ അടുത്ത നടപടി. ഇപ്പോള്‍ ഓരോന്ന് കൊടുക്കുക തന്നെ.

ഒരു ചൂരല്‍ വരുത്തി. ഇടിക്കാരെ ഓരോരുത്തരെ നിരത്തി നിറുത്തി ഓരോന്ന് കൊടുക്കുവാന്‍ തുടങ്ങി.
ആദ്യം അടി കിട്ടിയവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കരച്ചില്‍ തുടങ്ങി.
ഇത് ഫസ്റ്റ് റൗണ്ട് . ഇവരുടെ കൂടി കഴിഞ്ഞിട്ട് സെക്കന്റ് റൗണ്ട് തരാം.”
അവന്‍ ഡെസ്ക്കില്‍ തല താഴ്ത്തി കരച്ചില്‍ തുടര്‍ന്നു.

മൂന്നാമനെ അടിച്ചതോടെ വടി ഒടിഞ്ഞു . അത് പൊട്ടി പൊളിഞ്ഞ വടി ആയിരുന്നു. ഇനി രണ്ടു പേര്‍ കൂടി ഉണ്ട്.

അടി കൊള്ളാത്തവര്‍ക്ക് ആഹ്ളാദം . കാഴ്ച്ചക്കാര്‍ക്ക് നിരാശ. ഡെസ്ക്കില്‍ തല ചായ്ച്ച് കരഞ്ഞു കൊണ്ടിരുന്നവന്‍ എഴുന്നേറ്റു. കണ്ണിരൊപ്പിക്കൊണ്ട് അവന്‍ ചോദിച്ചു.” അപ്പോ സാറെ . സെക്കന്‍റ് റൗണ്ടിനെന്തു് ചെയ്യും ?”

ക്ളാസ്സില്‍ കൂട്ടച്ചിരി.

15 August, 2014

സ്വാതന്ത്ര്യ ദിന ആഘോഷം



എസ് ഡി പി വൈ സ്ക്കൂളുകളിലെ   
   സ്വാതന്ത്ര്യ ദിന ആഘോഷം




















































































































































































11 July, 2014

ആക്ഷേപങ്ങളും അഭീപ്രായങ്ങളും





നോട്ടില്‍ വരക്കുന്നവരുടെ ശ്രദ്ധക്ക്



സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നോര്‍ത്ത് പറവൂര്‍ ശാഖയില്‍ പണം അടക്കാന്‍ ചെന്നപ്പോള്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഢനമാണ് ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. എസ്.ബി.ടിയുടെ എ.ടി.എം. കൗണ്ടറില്‍ നിന്നും 20/06/2014 രാവിലെ 10.04 ന് ഞാന്‍ പതിനായിരം രൂപ പിന്‍വലിച്ചു.തൊട്ടടുത്തുള്ള എസ്.ബി.ടി. ശാഖയില്‍ ഇതേ പതിനായിരം രൂപ ഹൗസിങ്ങ് ലോണ്‍ അടക്കാനായി കൗണ്ടറില്‍ കൊടുത്തു. ഞാന്‍ കൊടുത്ത കറന്‍സികളില്‍ ഒരു ആയിരം രൂപ നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പേന കൊണ്ട് എഴുതിയിരിക്കുന്നതായി ബാങ്ക് ഉദ്യോഗസ്ഥ കണ്ടെത്തി.
നോട്ടില്‍ ആ സ്ഥലത്ത് എഴുതാന്‍ പാടില്ലെന്ന് ആ ഉദ്യോഗസ്ഥ പറഞ്ഞു. നോട്ട് എവിടെ നിന്നും എനിക്ക് കിട്ടി എന്ന് ഞാന്‍ ബോധിപ്പിച്ചു. അത് പറഞ്ഞിട്ട് കാര്യമില്ലെന്നായി അവര്‍. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനെ ആ ഉദ്യോഗസ്ഥ നോട്ട് കാണിച്ചു. നോട്ടില്‍ വരക്കുകയോ എഴുതുകയോ ചെയ്യരുതെന്ന് അദ്ദേഹവും എന്നെ ഉപദേശിച്ചു. ഞാന്‍ നിസ്സാഹയനായി.ഹെഡ്കാഷ്യറെ കാണിച്ച് ബോധ്യപ്പെടുത്താന്‍ പറഞ്ഞ് കൊണ്ട് അവര്‍ ആ നോട്ട് എനിക്ക് തിരിച്ചു തന്നു.


ഹെഡ്കാഷ്യര്‍ കൗണ്ടറില്‍ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്ത കൗണ്ടറിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഞാന്‍ സമീപിച്ചു. .ടി.എം. ല്‍ നിന്നും പണം പിന്‍വലിച്ച രസീത് ഞാന്‍ കാണിച്ചു. അതില്‍ എസ്.ബി.ടിയുടെ പേരും ചിഹ്നവും ഉണ്ട്. എസ്.ബി.ടി.യുടെ എ.ടി.എം. കൗണ്ടറിനുള്ളില്‍ രണ്ട് മെഷിനുകള്‍ ഉണ്ട് . അതില്‍ ഒന്നില്‍ പണം നിക്ഷേപിക്കുന്നത് സ്വകാര്യ ഏജന്‍സിയാണ്. അതില്‍ നിന്നും എടുക്കുന്ന പണത്തിന് എസ്.ബി.ടി.ക്ക് ഉത്തരവാദിത്വമില്ലെന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. രസീതിലുള്ള എ.ടി.എം. .ഡി. പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പട്ടു. എസ്.ബി.ടി. പണം നിക്ഷേപിക്കുന്ന മെഷിനില്‍ നിന്നാണ് ഞാന്‍ പണം പിന്‍വലിച്ചിരിക്കുന്നത് എന്ന് തെളിഞ്ഞു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.

പണം എടുത്തത് ഞങ്ങളുടെ എ.ടി.എം.ല്‍ നിന്നായിരിക്കാം. പക്ഷെ ഈ നോട്ട് മെഷിനില്‍ നിന്ന് കിട്ടിയതാകണമെന്നില്ലല്ലോ !”

ഇങ്ങനെ പറയരുത്. ഞാന്‍ സാറിന്റെ നാട്ടുകാരനാണ് . സഹായിക്കും എന്ന് കരുതിയാണ് സാറിനെ സമീപിച്ചത് എന്ന് വിനയത്തോടെ പറഞ്ഞു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെയായിരുന്നു.


"നാട്ടുകാരനായിരിക്കാം. പക്ഷേ നോട്ട് തിരുകിമാറ്റുന്ന സ്വഭാവമുണ്ടോയെന്ന് എനിക്കറിയില്ല.”
ഞാന്‍ ഞെട്ടി. വിയര്‍ത്തു. അപഹസിക്കപ്പെടുകയാണെന്ന തോന്നല്‍. തര്‍ക്കത്തിനൊടുവില്‍ ഹെഡ്കാഷ്യര്‍ ഇടപെട്ട് നോട്ട് മാറി തന്നു. ഏതാണ്ട് അരമണിക്കൂറോളം സമയം ബാങ്കില്‍ വെച്ച് അപമാനിക്കപ്പെട്ടപ്പോള്‍
ബോധ്യപ്പെട്ട ചില ചിന്തകള്‍ കുറിക്കുകയാണ്.


    1. മാന്യമഹാജനങ്ങളെ , ദയവു് ചെയ്ത് കറന്‍സി നോട്ടില്‍ എഴുതുകയോ, ഒപ്പിടുകയോ ചെയ്യല്ലേ .
  1. എസ്.ബി.ടി.യുടെ എ.ടി.എം.ല്‍ സ്വകാര്യ ഏജന്‍സിക്ക് പണം നിക്ഷേപിക്കാന്‍ അനുവാദം
    കൊടുത്തിരിക്കന്നത് ശരിയാണോ ? എങ്കില്‍ കള്ളനോട്ട് ഉള്‍പ്പെടാന്‍ സാധ്യതയില്ലേ ? പണം എടുക്കുന്ന നിരപരാധിയായ ഉപഭോക്താവല്ലേ കുടുങ്ങുക ? സംശയാസ്പദമായ ഒരു നോട്ട് കൈയിലെത്തുകയും , ചുറ്റും മേല്‍പ്പറഞ്ഞതുപോലുള്ള ഉദ്യോഗസ്ഥരുമാണ് ഉള്ളതെങ്കില്‍ എങ്ങനെ നിരപരാധിത്വം തെളിയിക്കും ?
  2. ബാങ്കില്‍ ഇടപാടിനെത്തുന്നവരില്‍ ഭൂരിഭാഗവും ആധാരം അടിയറ വെച്ച് വായ്പ എടുത്തിരിക്കുന്ന
    പാവങ്ങളാണേ ! ബാങ്ക് ഇടപാടിനെത്തുന്ന അത്തരക്കാര്‍ തട്ടിപ്പുകാരെന്ന മട്ടില്‍ പെരുമാറുന്ന ബാങ്ക് ജീവനക്കാര്‍ക്ക് , മാന്യമായി പെരുമാറുന്നതിനുള്ള പരിശീലനം നല്‍കുക.


09 May, 2014

പാലക്കാട് @38ഡിഗ്രി.കോം


പാലക്കാട് മുണ്ടൂരിലെ  IRTC  കാമ്പസില്‍ ഗണിത ശാസ്ത്ര പരിശീലന ക്ളാസ്സില്‍ മൂന്ന് ദിവസം മറക്കാനാവാത്ത അനുഭവം. വരണ്ട പാടങ്ങളും മൊട്ടകുന്നുകളും പനകളും. 38 ഡിഗ്രി ചൂട്.
IRTC കാമ്പസിലെ കാഴ്ച്ചകള്‍ വേറിട്ട അനുഭവം.
































































































































































20 April, 2014

പത്ര വാര്‍ത്ത്

ഏപ്രില്‍ 20-)ം തിയതിയിലെ മാതൃഭൂമി ദിനപ്പത്രത്തില്‍  "ആക്ഷേപങ്ങളും അഭിപ്രായങ്ങളും" എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

11 April, 2014

01 April, 2014

ഓര്‍മ്മയിലെ ഏപ്രില്‍ ഫൂള്‍







ഫൂള്‍ ദിന ചിന്തകള്‍


ആര്‍ക്കും ആരെയും പറ്റിക്കാം, പറ്റിക്കപ്പെടാം. നുണ പറയാം. പരാതിയോ പരിഭവമോ ഇല്ല. ഏപ്രില്‍ ഒന്ന് .രാവിലെ കേള്‍ക്കുന്ന കാര്യം, കാണുന്ന കാഴ്ച്ച നുണയാകാം. കണ്ണ് മഞ്ഞളിച്ച് തരിച്ചിരിക്കമ്പോഴാകും , തിരിച്ചറിയുന്നത് ഏപ്രില്‍ ഫൂള്‍ ആണല്ലല്ലോ എന്ന് . പറ്റിക്കമ്പോഴുള്ള രസം, പറ്റിക്കപ്പെടുമ്പോഴുള്ള ജാള്യത , അതവിടെ തീര്‍ന്നു !


ഒരു നുണ വിദഗ്ധമായി പറഞ്ഞു ഫലിപ്പിക്കുന്നതിലാണ് ഫൂളാക്കലിന്റെ രസം. കുട്ടിക്കാലത്തെ ഏപ്രില്‍ ഫൂള്‍ ദിന ചിന്തകള്‍ ഒന്നോര്‍ത്ത് നോക്കട്ടെ. പുലര്‍ച്ചെ തന്നെ അയല്‍ പക്കത്തെ ആരെങ്കിലും എത്തും ഒരു കല്ല് വെച്ച നുണയുമായി. ഫൂളാവരുതെന്ന് കരുതിയിരുന്നിട്ടുണ്ടാവും തലേന്ന് തന്നെ . പക്ഷെ , പെട്ടു പോകും !


ഒരു ദിവസം ലാലു ചേട്ടന്‍ രാവിലെ വന്നത് ഒരു വാര്‍ത്തയുമായി.അയല്‍പക്കത്തെ കുമാരന്‍ ചേട്ടന്‍ രാത്രി പെട്ടെന്ന് തല ചുറ്റി വീണു. ആശുപത്രിയിലാക്കി. വഞ്ചിയിലാ കൊണ്ടുപോയത്. ഞങ്ങള് മൂന്നാല് പേര് പോയി. രക്ഷയില്ല. അറിയിക്കണ്ടവരെയൊക്കെ അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ലാലു ചേട്ടന്‍ അടുത്ത വീട്ടിലേക്ക് നടന്നു.


അപ്പോള്‍ പാവം കുമാരന്‍ ചേട്ടന്‍ പശുവിന് വെള്ളം കൊടുത്ത് കൊണ്ടിരിക്കുകയാണ്.അങ്ങരറിഞ്ഞിട്ടില്ല തന്നെപ്പറ്റി ലാലു പറഞ്ഞ് പരത്തുന്ന നുണ. കുമാരന്‍ ചേട്ടനെ കണ്ടപ്പോള്‍ എനിക്ക് വളരെ ആശ്വാസമായി.നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ കുമാരന്‍ ചേട്ടന്‍ ചോദിച്ചു. "എന്താടാ , ഫൂളാക്കാന്‍ വന്നതാണോ ? എന്നെ ഫൂളാക്കി ഏതോ കാലമാടന്മാര്. വെച്ചിട്ടുണ്ട് ഞാന്‍ ഒക്കെത്തിനും.”


"എന്താ പറ്റിയത് , ചേട്ടാ ?”


പശുന്റെം ക്ടാവിന്റെം കയര്‍ അറുത്തു കളഞ്ഞു ഏതോ കാലമാടന്മാര്. അവറ്റകള് പറമ്പില് നടന്ന് കണ്ണിക്കണ്ടതൊക്കെ തിന്ന് നശിപ്പിച്ചു. ക്ടാവ് പാല് മുഴുവനും കുടിച്ച് തീര്‍ത്തു. ഒറ്റ ത്തുള്ളി പാലില്ല.”


പാവം കുമാരന്‍ ചേട്ടന്‍ , തന്നെ ഫൂളാക്കിയവര്‍ക്ക് നേരെ കണ്ണുരുട്ടുന്നു.


കോവിലകത്തും കടവിലെ കടവാരത്ത് കുറെ തമാശകള്‍ അരങ്ങേറാറുണ്ട്.

കള്ള് ഷാപ്പിന്റെ ബോര്‍ഡ് ഹോട്ടലിന് മുന്നില്‍ തൂക്കിയിടും. ഹോട്ടലിന്റെ ബോര്‍ഡ് ബാര്‍ബര്‍ ഷാപ്പിന്. ആങ്ങനെ ബോര്‍ഡ് മാറ്റങ്ങള്‍ തകൃതി ! പിന്നെ കടക്കാരുടെ പണിയാണ്. കണ്ണിച്ചോരയില്ലാത്ത ചില കച്ചവടക്കാരെ പാഠം പഠിപ്പിക്കാന്‍ ചിലര്‍ ഈ അവസരം ഉപയോഗിക്കും. കട വരാന്ത വൃത്തികേടാക്കും.( ചിലപ്പോള്‍ ചാണകം കോരിയിടും)


ഒരു ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ കേട്ട വാര്‍ത്ത കേട്ട് എല്ലാവരും ആഹ്ളാദിച്ചു. സിദ്ധന്‍ പാപ്പനായിരുന്നു റിപ്പോര്‍ട്ടര്‍."ഒളിച്ചു പോയ അപ്പുക്കുട്ടന്‍ ഇന്നലെ രാത്രി തിരിച്ചു വന്നു. പാതി രാത്രിയില്‍ വാതിലില്‍ മുട്ട് കേട്ട് പവിത്രന്‍ ചേട്ടന്‍ തുറന്ന് നോക്കിപ്പോ മോന്‍ നില്‍ക്കുന്നു. സ്വപ്നോണന്നാ പവിത്രന് തോന്നീതത്രെ ! വെളുപ്പിന് അരവിന്ദാക്ഷന്‍ ചേട്ടന്റെ കടേല് ചായ കുടിക്കാന്‍ ചെന്നപ്പോ പവിത്രനും ഉണ്ടായിരുന്നു. അപ്പോ കേട്ടതാ. അപ്പുക്കുട്ടനുണ്ട് കടേല്. ബോംബെലാത്രെ. ആളങ്ങ് മാറിപ്പോയി"


അപ്പുക്കുട്ടന്‍ നാടുവിട്ട് പോയിട്ട് പത്തു പന്ത്രണ്ട് വര്‍ഷമായി. എന്റെ കൂട്ടുകാരനാണ്. ഞാന്‍ അപ്പുക്കുട്ടനെ കാണാന്‍ വെച്ചു പിടിച്ചു. അരവിന്ദാക്ഷന്‍ ചേട്ടന്റെ ചായക്കടയില്‍ ചായകുടിക്കാരുടെ ചായകുടിയും വര്‍ത്തമാനവും തകൃതി. ആവി പറക്കുന്ന ചൂടന്‍ പുട്ടിന്റെയും കടലക്കറിയുടെയും രസികന്‍ മണം.


അപ്പുക്കുട്ടന്‍ വീട്ടിലേക്ക് പോയോ?” ഞാന്‍ തിരക്കി.

ഏത് അപ്പുക്കുട്ടന്‍ ?”

പവിത്രന്‍ ചേട്ടന്റെ മോന്‍. സിദ്ധന്‍ പാപ്പനാണ് പറഞ്ഞത്"

എടാ ഇന്ന് ഏപ്രില്‍ ഫൂളാണെന്ന് നിനക്കറിയില്ലേ?”

ഞാന്‍ ചമ്മി.

ഞങ്ങള്‍ പിള്ളേര്‍ കൊച്ചു കൊച്ചു നുണകളേ കാച്ചാറുള്ളു.കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞു.കപ്പല് കരക്കടുത്തു. ഹെലിക്കോപ്ടര്‍ വീണു. എന്നൊക്കെ വെച്ചു കാച്ചും. പൊതി കെട്ടി വഴിയിലിടും . വഴിപോക്കര്‍ എടുത്ത് അഴിച്ച് നോക്കും. മണ്ണായിരിക്കും. സൃഷ്ടാക്കള്‍ മറഞ്ഞിരിപ്പുണ്ടാവും. പറ്റിക്കപ്പെട്ടാല്‍ ഉടന്‍ "ഫൂള്‍ ഫൂള്‍" എന്ന് പറഞ്ഞ് ആര്‍ത്തട്ടഹസിക്കും.


ഏപ്രില്‍ ഫൂളാക്കലിന്റെ രസികത്ത്വം ഇന്നില്ല. ഇന്നത്തെ തലമുറക്ക് അതിന് നേരമില്ല. ആ രസക്കാലം ഓര്‍മ്മയില്‍ മാത്രം.

14 January, 2014

SSLC 2014


ORUKKAM 2014   MATHEMATICS Questions   Click Here 

 

Solved Question Paper

Mathematics Second Term 2014 To View Cilck Here



SSLC Maths Revision Questions  1  To View Click Here

SSLC Maths Revision Questions   2   To View Click Here



SSLC IT Theory  Model Questions Part I To View Click Here


SSLC IT Theory Model Questions PartII To View Click Here



SSLC 2012 MARCH MATHS QUESTION PAPER 
( ENG.MED)  Click Here


SSLC 2012 MARCH MATHS QUESTION PAPER 
 ( Mal .MED Click Here


SSLC MODEL EXAM 2012 Question Paper  Click Here
Page1 page2  Page3  Page4

SSLC 2013 MARCH MATHS QUESTION PAPER 
 ( Mal .MED)  Click Here



SSLC 2013 MARCH MATHS QUESTION PAPER 
(  English Medium)  Click Here




Collected from mathsblog. For more questions visit: www.mathsblog.in

11 January, 2014

യാത്രാവിവരണം.






    മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ ഒരു യാത്ര


                                  ഗൗരിലക്ഷ്മി


മൂന്നാറിലേക്ക് പോകുന്ന ആഹ്ളാദത്തില്‍ വെള്ളിയാഴ്ച്ച ഒരുങ്ങുന്ന സമയത്ത് ടിവിയില്‍ ഒരു വാര്‍ത്ത കണ്ടു.ഇടുക്കി ജില്ലയില്‍ ശനിയാഴ്ച്ച ഹര്‍ത്താല്‍.അതു കേട്ടപ്പോഴേ ഞങ്ങള്‍ക്കേല്ലാം വിഷമം വന്നു. ശനിയാഴ്ച്ച നാലു മണിക്ക് എഴുന്നേറ്റു. യാത്ര ഒരു മണിക്കുര്‍ നേരത്തേയാക്കി. ഹര്‍ത്താല്‍ പിന്‍വലിച്ചില്ലെങ്കില്‍ അന്നു തന്നെ മടങ്ങും , പിന്‍വലിച്ചാല്‍ അവിടെ തങ്ങും. അങ്ങനെയാണ് പ്ലാന്‍.




വീട്ടില്‍ നിന്ന് സാധനങ്ങള്‍ കാറില്‍ കയറ്റി. മാമാജിയുടെ വീട്ടില്‍ 5.45 ന് എത്തി. പിന്നെ അവിടത്തെ സാധനങ്ങളഅ‍ കയറ്റി. എടവനക്കാട് നിന്നും വല്യമ്മയുടെ കാറും എത്തി.ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ എല്ലാവരുമായി കരുതിയിട്ടുണട്. സാധനങ്ങളെല്ലാം കാറില്‍ കയറ്റി ഞങ്ങള്‍ റെഡിയായി. 6.15 ഞങ്ങള്‍ രണ്ട് കാറുകളില്‍ പുറപ്പെട്ടു. മാമാജിയുടെ കാറില്‍ ഞാന്‍ , ചേട്ടന്‍, മാമി, അമ്മു, അച്ചാച്ചന്‍ എന്നിവര്‍. വല്യച്ചന്റെ കാറില്‍ വല്യമ്മ, അമ്മ, അച്ചന്‍, മണിച്ചേട്ടന്‍. ആലുവയും , പെരുംമ്പാവുറും, കോതമംഗലവും കടന്ന് ഞങ്ങള്‍ ഹൈറേഞ്ചിലേക്ക് പ്രവേശിച്ചു. 9.30 ആയപ്പോള്‍ ഞങ്ങള്‍ കാറ്‍ നിറുത്തി.റോഡിന് ഇരുവശവും റബ്ബര്‍ തോട്ടങ്ങള്‍. ചായ കുടിക്കാനാണ് കാര്‍ നിറുത്തിയത്.രാവിലെ ഒരു ചായ മാത്രം കുടിച്ച് ഇറങ്ങിയതീണ്.നല്ല വിശപ്പുണ്ട്. വല്യമ്മച്ചി കൊണ്ടുവന്ന പൂരിയും ,കോളിഫ്ളവര്‍ കറിയും വിളമ്പി. ചൂടന്‍ ചായയും കുടിച്ചപ്പോള്‍ നല്ല ഉന്മേഷം കിട്ടി.വീണ്ടും കാറില്‍ കയറി.





കാറിലിരുന്ന് നോക്കുമ്പോള്‍ ദൂരെ മലകള്‍ കാണാന്‍ നല്ല ഭംഗി.മലകളെ മൂടല്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു.വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ കാര്‍ മല കയറി കൊണ്ടിരിക്കുകയാണ്.ഒരു വെള്ളച്ചാട്ടം കണ്ടു.അവിടെ കാര്‍ നിറുത്തി. കുറച്ചു നേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു നിന്നു.കുക്കുമ്പറും, പൈനാപ്പിളും, കപ്പ വറുത്തതും തിന്നു.വീണ്ടും കാറില്‍ കയറി. തേയില തോട്ടങ്ങള്‍ കണ്ടു തുടങ്ങി. എന്തൊരു ഭംഗി ! ആദ്യമായാണ് തേയിലത്തോട്ടങ്ങള്‍ കാണുന്നത്. കാര്‍ അവിടെ നിറുതതി ആ മനോഹര കാഴ്ച്ചകള്‍ കണ്ടു. പിന്നെ വീണ്ടും യാത്ര. 12 കി.മീറ്റര്‍ ഇനി മൂന്നാറിലേക്കുണ്ടെന്ന് മാമാജി പറഞ്ഞപ്പോള്‍ ഞങ്ങള്‍ വലിയ സന്തോഷത്തിലായി.




പക്ഷെ 12 കി.മീറ്റര്‍ ദൂരം കടക്കാന്‍ രണ്ടര മണിക്കൂര്‍ എടുത്തു. റോഡ് ബ്ളോക്ക് ആയി. വാഹനം അങ്ങോട്ടുമില്ല, ഇങ്ങോട്ടും വരുന്നില്ല. ഞങ്ങള്‍ക്ക് ബോറഡിയായി.ഞങ്ങള്‍ ഒരു ഓട്ടോറിക്ഷക്കാരനോട് ചോദിച്ചു എന്തു പറ്റിയെന്ന്. അയാള്‍ പറഞ്ഞു അവിടെ റോഡ് പണി നടക്കുകയാണെന്ന്.രണ്ടു മണിക്കൂറെങ്കിലും എടുക്കുമെന്നും പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ആ ബ്ളോക്കില്‍ നിന്ന് രക്ഷപ്പെട്ടത്.ഞങ്ങള്‍ക്ക വലിയ ആശ്വാസമായി.




പന്ത്രണ്ടേ മുക്കാലിന് ഞങ്ങള്‍ മൂന്നാറിലെത്തി. നട്ടുച്ചക്കും ഇളം കുളിര്! ക്രിസ്തുമസ്സ് അവധിക്കാലം തീരാന്‍ രണ്ടു ദിവസം മാത്രമുള്ളതിനാലായിരിക്കാം മൂന്നാറില്‍ നല്ല തിരക്കായിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ മുറി കിട്ടാന്‍ പ്രയാസമുണ്ടായില്ല. ഞങ്ങള്‍ മുറി കാണാന്‍പോയി. ഒരു കുന്നിന്റെ മുകളിലാണ്. സിമന്റ് പടികള്‍ കയറി മുകളിലെത്തി. നിര വീടാണ്. ഒരു ഹാള്‍ . നാല് ബെഡ്, ടിവി, രണ്ട് ബാത്ത് റൂം,ചൂട് വെള്ളം . റൂം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഞാനും, അമ്മുവും, അച്ചാച്ചനും മുറിയിലിരുന്നു . മറ്റെല്ലാവരും ചേര്‍ന്ന് സാധനങ്ങള്‍ റൂമിലേക്ക് കയറ്റി.പിന്നെ ലഞ്ച് കഴിക്കാനുള്ള ഒരുക്കമായി. ഊണിനുള്ള വിഭവങ്ങള്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ചിക്കന്‍, അച്ചിങ്ങ, മോര് കാച്ചിയത്, സവാള ചൊറുക്കയില്‍ ഇട്ടത്, മാങ്ങ അച്ഛാര്‍, തുടങ്ങിയ രസകരമായ വിഭവങ്ങള്‍. ഭക്ഷണ​ കഴിച്ചതോടെ ക്ഷീണം പമ്പ കടന്നു. എല്ലാവരും വിശ്രമിച്ചു.


2.30 ന് മാട്ടുപെട്ടി, എക്കോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടു.മാട്ടുപെട്ടിയിലേക്ക് 12കി.മീറ്റര്‍ ദൂരം. മാട്ടുപെട്ടിയില്‍ എത്തിയപ്പോഴാണ് അറിയുന്നത് സന്ദര്‍ശകരെ കയറ്റുന്നില്ലയെന്ന്. നാട്ടിലെല്ലാം കന്നുകാലികള്‍ക്ക് കുളമ്പു രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതലായാണ് സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നതെന്നറിഞ്ഞു.അതിനാല്‍ കാര്‍ എക്കോപോയിന്റിലേക്ക് വിട്ടു. അവിടന്ന് നാലു് കി.മീറ്റര്‍ ദൂരമുണ്ട് എക്കോപോയിന്റിലേക്ക്.യാത്രക്കിടയില്‍ മാമി കാരറ്റ് വാങ്ങി തന്നു. നല്ല ഫ്രഷ് കാരറ്റ് . തിന്നാന്‍ നല്ല രസം. കറുമുറെ കടിച്ചു തിന്നു.എക്കോ പോയിന്റില്‍ നല്ല തിരക്കായിരുന്നു. ആളുകള്‍ ബോട്ടിങ്ങ് നടത്തുന്നുണ്ട്. അവിടെ ഒരു കടയില്‍ നിന്നും മസാല ചായ കഴിച്ചു.



തിരിച്ചു വരുന്ന വഴിക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇറങ്ങി.ഗാര്‍ഡന്‍ അടക്കാറായിട്ടുണ്ടായിരുന്നു. ലാസ്സ് ടിക്കറ്റ് ഞങ്ങള്‍ക്കായിരുന്നു. ടിക്കറ്റ് ചാര്‍ജ്ജ് പതിനഞ്ച് രൂപ.അപ്പോഴെക്കും തണുപ്പ് കൂടി വന്നു.പക്ഷെ പൂക്കളുടെ വര്‍ണ്ണഭംഗിയില്‍ മനം മയങ്ങി തണുപ്പ് ഫീല്‍ ചെയ്തില്ല.ഗാര്‍ഡനില്‍ നിന്ന് വേഗം ഇറങ്ങി. നേരം ഇരുട്ടി തുടങ്ങി. മൂന്നാര്‍ ടൗണില്‍ എത്തുമ്പോള്‍ സമയം എട്ടര. ഞങ്ങള്‍ ലോഡ്ജില്‍ എത്തി.ഭക്ഷണം കഴിക്കാനുള്ള ഒരുക്കമായി. ടാപ്പിലെ വെള്ളം ഐസ് പോലെയായിരന്നു. കൊണ്ടു വന്ന ഭക്ഷണം എല്ലാവരും കഴിച്ചു തീര്‍ത്തു. ഒമ്പതരയോടെ കിടന്നു. പക്ഷെ ഉറക്കം വന്നില്ല. നാളത്തെ കാഴ്ച്ചകള്‍ എന്തൊക്കെയായിരിക്കും? അച്ഛനോട് ചോദിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്ക് കാണാന്‍ നാളെ പോകാമെന്ന് അച്ഛന്‍ പറഞ്ഞു. സ്വെറ്ററും, മങ്കി ക്യാപ്പും ധരിച്ച് കിടന്നു. തണുപ്പിന് അല്‍പ്പം ആശ്വാസം. ഉറങ്ങിയതറിഞ്ഞില്ല.


രാജമലയുടെ മടിത്തട്ടില്‍

ഹരിശങ്കര്‍




2013 ഡിസംമ്പര്‍ 28 ശനി . മൂന്നാറിലെ ‍ഞങ്ങളുടെ ആദ്യ പുലരി. അത് വളരെ മനോഹരമായിരുന്നു. പതിവുപോലെ അച്ഛന്റെ ഫോണിന്റെ അലാറം അടിച്ചു. ആദ്യം നിദ്ര വിട്ടുണര്‍ന്നതും അച്ഛന്‍ തന്നെ. രാവിലത്തെ കൂളി അവഗണിക്കാനാകാത്തതിനാല്‍ മൂന്നാറിലെ കൊടുംതണുപ്പ് വെള്ളത്തില്‍ കുളിക്കുകയും ചെയ്തു.പിന്നീട് പത്രം വാങ്ങാനായി പുറത്തേക്ക് പോയി. പതിയെ പതിയെ എല്ലാവരും ഉറക്കമുണര്‍ന്നു. മൂന്നാറിലെ വെള്ളത്തിന്റെ തണുപ്പ് ആസ്വദിച്ചറിയാതിരിക്കാന്‍ ആര്‍ക്കും മനസ്സ് വന്നില്ല.
പത്രം കിട്ടിയില്ലെന്ന് പറഞ്ഞ് അച്ഛന്‍ തിരിച്ചു വന്നു. പത്രം കിട്ടാത്തതിന്റെ നിരാശയേക്കാള്‍ കൂടുതല്‍ തണുപ്പ് ആസ്വദിച്ചതിന്റെ സന്തോഷം അച്ഛന്റെ മുഖത്തുണ്ടായിരുന്നു. ഇന്നെവിടെയാണ് പോകുന്നതെന്ന് ഗൗരി ചോദിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പോകാം എന്ന് മാമാജി പറഞ്ഞു. സമയം ഏതാണ്ട് അഞ്ചരയായിക്കാണും. പത്രം കിട്ടുമോ എന്നറിയാന്‍ ഒരു ശ്രമം കൂടി നടത്താന്‍ അച്ഛന്‍ തീരുമാനിച്ചു. ഇത്തവണ ഞാനും കൂടെ കൂടി.

ചൂടുചായ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് അമ്മ പറഞ്ഞു. ചായ വാങ്ങാന്‍ അച്ഛന്‍ ഫ്ളാസ്ക്കെടുത്തു. ഞാനും അച്ഛനും പുറത്തിറങ്ങി. കൊടുംതണുപ്പായിരുന്ന അപ്പോള്‍ . കോടമഞ്ഞ് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാറിന്റെ തണുപ്പറിയാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നി.

വഴി വിജനമായിരുന്നു. ഇന്നലെ മാല മാല പോലെ വണ്ടികള്‍ കിടന്നിരുന്ന റോഡില്‍ അനക്കമില്ല. ഏതാനം കടകള്‍ തുറന്നിട്ടുണ്ട്. ‍ഞങ്ങള്‍ ഒരു ചായക്കടയില്‍ കയറി. ആളുകള്‍ ചൂടു ചായകുടിക്കുകയാണ്. ഫ്ളാസ്ഖ്ക്കില്‍ ചായ വാങ്ങിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴാണ് ഞാന്‍ ഒരു അത്ഭുത കാഴ്ച കാണുന്നത്. ഞാന്‍ സംസാരിച്ചപ്പോള്‍ എന്റെ വായില്‍ നിന്നും വെളുത്ത പുക വരുന്നു. വായില്‍ നിന്നും പുറത്തു വരുന്ന വായു അന്തരീക്ഷത്തിലെ തണുപ്പില്‍ ഘനീഭവിച്ചതാണ് പുകയായി കാണുന്നതെന്ന് അച്ഛന്‍ പറഞ്ഞു. പത്രത്തിന്റെ കാര്യത്തില്‍ ഇത്തവണയും നിരാശയായിരുന്നു. ഫലം. ഇടുക്കിയില്‍ പ്രസ്സില്ലെന്നും കോട്ടയത്തുനിന്നും പത്രമെത്താന്‍ വൈകുമെന്നും ഞങ്ങള്‍ മനസ്സിലാക്കി. ചായയുമായി ഞങ്ങള്‍ വീട്ടിലെത്തി.

എല്ലാവരും ചൂടു ചായ കുടിച്ചു. സമയം ആറു മണി കഴിഞ്ഞു. പത്രം വന്നിരിക്കും എന്നുറപ്പിച്ച് കൊണ്ട് ഞാനും അച്ഛനും വീണ്ടുമൊരന്വേഷണത്തിന് പുറപ്പെട്ടു. ഇത്തവണ മണിച്ചേട്ടനും ‍ഞങ്ങളുടെ കൂടെ കൂടി. പത്രക്കെട്ടുകള്‍ അഴിച്ച് തരം തിരിക്കുന്നേയുള്ളു. ഞങ്ങള്‍ ഒരെണ്ണെം വാങ്ങിച്ചു. പത്രം വായിച്ച് നടക്കുമ്പോള്‍
വല്യച്ഛന്‍ വരുന്നു. ബ്രേക്ക് ഫാസ്ററിന് എന്തെങ്കിലും കിട്ടുമോയെന്നറിയാന്‍ ഇറങ്ങിയതാണ്. വലിയ ഹോട്ടലുകള്‍ ഒന്നും തുറന്നിട്ടില്ല. ഒരു ചായക്കടയില്‍ ഇഡ്ഡലി തട്ടിലേക്ക മാവ് ഒഴിക്കുന്നേയുള്ളു. അരമണിക്കൂറിനകം ശരിയാകുമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ തിരിച്ചു നടന്നു.

വീട്ടില്‍ വീണ്ടും തിരിച്ചെത്തിയപ്പോഴെക്കും എല്ലാവരും അടുത്ത യാത്രക്ക് തയ്യാറായ് കഴിഞ്ഞിരുന്നു.
ഭക്ഷണത്തിനായ് ഞങ്ങള്‍ അടുത്തുള്ള ഒരു വെജിറ്റെറുയന്‍ ഹോട്ടലില്‍ കയറി.ഭാഗ്യവശാല്‍ അവിടെ ഭക്ഷണം തയ്യാറായ് കഴിഞ്ഞിട്ടുണ്ടായിരുന്നു.സമയം ആറര കഴിഞ്ഞിരിക്കണം. മസാല ദോശയും ഇഡ്ഡലിയുമാണ് അവിടെ നിന്നും കഴിച്ചത്. ഭക്ഷണം നല്ലതായിരുന്നു.

ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കാര്‍ കിടന്നിടത്തേക്ക് പോയി. കാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച സെക്യൂരിറ്റിക്കാരന്‍ അപ്പോഴും അവിടെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തോടട് യാത്ര പറഞ്ഞ് ഞങ്ങള്‍ കാറുമായി വീടിന് മുന്നിലെ ചരിവിലെത്തി. കുത്തനെയുള്ള കയറ്റമായതിനാല്‍ കാര്‍ വീടിനടുത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വീട് പൂട്ടി ഉടമസ്ഥന് താക്കോല്‍ കൊടുത്തു. കാറുകളില്‍ സാധനങ്ങള്‍ കയറ്റി ഞങ്ങള്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് പുറപ്പെട്ടു. ഇത്തവണ ഞാന്‍ മാമാജി ഓടിച്ച കാറിലാണ് കയറിയത്. ഗൗരി, അമ്മു, അച്ചാച്ഛന്‍, മാമി എന്നിവരായിരുന്നു മറ്റു യാത്രക്കാര്‍. റോഡില്‍ തിരക്ക് കുറവായിരുന്നു. വണ്ടി വേഗത്തില്‍ വിട്ടു, ഒരു വശത്ത് ഗംഭീരമായി തല ഉയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. മറുവശത്ത് വന്‍ ഗര്‍ത്തങ്ങള്‍. തണുപ്പ് കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.പതിനൊന്ന് കിലോമീറ്ററോളം ഉണ്ടായിരുന്നു ഇരവികുളത്തേക്ക്. ഒമ്പതരയോടെ ഞങ്ങള്‍ ഇരവികുളത്തെത്തി.
ഉള്ളവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു.വനം വകുപ്പിന്റെ ‍വണ്ടിയില്‍ ഞങ്ങളെ മല മുകളില്‍ എത്തിക്കും എന്ന്
ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു.ക്യൂവില്‍ സ്ഥാനം ഉറപ്പിച്ചതിനുശെഷം അവിടെ തന്നെ ഇരുപ്പായി.
സാവധാനമാണ് ക്യു നീങ്ങിയതെങ്കിലും ശമ്പരിമലയെക്കാളും ഗുരുവായുരിനെക്കാളും വേഗത്തിലായിരുന്നു.

അച്ഛന്‍ ടിക്കറ്റെടുത്തു.എല്ലാവര്‍ക്കും ഒരെ വണ്ടിയില്‍ കയറാനുള്ള ഭാഗ്യം ഉണ്ടായില്ല.ഒരു വശത്ത് മലയും
മറുവശത്ത് അങ്ങ് ദൂരെക്ക് തോയിലക്കാടുകള്‍.ഇങ്ങനെ ആയിരുന്നു ഞങ്ങള്‍ സഞ്ചരിച്ച റോഡ്.കിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം ഞങ്ങള്‍ മലയുടെ മുകളിലെത്തി.ഇവിടന്നിനി കാല്‍
നടയായിട്ടാണ് പോകെണ്ടത്.പ്രായാധിക്ക്യം മൂലം അച്ചാച്ഛന്‍ മല കയറുന്നതില്‍ നിന്ന് പിന്‍മാറി.കൊടും
തണുപ്പില്‍ അച്ചന് അച്ചാച്ഛന് അസുഖങ്ങളോന്നും ഉണ്ടായില്ല എന്നത് എല്ലാവര്‍ക്കും അത്ഭുതകരമായ
കാര്യമായിരുന്നു.
അച്ചച്ഛനെ വരമ്പിലിരുത്തി ഞങ്ങള്‍ മല കയരാന്‍ ആരംഭിച്ചു.എല്ലാവരും ഒരുമിച്ച് മല കയറി.അച്ചന്‍
എടുക്കിടെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു.വളരെ മനോഹരമായ മല. രാജമലയുടെ മടിത്തട്ടിലാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. "രാജമല" . പേര് പോലെ തന്നെ ഗംഭീരം.പശ്ചിമഘട്ടത്തിലെ പര്‍വ്വത രാജാവ് എന്ന് തന്നെ പറയാം. എന്തൊരു പ്രൗഢി! നമ്മുടെ വീടിന് ചുറ്റുമുള്ളത് മാത്ര
അല്ല പ്രകൃതി.അത് ഒരു വലിയ സമുദ്രം പോലെയാണ് എന്നെനിക്ക് മനസ്സിലായി.ഭൂമിയോളം
പഴക്കമുള്ളവയാണ് ഈ മലയിലെ പാറകളും മരങ്ങളും.എത്ര തലമുറകള്‍ ഈ മല ചവിട്ടിക്കയറിയിരിക്കുന്നു.
മലയുടെ ചില ഇടങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തകര്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു.പല ചെടികളിലും പെരെഴുതി
ഒട്ടിച്ചിട്ടുണ്ടായിരുന്നു.
പതിയെ ഒട്ടും കിതയ്ക്കൈതെ ഞാന്‍ മല കീഴടക്കി.ഇനി അങ്ങോട്ടു പ്രവേശനം ഇല്ല എന്ന ബോര്‍ഡ്
കണ്ട് അവിടെ വിശ്രമിക്കാന്‍ നിന്നു. മല കീഴടക്കിയതു കൊണ്ട് പ്രകൃതിയെ കീഴടക്കി എന്ന അഹങ്കാരം പാടില്ല് എന്ന് ഞാന്‍ ഓര്‍ത്തു. കാരണം പ്രകൃതി എപ്പോഴാണ് കോപിക്കുക എന്ന് നമുക്ക് അറി‍ഞ്ഞു കൂടാ. പ്രകൃതി കോപിക്കുമ്പോഴുള്ള ദുരിതങ്ങള്‍ നാം പലപ്പോഴും കണ്ടിട്ടുണ്ട്.

വരയാട് എന്ന മലയാടിന്റെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് ഇരവികുളം. ദൂരെ മലമുകളിലേക്ക് കണ്ണ് നട്ട് കൊണ്ട് ഒരു വരയാടിനെയെങ്കിലും കാണണേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് നിര്‍ന്നിമേഷരായി ഞങ്ങള്‍ നിന്നു. “ അതാ ഒരു വരയാട് " മാമാജി ദൂരേക്ക് വിരല്‍ ചൂണ്ടി. എല്ലാവരും അങ്ങോട്ടായി നോട്ടം .” ഞാനും കണ്ടു " എന്ന് ഗൗരിയും പറഞ്ഞു. പക്ഷെ എനിക്ക് ഒന്നും കാണാന്‍ പറ്റിയില്ല. ഞങ്ങള്‍ കുറച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം മല ഇറങ്ങാന്‍ തീരുമാനിച്ചു. മല ഇറങ്ങുന്നതിനിടയില്‍ മല ദൈവങ്ങളുടെ കൃപകൊണ്ടാവാം ഞാനും ഒരു വരയാടിനെ കണ്ടു. ഒന്ന്, രണ്ട്, മൂന്ന്,നാല്..... ഞാന്‍ എണ്ണാന്‍ തുടങ്ങി. കുറെ ഉണ്ട് . ഒരെണ്ണത്തിനെ തൊട്ടടുത്ത് കണ്ടു ! സാവധാനം ഞങ്ങള്‍ മലയിറങ്ങി താഴെ എത്തി.

താഴെക്ക് തിരിച്ചിറങ്ങുന്നതിന് വനം വകുപ്പിന്റെ വണ്ടി കാത്ത് ഞങ്ങള്‍ ഏറെ നേരം നിന്നു. വണ്ടി എത്തി. മലഞ്ചരിവിലെ വളഞ്ഞു പുളഞ്ഞ റോഡിലൂടെ മടക്കയാത്ര. ഞങ്ങള്‍ താഴവാരത്തെത്തി. മലമുകളിലേക്ക് കയറാന്‍ നില്‍ക്കുന്നവരുടെ ക്യുവിന് അപ്പോള്‍ നല്ല നീളം വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നാര്‍ ടൗണിലേക്ക് മടക്കയാത്ര ആരംഭിച്ചു.മൂന്നാറിലെത്തുമ്പോള്‍ 12 മണി. മൂന്നാറില്‍ നിന്ന് കുറച്ച് സ്പൈസസ് വാങ്ങിച്ച് ഞങ്ങള്‍ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മനോഹര ഭൂമിയോട് യാത്ര പറഞ്ഞു.വൈകീട്ട് അഞ്ച് മണിക്ക് ഞങ്ങള്‍ പറവൂരെത്തി.

വളരെ മനോഹരമായ യാത്രയായിരുന്നു അത്. മൂന്നാറിന്റെ വന്യമായ ഭംഗി ആസ്വദിച്ചതോടൊപ്പം , പ്രകൃതി എത്ര സുന്ദരമാണെന്നും , ആ സൗന്ദര്യം നില നിറുത്തേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണെന്നും ഞാന്‍ മനസ്സിലാക്കി. ഇനിയും ഇതുപോലത്തെ ആനന്ദവും , വിജ്ഞാനവും തരുന്ന യാത്രകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും