27 December, 2019

My santa - Review


വിസ്മയക്കാഴ്ച്ചകളുമായി മൈ സാന്റ

എം എന്‍.സന്തോഷ്





ഐസയും അന്നയും പിന്നെ സാന്റയും. കുട്ടികള്‍ക്ക് കണ്ണിനും, കാതിനും,കരളിനും കുളിരു പകരുന്ന വിസ്മയക്കാഴ്ച്ചകള്‍ സമ്മാനിച്ചുകൊണ്ടാണ് ക്രിസ്തുമസ്സ് ദിനത്തില്‍ "മൈ സാന്റ ”

റിലീസ് ചെയ്തിരിക്കുന്നത്. ഫാന്റസിയും വൈകാരിക മുഹൂര്‍ത്തങ്ങളും സിനിമയില്‍ വേണ്ടുവോളമുണ്ട്. അത്യാവശ്യത്തിന് കോമഡിയും! സാന്റാക്ളോസ്സ് വാരി വിതറുന്ന വിസ്മയക്കാഴ്ച്ചകള്‍ കുട്ടികള്‍ ഇഷ്ടപ്പെടും .

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഐസ എന്ന ബാലികയുടെ സംരക്ഷകന്‍ കുട്ടൂസന്‍ എന്നവള്‍ സ്നേഹത്തോടെ വിളിക്കുന്ന മുത്തശ്ശനാണ്. അവളുടെ സഹപാഠിയാണ് അന്ന. ഐസയുടെ അയല്‍വീട്ടിലെ അളിയന്മാരായ പോളങ്കിളും മണിക്കുട്ടനും‍ , സ്ക്കൂളിലെ വാച്ചര്‍ കൃഷ്ണനങ്കിള്‍ , ഐസയെ പ്രചോദിപ്പിക്കുന്ന സ്ക്കൂളിലെ മിടുക്കനായ ബെന്നി സാര്‍ , ബസ്സ് ഡ്രൈവര്‍ ഷെറീഫങ്കിള്‍ , കുഞ്ഞുവാവ ഇക്രുബായ്, ഐസയുടെ പേടിസ്വപ്നമായ കീരി എന്ന ഗുണ്ട, പിന്നെ അതിമാനുഷനായ സാക്ഷാല്‍ സാന്റ. ഇവരൊക്കെയാണ് കഥാപാത്രങ്ങള്‍.

സാന്റയുടെ ആരാധികയാണ് ഐസ. റെയിന്‍ഡിയര്‍ വലിക്കുന്ന തേരിലേറി സാന്റ ഒരു നാള്‍ വരുമെന്നും പപ്പയും മമ്മയും പാര്‍ക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിലേക്ക് അവളെ കൊണ്ടപോകുമെന്നും ഐ സ കരുതുകയും , പറയുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മഞ്ഞുപെയ്യുന്ന ഒരു ക്രിസ്തുമസ്സ് രാത്രിയില്‍ അവളുടെ സ്വപ്നം പൂവണിയുന്നു. സര്‍വ്വാലങ്കാര വീഭൂഷിതനായ സാന്റ വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വരുന്നു. സാന്റ ഐസയെ സ്വപ്ന സദൃശമായ വിസ്മയക്കാഴ്ച്ചകളിലേക്ക് തേരോടിക്കുന്നു. സാന്റയുടെ വിരല്‍ത്തുമ്പില്‍ നിന്നും അത്ഭുതങ്ങള്‍ വിരിയുന്നു. ഐസയുടെ ആഗ്രഹങ്ങള്‍ ( അവള്‍ എഴുതി വെച്ചിരുന്നു) സാന്റ ഒന്നൊന്നായി സാന്റ സാക്ഷാത്ക്കരിക്കുന്നു. ഐസയുടെ കൂട്ടുകാരി അന്നയുടെ മാറാരോഗം മാറ്റിത്തരണമെന്നും അവള്‍ സാന്റയോട് അഭ്യര്‍ത്ഥിക്കുന്നു. പക്ഷെ അക്കാര്യം മാത്രം സാന്റക്കായില്ല.

ഫിലിം ആര്‍ട്ട് ഡയറക്ടറായ എബിയാണ് അന്നയുടെ പിതാവ്. രോഗാതുരയായ അന്നയെ രസിപ്പിക്കാന്‍ എബി  ചില 7D വിസ്മയങ്ങള്‍ ഒരുക്കിയിരുന്നു. പക്ഷ ഈ മിറാക്കിള്‍സ് കാണാനുള്ള ഭാഗ്യം അന്നക്കുണ്ടായില്ല. ഈ വണ്ടര്‍ ലാന്റാണ് കഥയുടെ കേന്ദ്രം.

മനോഹരമാണ് ഫ്രെയിമുകള്‍. മഞ്ഞണിഞ്ഞ താഴ്വരയുടെ ദൃശ്യ ഭംഗി പ്രേക്ഷകരെ കുളിരണിയിക്കും.സുഗീതിന്റെ സംവിധാന മികവിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമായിരിക്കും 'മൈ സാന്റ ' എന്ന് നിസ്സംശയം പറയാം. ഗാന രംഗം അതിമനോഹരമാണ്.

ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന മുഖ്യകഥാപാത്രമാണ് ബേബി മാനസി അവതരിപ്പിച്ച ഐസ . സിനിമ കണ്ടിറങ്ങിയാലും ഐസയെ മറക്കില്ല. മികച്ച ഭാവപ്രകടനമാണ് മാനസി കാഴ്ച്ചവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ബാലതാരത്തിനുള്ള അവാര്‍ഡ് മാനസിക്ക് പ്രതീക്ഷിക്കാം.

സായ് കുമാര്‍ ( മുത്തശ്ശന്‍‍), സിദ്ദിക്ക്(പോള്‍), ധര്‍മ്മജന്‍ ( മണിക്കുട്ടന്‍), ഇന്ദ്രന്‍സ്( കൃഷ്ണനങ്കിള്‍), സണ്ണിവെയ്ന്‍ ( ബെന്നിസാര്‍ ) , ഷാജോണ്‍ ( ഷെറീഫങ്കിള്‍) എന്നിവര്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിരിക്കുന്നു.

ക്രിസ്തുമസ്സ് രാവുകളില്‍ സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും , സ്നേഹത്തിന്റെയും വിസ്മയക്കാഴ്ച്ചകളുമായി മണ്ണിലേക്ക്, കുട്ടികളുടെ മനസ്സിലേക്കിറങ്ങി വരുന്ന പുണ്യവാനാണ് സാന്താക്ളോസ്സ്. പക്ഷെ സിനിമയിലെ സാന്റാ നവയുഗ സാന്റായാണ്. ചില്ലറ ക്വട്ടേഷന്‍ പണികളും ചെയ്യുന്നുണ്ട്. കുഞ്ഞയ്സക്ക് വേണ്ടിയാണെന്നു മാത്രം. അവിടെയാണ് ചിത്രം വഴി മാറുന്നത്.

ദിലീപിന് കാര്യമായൊന്നും ചെയ്യാനില്ല. സാന്റയാവാന്‍ ബെന്നി സാറായാലും മതി. കാരണം അത്രക്ക് സൂപ്പറായാണ് സാന്റയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്.

നോ വയലന്‍സ് .ഒണ്‍ലി പീസ്.’ ‘I am international. You are local.’ എന്നൊക്കെ സാന്റ പറയുന്നുണ്ട്.

എന്നിട്ടും സാന്റക്ക് പുതിയ ക്വട്ടേഷനുകള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ് തമാശ !

ഒരു കുട്ടിയുടെ വീക്ഷണത്തില്‍ വിലയിരുത്തിയാല്‍ സിനിമ കൊള്ളാം. സംവിധായകന്‍ സുഗീത്, സംഗീത സംവിധായകന്‍ വിദ്യാസാഗര്‍, ഛായാഗ്രാഹകന്‍ ഫൈസല്‍ അലി ഐസയായി അഭിനയിച്ച ബേബി മാനസി എന്നിവര്‍ക്ക് A Plus തന്നെ കൊടുക്കണം

സുഗീത് - സംവിധായകന്‍
                                                 








09 December, 2019

ബാലകഥ

ബാലകഥ
                     മഹത്തായ ദാനം
                        എം.എന്‍.സന്തോഷ്
പാടത്ത് ഉതിര്‍ന്ന് വീണ് കിടക്കുന്ന നെന്മണികള്‍ പെറുക്കിയെടുത്ത് കിട്ടുന്ന ധാന്യം കൊണ്ട് പാചകം
ചെയ്ത് അന്നന്ന് വിശപ്പടക്കി ഉപജീവനം നടത്തിയിരുന്ന ഒരാളായിരുന്നു മുദ്ഗലന്‍. ഉഞ്ഛവൃത്തി എന്നാണ്
ഇതിന് പറയുന്നത് .
കുരുക്ഷേത്ര ഭൂമിക്ക് സമീപമായിരുന്നു മുദ്ഗലന്റെ വീട്. അമവാസിയിലും , പൗര്‍
ണ്ണമാസിയിലും വൃതം അനുഷ്ഠിച്ച് ദേവതകളെ പൂജിക്കും. ശേഖരിച്ച് വെക്കുന്ന അരി എടുത്ത് തന്നെ
അഥിതികള്‍ വന്നാല്‍ അവരെ
ഊട്ടും.
അരി അല്‍പ്പമെങ്കിലും അവശേഷിച്ചാല്‍ അതു് പാചകം ചെയ്ത്
വിശപ്പടക്കും. ഇതാണ് പതിവ് .
മുദ്ഗലന്റെ ധര്‍മ്മ നിഷ്ഠയും , തീവ്ര വൃതവും കേട്ടറിഞ്ഞ ദുര്‍വ്വാസാവ് മഹര്‍ഷി ഒരു ദിവസം അവിടെ വന്നു.
വികൃത വേഷനായി പരുഷ വാക്കുകള്‍ സംസാരിച്ച് വന്ന മഹര്‍ഷി മുദ്ഗലനോട് ചോറ് ആവശ്യപ്പെട്ടു.
മുദ്ഗലന്‍ ആളെയറിയാതെ തന്നെ മഹര്‍ഷിയെ സസന്തോഷം സ്വീകരിച്ചു. പാദ്യവും, ആചമനീയവും, അര്‍
ഘ്യവും നല്‍കി ഉപചരിച്ചു. കാല്‍ കഴുകാനുള്ള ജലം, കുടിക്കുവാനുള്ള ജലം, ‍ എന്നിവയാണ് ആചാര പൂര്‍വ്വം
നല്‍കിയത് .
തുടര്‍ന്ന് ചോറ് വിളമ്പി. വിശപ്പ് തീരും വരെ മഹര്‍ഷിക്ക് ചോറ് നല്‍കി. വീണ്ടും വീണ്ടും വിളമ്പി. ഊണ്
കഴിഞ്ഞ് മഹര്‍ഷി യാത്രയായി.
മുദ്ഗലന്‍ കരുതി വെച്ചിരുന്ന ധാന്യം അതോടെ തീര്‍ന്നു.
തുടര്‍ന്ന് ഏതാനം ദിവസം മുദ്ഗലനും കുടുംബവും പട്ടിണി കിടന്നു. വിശന്ന് പൊരിഞ്ഞിട്ടും അദ്ദേഹം
സഹിച്ചു. വളരെ ശാന്തതയോടെ അദ്ദേഹവും കുടുംബവും ദിവസങ്ങള്‍ കഴിച്ചു കൂട്ടി. മുദ്ഗലന്‍ വീണ്ടും ഉതിര്‍
മണികള്‍ പെറുക്കിയെടുക്കുവാന്‍ പോയി. ചോറ് വെച്ച് ഭക്ഷണം കഴിക്കാമെന്ന് കരുതിയിരുന്ന് ഒരു ദിവസം
മഹര്‍ഷി വീണ്ടും വന്നു.
അപ്രാവശ്യവും മുദ്ഗലന്‍ മഹര്‍ഷിയെ യഥാവിധി സ്വീകരിക്കുകയും വിശപ്പ് മാറും വരെ ചോറുണ് നല്‍
കുകയും ചെയ്തു. ചോറ് ഒന്നും അവശേഷിച്ചില്ല. കരുതി വെച്ചിരുന്ന അരിയും തീര്‍ന്നു. മുദ്ഗലനും കുടുംബവും
അപ്രാവശ്യവും പട്ടിണി കിടന്നു.
ഇങ്ങനെ ഇടക്കിടെ മഹര്‍ഷി മുദ്ഗലന്റെ ഭവനത്തിലെത്തുകയും ചോറ് മുഴുവന്‍ ശാപ്പിട്ട് സ്ഥലം വിടുകയും
ചെയ്തു. ഇത് പല പ്രാവശ്യം ആവര്‍ത്തിച്ചു.
മുദ്ഗലന്‍ പട്ടിണി കിടക്കും. മുദ്ഗലന്‍ വീണ്ടും ഉഞ്ഛവൃത്തിക്ക് പോകും.
മുദ്ഗലന് യാതൊരു പരാതിയോ, പരിഭവമോ ഇല്ല. മുദ്ഗലന്‍ ഇതൊക്കെ സഹിച്ചു, ക്ഷമിച്ചു.
മുദ്ഗലന്റെ ദാനനിഷ്ഠയുടെ സത്യാവസ്ഥ പരീക്ഷിക്കുകയായിരുന്നു ദുര്‍വ്വാസാവിന്റെ ലക്ഷ്യം . പക്ഷെ
മഹര്‍ഷിയുടെ തന്ത്രം വിജയിച്ചില്ല. സഹികെടുമ്പോള്‍ ഒരു ചീത്ത വാക്കെങ്കിലും മുദ്ഗലന്റെ നാവില്‍ നിന്നു
വരുമെന്ന് മഹര്‍ഷി കരുതി.
ഒരു ദിവസം ദുര്‍വ്വാസാവ് പറഞ്ഞു
"കഷ്ടപ്പെട്ട്
സമ്പാദിച്ചത്
അന്യര്‍ക്ക്

‍ ല്‍കാന്‍
ആര്‍ക്കും
വൈമനസ്യം ഉണ്ടാവും.
അങ്ങനെ
ചെയ്യുകയാണെങ്കില്‍ തന്നെ ഇന്ദ്രിയങ്ങളെ അടക്കി വെക്കാന്‍ ആര്‍ക്കും സാധ്യമല്ല. നാവിന്റെ നിയന്ത്ര ണം
നഷ്ടപ്പെടും. ക്രോധം വരും. ക്ഷമയും, ദയയും, ധര്‍മ്മവും എല്ലാം കൈവിടും. പക്ഷെ അങ്ങ് അതിനെയൊക്കെഅതിജീവിച്ചിരിക്കുന്നു. ദേവന്മാര്‍ക്ക് അങ്ങയുടെ ദാന ശീലം ബോധ്യപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഇനിയുള്ള
കാലം സ്വര്‍ഗ്ഗത്തില്‍ വസിക്കാം.”
സ്വര്‍ഗത്തിലേക്ക് പോകാന്‍ മുദ്ഗലനെ മഹര്‍ഷി ക്ഷണിച്ചു.
“സ്വര്‍ഗത്തില്‍ വിശപ്പോ, ദാഹമോ, ഉഷ്ണമോ, കുളിരോ ഇല്ല. ശോകമോ, ക്ളേശമോ, ജരാനരകളോ ഇല്ല.
മോഹവും, മത്സരവും ഇല്ല. പുണ്യാത്മാക്കള്‍ക്കുള്ളതാണ് സ്വര്‍ഗ്ഗ ലോകം. വരൂ, അങ്ങോട്ട് പോകാം. ”
അല്‍പ്പ സമയം ചിന്തിച്ചിട്ട് മുദ്ഗലന്‍ പറഞ്ഞു.
“ശ്രേഷ്ഠനായ മഹര്‍ഷേ, സ്വര്‍ഗ്ഗ വാസം എനിക്ക് വേണ്ട. അവിടെ കിട്ടുന്ന ഗുണവും, ദോഷവുമൊക്കെ
ഈയുള്ളവന്‍ ഇവിടെ അനുഭവിച്ചോളാം. സ്വര്‍ഗത്തില്‍ ലഭിക്കുന്ന നിത്യമായ സ്ഥാനം ഭൂമിയില്‍ തന്നെ
അനുഭവിക്കാന്‍ അവിടുന്ന് ഈ അടിയനെ അനുവദിച്ചാല്‍ മാത്രം മതി. ”
ഇത്രയും പറഞ്ഞ് മുദ്ഗലന്‍ സ്വര്‍ഗ പ്രാപ്തി നിരസിച്ചു.
തന്റെ കര്‍മ്മത്തില്‍ ഉറച്ച് നിന്ന് കൊണ്ട് മുദ്ഗലന്‍ സസന്തോഷം ജീവിതം തുടര്‍ന്നു.
കഥ പറ‍ഞ്ഞ് നിറുത്തി കൊണ്ട് വ്യാസ മുനി യുധിഷ്ഠിരനോട് പറഞ്ഞു.
“യുധിഷ്ഠിരാ, ദാനം പോലെ ദുഷ്ക്ക്കരമായ മറ്റൊരു കര്‍മ്മമില്ല. കഷ്ടപ്പെട്ട് നേടിയ ധനം ത്യുജിക്കുക എന്നത്
തപസ്സികള്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ്. ന്യായമായി നേടിയ ധനം മനോവിശുദ്ധിയോടെ അല്‍പ്പ
മാത്രം ദാനം ചെയ്താലും അത് ശ്രേഷ്ഠമാണ് . സമ്പന്നന്‍
കൂടുതലുള്ളതില്‍ നിന്നും കൂടുതല്‍ കൊടുക്കുന്നതും,
ദരിദ്രന്‍ കുറച്ചുള്ളതില്‍ നിന്നും കുറച്ച് കൊടുക്കുന്നതും ഫലത്തില്‍ ഒന്ന് തന്നെയാണ്. അധാര്‍മ്മികമായി
നേടിയ ധനം ദാനം ചെയ്യുന്നത് കൊണ്ട് നരകമായിരിക്കും ലഭിക്കുന്നത് . ”
ഏറ്റവും ദുഷ്‍ക്കരമായ കര്‍മ്മം ദാനമാണെന്ന് യുധിഷ്ഠിരന് ബോധ്യപ്പെട്ടു.
santhoshmash.blogspot.com

13 October, 2019

വേലുത്തമ്പി ദളവ
എം.എന്‍.സന്തോഷ്
ധീരനും,രാജ്യസ്നേഹിയുമായ ഒരു ഭരണാധികാരിയായിരുന്നു വേലുത്തമ്പി ദളവ.സ്വാതന്ത്ര്യത്തിനു വേണ്ടി
ജീവിക്കുകയും , പടപൊരുതുകയും ചെയ്തു കൊണ്ട് അദ്ദേഹം ജീവത്യാഗം ചെയ്തു.
തിരുവിതാംകൂറിലെ ദളവയായിരുന്നു അദ്ദേഹം. അങ്ങനെ ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോഴുള്ള ഒരു സംഭവം
അദ്ദേഹത്തിന്റെ പ്രജാക്ഷേമവും നീതി ബോധവും വെളിവാക്കുന്നതാണ് .
കൊട്ടാരത്തിലെ കാര്യക്കാരനായിരുന്ന പിള്ളയെ വേലുത്തമ്പി ദളവ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ചിരുത
എന്ന സ്ത്രീയുടെ വീട്ടുവളപ്പിലെ പ്ളാവ് മുറിച്ചതായിരുന്നു പിള്ള ചെയ്ത കുറ്റം.
പിള്ളയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതറിഞ്ഞപ്പോള്‍ വേലുത്തമ്പിയുടെ അമ്മ വിഷമിച്ചു.
“വേലു, ചട്ടം പോലെയല്ലേ അയാള്‍ ചെയ്തത് ? പണ്ടാരം വക സ്ഥലത്തുള്ള പ്ളാവാണ് മുറിച്ചത് . സര്‍
ക്കരാവശ്യത്തിനാണ് താനും. പിന്നെന്തിനാണ് ഈ കടും കൈ ചെയ്തത് ? ”
വേലുത്തമ്പി പറഞ്ഞു
“പിള്ളയെന്തിനാണ് ചിരുതയുടെ പ്ളാവ് തന്നെ മുറിച്ചത് ? ചിരുതയും നാലഞ്ച് മക്കളും ആ പ്ളാവിലെ ചക്കയിട്ട്
വിറ്റാണ് കഴിഞ്ഞു കൂടുന്നത് . ചിരുതയുടെ കുടുംബം പട്ടിണിയായില്ലേ . അതിനടുത്ത് പണക്കാരുടെ വീട്ടു വളപ്പില്‍
ധാരാളം പ്ലാവുകള്‍ ഉണ്ടായിരുന്നല്ലോ. പിള്ളക്ക് അതില്‍ നിന്നും മുറിക്കാമായിരുന്നില്ലേ ? അതും പണ്ടാരം വക
തന്നെയാണ്. പൊറുക്കാനാകാത്ത ദ്രോഹമാണയാള്‍ ചെയ്തത് . ”
എന്നാലും ജോലി കളയാണ്ടായിരുന്നു മോനേയെന്ന് അമ്മ പരിതപിച്ചു.
വേലുത്തമ്പി തന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ജന നന്മക്കാണ് , അല്ലാതെ
ജനങ്ങളെ ദ്രോഹിക്കാനല്ല എന്ന് വേലുത്തമ്പി പറഞ്ഞു.പാവങ്ങളെ ദ്രോഹിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍
കണം എന്നായിരുന്നു വേലുത്തമ്പിയുടെ ന്യായം.
നാഗര്‍കോവിലിനടുത്ത് കല്‍ക്കുളം ഗ്രാമത്തില്‍ 1765 മെയ് 6 നാണ് അദ്ദേഹം ജനിച്ചത് . അച്ഛന്‍ മണക്കര
കുഞ്ഞുമായിറ്റി പിള്ള. അമ്മ വള്ളിയമ്മ പിള്ള തങ്കച്ചി.
ചെമ്പക രാമന്‍ വേലായുധന്‍ എന്നാണ് യഥാര്‍ത്ഥ പേര് . വേലുത്തമ്പി എന്ന് ചെറുപ്പത്തിലേ അറിയപ്പെട്ടു.
ധര്‍മ്മ രാജാവ് എന്ന് ഖ്യാതി നേടിയ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഭരണ കാലത്ത് 1784 ല്‍
വേലുത്തമ്പി കൊട്ടാരം കാര്യക്കാരനായി ജോലിയില്‍ നിയമിതനായി. അന്ന് ഇരുപത് വയസ്സായിരുന്നു
വേലുത്തമ്പിയുടെ പ്രായം. പിന്നീട് ദളവ പദം വരെ ഉയര്‍ച്ച നേടുകയും ചെയ്തു. 1802 മാര്‍ച്ച് 15 മുതല്‍
തിരുവിതാംകൂറില്‍ അദ്ദേഹം നിര്‍ണ്ണായക സ്ഥാനം വഹിച്ച ഏഴു വര്‍ഷക്കാലം രാജ്യം നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍
ക്ക് സാക്ഷ്യം വഹിച്ചു.
ബ്രിട്ടീഷ് സൈന്യവുമായുള്ള പോരാട്ടത്തിനിടെ അദ്ദേഹം മണ്ണടി ഭഗവതി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു. 1809
മാര്‍ച്ച് ഇരുപത്തിയൊമ്പതാം തിയതി സൈന്യം ക്ഷേത്രം വളഞ്ഞു. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതായി
അദ്ദേഹം മനസ്സിലാക്കി. പിടികൊടുത്താലുണ്ടാകുന്ന മാനഹാനിയോര്‍ത്ത് അദ്ദേഹം വീരമൃത്യു വരിക്കുകയാണ്
ചെയ്തത് .
വേലുത്തമ്പിയെ ജീവനോടെ കിട്ടാത്തതിനാല്‍ കോപാകുലനായ മെക്കാളെ എന്ന ബ്രിട്ടീഷ് റസിഡന്റ് എന്തു
ചെയ്തെന്നോ ?
വീരമൃത്യു വരിച്ച വേലുത്തമ്പിയുടെ ജീവനറ്റ ശരീരം തിരുവനന്തപുരം വീഥികളിലൂടെ കൊണ്ടു നടന്നു. കണ്ണമ്മല
കുന്നിന്മേല്‍ കുന്തത്തില്‍ തറച്ച് പൊതുദര്‍ശനത്തിന് വെച്ചു. കൊടും ക്രൂരതയല്ലേ മെക്കാളെ ആ രാജ്യസ്നേഹിയോട്
ചെയ്തത് ? പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പോരാടി. അതാണോ വേലുത്തമ്പി ചെയ്ത കുറ്റം ?
നേതാജി സുഭാഷ് ചന്ദ്രബോസ് വേലുത്തമ്പിയെ ഇന്‍ഡ്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി എന്നാണ്
വിശേഷിപ്പിച്ചത് .

കേസരി



ഒരു എഴുത്തുകാരന്റെ ഉദയം
എം.എന്‍.സന്തോഷ്

ശാരദാ പ്രസ്സിന്റെ വരാന്ത.അവിടെ ഒരു കസേരയില്‍ ആലോചനാഭരിതനായി ചാരുകസേരയില്‍ ഇരിക്കുകയാണ് കേസരി പത്രത്തിന്റെ പത്രാധിപര്‍ എ.ബാലകൃഷ്ണപിള്ള. നീണ്ടുവെളുത്ത താടി തലോടി സ്വതവേയുള്ള ഇരിപ്പ്. 'കേസരി സദസ്സ്'’ എന്ന് പില്‍ക്കാലത്ത് വിഖ്യാതമായിത്തിര്‍ന്ന സാഹിത്യ കൂട്ടായ്മയുടെ അരങ്ങായിരുന്നു ആ വരാന്ത.
ഒരു ദിവസം , ഏകദേശം പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് ആ വരാന്തയിലേക്ക് കടന്നു വന്നു.വാര്‍ത്താക്കുറിപ്പുകളും , കഥയും, കവിതയും എഴുതിയ കടലാസ്സുകള്‍ ചുരുട്ടിപ്പിടിച്ച് ചില ചെറുപ്പക്കാര്‍ ആ വരാന്തയിലേക്ക് നിത്യവും വരാറുണ്ട്. അവ ഒന്നച്ചടിച്ച് കാണാനുള്ള വെമ്പലോടെ !
സ്വദേശം തകഴിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ആ ചെറുപ്പക്കാരന്‍.തിരുവനന്തപുരത്ത് നിയമകലാശാലയില്‍ പ്ളീഡര്‍ ഷിപ്പ് പഠിക്കുകയാണയാള്‍. പരീക്ഷ പാസ്സാകണം, വക്കീലാകണം. നല്ല വായനാശീലവുമുണ്ടത്രെ. അല്‍പ്പസ്വല്‍പ്പമൊക്കെ എഴുതാറുമുണ്ട്. ഈ ഒരു യോഗ്യതയുടെ ബലത്തിലാണ് ആ വിദ്യാര്‍ത്ഥി നാടെങ്ങും അറിയപ്പെടുന്ന ആ പത്രാധിപരെ കാണാനെത്തിയിരിക്കുന്നത്.
വക്കീല്‍ പണിയോടൊപ്പം എഴുത്തും ആയാല്‍ കൊള്ളാമെന്നുണ്ട്. അതിനുള്ള ഉപദേശം കിട്ടിയാല്‍ കൊള്ളാം.”
സമദര്‍ശിയും. പ്രബോധകനും , കേസരിയുമൊക്കെ വായിച്ച് ആവേശഭരിതനായ യുവാവ് തന്റെ ആഗമനോദ്ദേശം സവിനയം വെളിപ്പെടുത്തി.
യുവ എഴുത്തുകാരെ പരിചയപ്പെടാനും, പ്രോത്സാഹിപ്പിക്കാനും പത്രാധിപര്‍ അതീവ തല്‍പ്പരനായിരുന്നു. വളരെ നേരം ആദ്ദേഹം ആഗതനുമായി സാഹിത്യ സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചു. ഫ്രഞ്ച് സാഹിത്യത്തിലെ ഉത്കൃഷ്ഠങ്ങളായ ചെറുകഥകളെ പറ്റി അദ്ദേഹം ചെറുപ്പക്കാരന് പറഞ്ഞു കൊടുത്തു. ആ ദേശത്തെ കഥാസാഹിത്യത്തിന്റെ സൗന്ദര്യം നമ്മുടെ ഭാഷയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് നമ്മുടെ ഭാഷക്ക് മികവേകുവാനാകുമെന്ന് അദ്ദേഹം പറ‍ഞ്ഞു.
കേസരി പത്രാധിപരുടെ സാഹിത്യ പ്രഭാഷണം കോരിത്തരിപ്പോടെയാണ് ശിവശങ്കരപിള്ള ശ്രവിച്ചത്.
സാഹിത്യാസ്വാദകര്‍ വായിച്ചിരിക്കേണ്ടതായ ചില പാശ്ചാത്യ സാഹിത്യ കൃതികളുടെ പട്ടികയും അദ്ദേഹം അതിഥിക്ക് നല്‍കി. മോപ്പസാങ്ങിന്റെ പ്രസിദ്ധ കൃതിയായ 'ബെല്‍ അമി'യുടെ പരിഭാഷ 'കാമുകന്‍' എന്ന പേരില്‍ ബാലകൃഷ്ണ പിള്ള പ്രസിദ്ധീകരിച്ച സമയമായിരുന്നു അത്. ആ കൃതിക്ക് അദ്ദേഹമെഴുതിയ ദീര്‍ഘമായ മുഖവുരയുടെ പകര്‍പ്പും പയ്യന് കൊടുത്തു. സമയം കിട്ടുമ്പോഴൊക്കെ വന്നു കാണണമെന്ന് പറഞ്ഞ് , അനുഗ്രഹാശിസ്സുകളും നല്‍കി ശിവശങ്കരപിള്ളയെ യാത്രയാക്കി.
തിരുവനന്തപുരത്തെ പഠനം തീരും വരെ , ആ യുവാവ് നിത്യേനയെന്നോണം കേസരിയാപ്പീസിലെത്തുമായിരുന്നു.അസാധാരണമായ ഒരു വ്യക്തി ബന്ധമായിരുന്നു അവര്‍ തമ്മില്‍. ആ ഗുരുശിഷ്യ ബന്ധമാണ് , എഴുത്തുകാരനാകാനുള്ള തീവൃമായ അഭിലാഷവുമായെത്തിയ ആ തകഴിക്കാരനിലെ പ്രതിഭാ വിലാസത്തെ ഊതിക്കാച്ചി പൊന്നാക്കി മാറ്റിയത്. ആ നാടിന്റെ പേരില്‍ തന്നെ അദ്ദേഹം വിശ്വ സാഹിത്യത്തോളം വളര്‍ന്നത് പിന്നീട് ചരിത്രം ! ക്ലാസ്സിക്ക് കൃതികളായ കയര്‍, ചെമ്മീന്‍ തുടങ്ങിയ നൂറ് കണക്കിന് കൃതികള്‍ രചിച്ച് , മലയാള സാഹിത്യത്തിന്റെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാര ജേതാവ് കൂടിയായ കെ.കെ.ശിവശങ്കരപിള്ളയായിരുന്നു കേസരിയുടെ ആ വിനീത ശിഷ്യന്‍ .
............................................

27 September, 2019

കഥ

കണക്കിന് ചിരി.
എം.എന്‍.സന്തോഷ്
തൊട്ടടുത്ത ക്ളാസ്സില്‍ കണക്ക് പിരീഡാവുകയും ,അവിടെ
പഠിപ്പിക്കുന്നത് നോബിള്‍ മാഷുമാണെങ്കില്‍
സംഗതി പ്രശ്നമായി.അപ്പുറവും ഇപ്പുറവുമുള്ള ക്ളാസ്സുകളില്‍ പഠിപ്പിക്കാന്‍ പറ്റാതായി. കുട്ടികള്‍ ശ്രദ്ധിക്കുന്നത്
നോബിള്‍ മാഷിന്റെ ക്ളാസ്സിലേക്കായിരിക്കും. മിഴിയിങ്ങും മനമങ്ങും എന്ന മട്ട്.
നോബിള്‍ മാഷ് പഠിപ്പിക്കുന്നത് ഗണിതം . പറയുന്നതെന്തും ഫലിതം! കുട്ടികള്‍ ചിരിയോട് ചിരി.
ചിരി ഒരു തരംഗമായപ്പോള്‍ ഗൗരവക്കാരായ സഹജീവികള്‍ക്ക് ക്ഷമകെട്ടു. അവര്‍ പാര പണിയാനുള്ള
ശ്രമമാരംഭിച്ചു.
“ഇയാള്‍ക്ക് കലാഭവനിലായിരുന്നോ പണി ? ”
എച്ച് . എം. നോബിള്‍ മാഷിനെ കണ്ട് ചോദിച്ചു.
“സാര്‍, അധ്യാപകര്‍ക്ക് അല്‍പ്പസ്വല്‍പ്പം ഹ്യൂമര്‍സെന്‍സ് വേണമെന്നാണ് എന്റെ പക്ഷം. പഠിപ്പിക്കുന്നത്
ഗണിതമായതു് കൊണ്ട് പ്രത്യേകിച്ചും. കണക്ക് പഠിപ്പിക്കുന്നതിനിടയില്‍ ഓരോന്ന് പറഞ്ഞുപോകുന്നതാണ്.
പിള്ളേര്‍ക്ക് ബോറടിക്കാതിരിക്കാന്‍. കോമഡിയായി പോകുന്നുവെന്ന് മാത്രം. അല്ലാതെ മനപൂര്‍വ്വം
പറയുന്നതല്ല.”
അര്‍ദ്ധവാര്‍ഷിക പരീക്ഷ കഴിഞ്ഞപ്പോഴാണ് , നോബിള്‍ മാഷിന്റെ കണക്ക് ക്ളാസ്സില്‍ തല തല്ലി ചിരിച്ച
കുട്ടികളുടെ കണക്ക് പേപ്പറിന്റെ മാര്‍ക്ക് പുറത്തറിയുന്നത് .
മാഷ് പഠിപ്പിച്ച എല്ലാ ക്ളാസ്സുകളിലും
കണക്കിന്റെ വിജയശതമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നു.
ചാര്‍ളി മാഷ് ചിരിച്ചു. മാഷ് എത്ര പാട് പെട്ടിട്ടും സഹ അധ്യാപകര്‍ ചിരി വരുത്തിയില്ല.
പക്ഷെ എച്ച് . എമ്മിന് നോബിള്‍ മാഷിന്റെ ചിരി ക്ളാസ്സ് നന്നേ ബോധിച്ചു.
“നോബിള്‍ മാഷേ, നമ്മുടെ കുട്ടികള്‍ കണക്കിന് വളരെ പിന്നിലാണല്ലോ. കണക്കിന്റെ പഠന നിലവാരമുയര്‍
ത്താന്‍ നമുക്ക് കണക്കിലല്‍പ്പം നര്‍മ്മം ചാലിച്ചാലോ ? മാഷേ, നമുക്ക് ടീച്ചര്‍മാരെയൊക്ക തമാശ
പഠിപ്പിച്ചാലോ ! അതിനെന്താ വഴി ? ”
“ഗുഡ് ഐഡിയയാണ്
സാര്‍. അധ്യാപക പരിശീലനങ്ങള്‍ നടത്തുമ്പോള്‍ ഹ്യൂമര്‍ ഡവലപ്പ്മെന്റ്
പ്രോഗ്രാമുകളും നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാം. ”
നോബിള്‍ മാഷിന്റെ തമാശ കേട്ട് എച്ച് . എം. ചിരിയോട്ചിരി.
സ്റ്റാഫ് മീററിങ്ങ് വിളിച്ച് എച്ച്.എം. ഇക്കാര്യം ബോധിപ്പിച്ചു.
“ മധ്യവേനലവധിക്ക് നമ്മുടെ എല്ലാ സ്റ്റാഫ് അംഗങ്ങളും നിര്‍ബന്ധമായും ഏതെങ്കിലും മിമിക്രി ട്രൂപ്പുകളില്‍
ചേര്‍ന്ന് അത്യാവശ്യം തമാശകള്‍ പഠിച്ചിട്ടേ ഇങ്ങോട്ട് വരാവു എന്ന് പ്രത്യേകം അറിയിക്കുന്നു.”
അടുത്ത കൊല്ലം സ്കൂള്‍ തുറന്ന ദിവസം സ്റ്റാഫ് റൂം ഒന്ന് കാണേണ്ടതായിരുന്നു. മിമിക്രി ട്രൂപ്പിന്റെ റിഹേഴ്
സല്‍ ക്യാമ്പ് ആണോയെന്ന് സംശയിച്ച് പോകും. ഓരോരോ നമ്പറുകളും , ചിരിയും, കൂട്ടച്ചിരിയും !
എല്ലാവരും നല്ല ഉഷാറായി.
എം.എന്‍.സന്തോഷ്
മാണിയാലില്‍ വീട്
കേസരി കോളജ് റോഡ് , വടക്കന്‍ പറവൂര്‍
എറണാകുളം. 683513
Mob :
9946132439

17 September, 2019

27 April, 2019

അശാന്തിഗീതം - കവിത

          അശാന്തി ഗീതം

ആ കൊച്ചു കാവില്‍ തുടിക്കും പരശ്ശതം ജീവനും
പച്ചില പന്തലും,കുളിരിളം തെന്നലും , വെള്ളാമ്പലും , തെളിനീര്‍ തടാകവും
ഇനി, എത്ര നാള്‍ ?
ഈര്‍ച്ചവാള്‍ മുരളുന്നു ശാന്തി വനത്തില്‍.
മനുഷ്യരോ , ഈ ചിത്രകൂടം തകര്‍ത്തവര്‍ !
തച്ചു ചത്തു മലച്ചു വാ പിളര്‍ന്ന നാഗങ്ങള്‍
മണ്ണില്‍ പുതഞ്ഞ വെരുകിന്‍ ജഡങ്ങള്‍
ആമ്പലിന്‍ മറപറ്റി വിറപൂണ്ട തവളകള്‍
നീറുന്ന കണ്ണുമായ് തുഴ മറന്ന ആമകള്‍
കഥയറിയാതൊരു ചെങ്കീരി പായുന്നു.
തരുശ്രേഷ്ഠര്‍ വെട്ടേറ്റ് വീഴുന്നു,ഹാ, കഷ്ടം !
കാവിന്നറിയുമോ കുരുതിയാണെന്ന്
പതിനൊന്ന് കെ വി കറണ്ടിന് പായുവാന്‍.
 തണ്ണീര്‍തടത്തില്‍ നിന്നുയരും കുമിളകള്‍
ശാന്തിവനത്തിന്നന്ത്യ നിശ്വാസമോ ?
എവിടെ പച്ചപ്പരിസര പ്രേഷിതര്‍,
കല്‍പിളര്‍ന്നെഴുന്നേല്‍ക്കു കാലഭൈരവാ.
പച്ചപ്പ് കണ്ടാല്‍ കലിപ്പ് കേറുന്നോരെ,
ഊരിന്നുയിരേകും മൂക്ക് മുറിച്ചോരെ
ചൊല്‍പ്പടിക്കെന്തേ നിറുത്താനമാന്തമോ ?
വികസനം വേണമെന്നല്ലേ പറയേണ്ടു
വേണം പരിസരം , പച്ചപ്പും
കാവും, കുളങ്ങളും, കുളിര്‍ കാറ്റും
ആ കൊച്ചു കാട്ടിലെ ലോല നിശ്വാസവും
പാരിനമൃതമായ് കാക്കുവാനാകണം
പെരുമയെ നാളേക്കായി പകരുവാനാകണം

           


രചന - എം.എന്‍.സന്തോഷ്
28-04-2019







24 April, 2019

മഴവില്ല് - കവിത

മഴവില്ല് - കവിത  4wrd 1

ഏഴ് നിറങ്ങളില്‍
ഏഴഴകായ് തീര്‍ത്ത
ആകാശ കൊട്ടാര വാതിലോ
മഴവില്ലേ ?

കവി ഭാവനയിലെ
കാമിനി ശില്‍പ്പങ്ങളില്‍
അണിയിച്ച പൂമാലയോ
മഴവില്ലേ ?

ദേവ സദസ്സിലെ
കാമിനിമാരണിഞ്ഞ
സൗവര്‍ണ്ണ സുന്ദര ചേലയോ
മഴവില്ലേ ?

ആരു നീ മഴവില്ലേ ?

എന്റെ വസന്ത സ്വപ്നങ്ങളില്‍
വിടര്‍ന്ന പാരിജാതങ്ങളെ
തഴുകിയൊഴുകിയ തെന്നലോ ?
നിദ്രയില്‍ അധരം തൂകിയ സ്മിതമോ ?

എവിടെ നീ മഴവില്ലേ  ?

ഒരു തെന്നലില്‍ അകന്നുവോ
ഉഷ്ണരശ്മിയില്‍ പൊലിഞ്ഞുവോ
കരിമുകിലിന്‍ ചിറകില്‍ അമര്‍ന്നുവോ
വര്‍ണ്ണ പട്ടുടയാട ഉലഞ്ഞുവോ

മായയോ  നീ മഴവില്ലേ ?



രചന - എം.എന്‍. സന്തോഷ്
21-04-2019

21 April, 2019

ഒരു ഈസ്റ്റര്‍ ഗാനം

ഒരു ഈസ്റ്റര്‍ ഗാനം
         
സ്നേഹത്തിന്‍ ഗീതം നമുക്ക് പാടാം
ത്യാഗത്തിന്‍ പുണ്യം നമുക്ക് വാഴ്ത്താം
മരണത്തെ പോലും തകര്‍ത്തു ഈശന്‍
അനശ്വര സ്നേഹത്തിന്‍ ദൈവരാജന്‍
                                       ( സ്നേഹത്തിന്‍)
നെഞ്ചോടു ചേര്‍ത്തു കുഞ്ഞാടുമായ് നീ
ഞങ്ങള്‍ക്കായ് താണ്ടിയ കനല്‍ വഴികള്‍
ചുമടേന്തി വേര്‍ത്തവര്‍ക്കത്താണിയായി
ഹൃദയത്തില്‍ നീ തന്ന കാല്‍പ്പാടുകള്‍
                                         (സ്നേഹത്തിന്‍ )
സ്നേഹത്താല്‍ അനശ്വരമായ ജീവന്‍
ത്യാഗത്താല്‍ പരിശുദ്ധനായ നാഥന്‍
എന്നില്‍ പരിമളം പരത്തുമവന്‍ - എന്‍
 ഹൃദയത്തിന്‍ അല്‍ത്താരയില്‍ വാഴുമവന്‍
                                          (സ്നേഹത്തിന്‍ )
ദൈവം നമ്മെ തേടിടുന്നു
ഒരുമയോടവിടുത്തെ പ്രാര്‍ത്ഥിച്ചിടാം
ദൈവം നമ്മെ സ്നേഹിക്കുന്നു
കരുണയോടവിടുത്തെ സേവിച്ചിടാം
                                         (സ്നേഹത്തിന്‍ )
ഹൃദയത്തിന്‍ വാതില്‍ തുറന്നു വെയ്ക്കൂ
 സ്നേഹ‍ത്തിന്‍ അഗ്നി തെളിച്ചു വെക്കൂ
കുരിരുട്ടില്‍ നിന്നുണര്‍ന്നെണീക്കൂ
രക്ഷകന്‍ കല്‍പിളര്‍ന്നെത്തിടുമ്പോള്‍.
                                          (സ്നേഹത്തിന്‍ )
                 

രചന- എം.എന്‍.സന്തോഷ്
21-04-2019





19 April, 2019

മകരവിളക്ക്

മകര വിളക്ക് - പാട്ട്

മകര വിളക്ക്  തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
 ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

തിരുവാഭരണം ചാര്‍ത്തിയ ദേവനെ
 മാനത്ത്  താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.


രചന-എം.എന്‍.സന്തോഷ്
17-04-2019



17 April, 2019

മകരവിളക്ക് - പാട്ട്

മകര വിളക്ക് - പാട്ട്

മകര വിളക്ക്  തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
 ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

തിരുവാഭരണം ചാര്‍ത്തിയ ദേവനെ
 മാനത്ത്  താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.


രചന-എം.എന്‍.സന്തോഷ്
17-04-2019



14 April, 2019

വിഷു - കവിത

വിഷു
കവിത

കൈയില്‍ കണിക്കൊന്നയുമായ്
മേടപ്പെണ്ണ് വിരുന്ന് വന്നു
പാടം കൊയ്ത വിശേഷവുമായി
ചെല്ലെചെറുകിളി ചിലമ്പി വന്നു
മുണ്ടകപ്പാട മണം വിതറി
നാടോടികാറ്റ് കവിത മൂളി
വാളും ചിലമ്പും കളമെഴുത്തും
കോമരം കാവില്‍ ഉറഞ്ഞുതുള്ളി
ആര്‍പ്പും വിളിയും കളിവീടും കെട്ടി
കുട്ടികള്‍ മൂവാണ്ടന്‍ ചോട്ടിലെത്തി
മേലെ നീല വിതാന മധ്യേ
മേട സൂര്യന്‍ കത്തിജ്വലിച്ചു നിന്നു
കാഞ്ചന കാന്തി ചാരു പ്രഭ ചിതറി
കൊന്നമരം പാരില്‍ പൂത്തുലഞ്ഞു
ജീവിതച്ചുടില്‍ വെന്ത് നീറിയാലും
കൊന്നപോല്‍ ആഹ്ളാദം പങ്കു വെക്കാം
സ്നേഹം പകര്‍ന്ന് കൈനീട്ടമേകാം
പ്രകാശ പ്രഭ കണി കണ്ട് കുളിരണിയാം.

രചന - എം.എന്‍. സന്തോഷ്
14-04-2019


07 April, 2019

അറിവിന്‍ കേദാരം - കവിത

അക്ഷര മുറ്റം
കവിത

പഠിച്ചു മുന്നേറാം
കൊതിച്ചതായ് തീരാം
അക്ഷര മധുരം നുകരാം
അറിവിന്‍ അറ്റം നേടാം
നൂറ് വര്‍ഷങ്ങള്‍
നൂറ് വസന്തങ്ങള്‍
ഈ അക്ഷര മുറ്റത്ത്
അറിവ് നുകര്‍ന്നു
പറന്നുയര്‍ന്നു
നൂറ് നൂറ് ശലഭങ്ങള്‍
അഭിമാനമുയരട്ടെ
അഭിവാദ്യമരുളട്ടെ
ഈ അറിവിന്‍ ഗോപുരം വാഴട്ടെ
എസ് ഡി പി വൈ
എസ് ഡി പി വൈ

വിദ്യകള്‍ നേടുക പ്രബുദ്ധരാകാന്‍
ഗുരുദേവന്‍ അരുള്‍ ചെയ്തു
അറിവിന്‍ ചെറുവിത്ത് ഒന്ന്
ഈ മണ്ണില്‍ പാകി ഗുരുദേവന്‍
ആ വിത്ത് കിളിര്‍ത്തു
ചെടിയായ്, മരമായ്
തണല് ചൊരിഞ്ഞു വളര്‍ന്നിവിടെ
നാടിന് അക്ഷയ മധുരം നല്‍കി
പടര്‍ന്നു പാരിടമാകെ
അക്ഷര ഗോപുരം
അറിവിന്‍ കേദാരം
എസ് ഡി പി വൈ
എസ് ഡി പി വൈ

അറിവിന്നറ്റം
അറിവാണെന്ന്
ഗുരു ഉര ചെയ്തു
അറിവിന്‍ തോണി
തുഴഞ്ഞു ഗുരുവരര്‍
വഴി കാട്ടി വെട്ടവുമായ്
ചെറു കയ്യുകളാ വെ ട്ടം പേറി
തലമുറ കൈ മാറി
നാടിന് പെരുമ പകര്‍ന്നു

പരിപാവനമീ ക്ഷേത്രം
ഈ സരസ്വതി ക്ഷേത്രം
അറിവിന്‍ നിറകുടമീ ക്ഷേത്രം
ഈ സരസ്വതി ക്ഷേത്രം
നന്മകള്‍   നല്‍കു ന്നൊരു ക്ഷേത്രം
ഈ സരസ്വതി ക്ഷേ ത്രം

ഇവിടെ  സ്നേഹം വാഴട്ടെ
ഇവിടെ  നന്മകള്‍ പൂക്കട്ടെ
പടുത്തുയര്‍ത്തുക പുതിയൊരു ലോകം
മനുഷ്യരൊന്നായ്
ഒരൊറ്റ മനസ്സായ്
ഒരൊറ്റ മന്ത്രവുമായ്
മുന്നേറുക നാം
ഒരുമിച്ചൊന്നായി
അറിവിന്‍ ചെറുകനല്‍
കൈയിലെടുക്കൂ
ഊതി ജ്വലിപ്പിക്കൂ
പടുത്തുയര്‍ത്താം പുതിയൊരു നാളെ
എസ്   ഡി പി വൈ
എസ് ഡി പി വൈ

രചന - എം.എന്‍.സന്തോഷ്
07-04-2019






03 April, 2019

കണ്ണാ വരുന്നില്ലേ - കവിത

കണ്ണാ വരുന്നില്ലേ
കവിത

മഞ്ഞപട്ടാബരം താലത്തില്‍ വെച്ചു
ഒരു മയില്‍പീലി പട്ടില്‍ വെച്ചു
കോലക്കുഴലൊന്നതിന്മേലെ വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?

വെണ്ണയൊരു കുടം ഉറിയിലാക്കി
അവിലും മലരും പറ നിറച്ചു
കദളിക്കുലയൊന്ന് കാഴ്ച വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?

ആടിക്കളിക്കുവാന്‍ ഊഞ്ഞാലുണ്ട്
നീരാടാന്‍ ആമ്പല്‍ കുളങ്ങളുണ്ട്
കളിയാടാന്‍ മന്ദാര തോട്ടമു ണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍  വന്നതില്ല

പാട്ടും പദവുമായ് സഖിമാരുണ്ട്
കൂട്ടരായ് ഗോപാലകരേറെയുണ്ട്
മേയ്ക്കുവാന്‍ ഗോക്കളനേകമുണ്ട്
എന്നിട്ടുമെന്തേ  കണ്ണന്‍  വന്നതില്ല ?

രാധമാര്‍ കൈകൂപ്പി നില്‍ക്കുന്നുണ്ട്
പയ്യുകള്‍ തുള്ളിക്കളിക്കുന്നുണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
കണ്ണനെ എങ്ങുമേ കാണുന്നില്ല !

മാനത്ത് കാര്‍മുകില്‍ മേയുന്നുണ്ട്
മയിലുകള്‍ നര്‍ത്തനമാടുന്നുണ്ട്
കോകിലം കൂകി രസിക്കുന്നു ണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്

പീലി നെറുകയില്‍ ചൂടിക്കൊണ്ട്
മഞ്ഞപ്പട്ടുടയാട ചുറ്റിക്കൊണ്ട്
ചിരി  തൂകി കുഴലൂതി പാടിക്കൊണ്ട്
കാര്‍മുകില്‍ വര്‍ണ്ണനിങ്ങെത്തിയല്ലോ !

രചന - എം.എന്‍.സന്തോഷ്
03-04-2019



02 April, 2019

നിര്‍മ്മാല്യ ദര്‍ശനം
കവിത

നിര്‍മ്മാല്യ ദര്‍ശനം സഫലമായി കൃഷ്ണ
മനസ്സും മിഴിയും നിറഞ്ഞു പോയി
ചന്ദനം ചാര്‍ത്തിയ കമനീയ രൂപം
കണ്‍നിറയെ കണ്ടു ഗദ്ഗദ കണ്ഠനായി

ദീപപ്രഭാമയം മോഹനം തേജോഹരം
മായാമാധവന്‍ വാഴുന്ന മണിമന്ദിരം
അനന്തപുരിയായി ശംഖനാദം മുഴങ്ങി
ഗുരുവായൂരമ്പലം പുണ്യ പാലാഴിയായ്

നാരായണാ നമോ കീര്‍ത്തന മുഖരിതം
പ്രാര്‍ത്ഥാനാലാപനം ഭക്തി സാന്ദ്രം
ഒന്നായനേകം കണ്ണുകള്‍ കണ്ണനെ
ഒരു മാത്ര ദര്‍ശിക്കാന്‍ മതിമറന്നീടുന്നു

രക്ഷിക്കണേ ഗുരുവായൂരപ്പാ എന്ന്
ഉച്ചൈസ്ഥരം ഘോഷിപ്പു കണ്ഠങ്ങള്‍
കണ്ണനെ കണ്ടൊരു മാത്രയില്‍ ചിലരതാ
കണ്ണാഎന്നോതുവാനാകാത്ത നിലയിലായ്

ഭക്തി പ്രഭാമയം ആനന്ദ പൂരിതം
ഗോകുലപാലന്റെ ഗുരുവായൂരമ്പലം
നാരായണാ നാമം പാരായണം ചെയ്തു
നീലക്കാര്‍വര്‍ണ്ണന്റെ ലീലകള്‍ വര്‍ണ്ണിച്ചു

ഗുരുവായൂരമ്പലം ഗോകുലമായ് മാറി
ഗോപികാ വൃന്ദങ്ങള്‍ ലാസ്യ നടനമാടി
പീതാംബരം ചുറ്റി നീലപ്പീലി ചൂടി ചേലില്‍
ഓടക്കുഴലൂതി കള്ളച്ചിരി തൂകി കണ്ണനും.


രചന - എം.എന്‍.സന്തോഷ്
02-04-2019



29 March, 2019

സൗരശയ്യ - കവിത

കവിത

സൗരശയ്യയില്‍

ഹേ, സൂര്യ പൊള്ളുന്നു
മനുഷ്യാ, നിനക്കൊരുങ്ങി ശരശയ്യ
സൗരശരങ്ങളില്‍ തീ പാറുന്നു
വസുന്ധുരേ കരയരുത്.
ഇത് നിന്റെ ജാതകം
നീ തന്നെ രചിച്ച പാതകം
സിനിമയുടെ റീല് തീരാറായ്
ഇനി ഒരു സീന്‍ മാത്രം
പ്രളയത്തിന്റെ കുളിരില്‍ പുണരുന്നത്
സുര്യാതപത്തില്‍ ശയിക്കുന്നത്
വസുന്ധരേ കരയരുത്.
കിണറിലെ വെള്ളം കോരിക്കുടിച്ച്
ഹോ, ചൂട് ! മക്കള്‍ ചൊല്ലുന്നു
ഗോക്കളുടെ വരണ്ട നിലവിളി
ചുരത്തുന്നത് ചൂട് വായു
സൂര്യാതപമേറ്റ് പാടവരമ്പത്ത്
കൊക്ക് ഒറ്റക്കാലില്‍ അതേ നില്‍പ്പ്
കാക്കയില്ല,അങ്ങാടിക്കുരുവിയില്ല
കൊന്നയെപ്പോഴെ പൂത്തു!
വസുന്ധരേ കരയരുത്.
ഇത് നീ രചിച്ച നാടകം
സീന്‍ തീരാറായ്
അവരെപ്പഴേ പറഞ്ഞു
കവികള്‍ , ക്രാന്തദര്‍ശികള്‍
കാട് വെട്ടരുത്,മല മറിക്കരുത്
പുഴ വില്‍ക്കരുത്, മണലൂറ്റരുത്
പാടം നികത്തരുത്
കരിമണല്‍ ഖനിക്കരുത്
കടല് കോരരുത്
പ്ളാസ്റ്റിക്ക് പുക പരത്തരുത്.
ഇപ്പോള്‍ ഇവര്‍ പറഞ്ഞു
പുറത്തിറങ്ങരുത്
പുഴയില്‍ കുളിക്കരുത്
തിന്നരുത്,കുടിക്കരുത്
വെയില് കൊള്ളരുത്
വസുന്ധരേ കരയരുത്.
ഇനി നിനക്കിതു മതി
നിനക്ക് ശീതികരിച്ച മുറി
അവനിറങ്ങും
അവന്‍ വെയിലുകൊള്ളും
പ്രളയോപരിതലത്തിലും ശയിക്കും
യന്തിരന്‍!
വസുന്ധരേ കരയരുത്.

എം.എന്‍.സന്തോഷ്
29-03-2019








കൃഷ്ണ, ഗുരുവായൂരപ്പാ - കവിത


കൃഷ്ണ, ഗുരുവായൂരപ്പാ

അകലെയാണെങ്കിലും
അമ്പാടി കണ്ണാ നീ
അരികിലുണ്ടെന്ന്
ഞാന്‍ നിനപ്പു
ഓടക്കുഴല്‍ വിളി
കേള്‍ക്കുന്നതായ് തോന്നും
കരപല്ലവം കണ്ണീര്‍
തുടക്കുന്നതായ് തോന്നും

ഗുരുവായൂരപ്പാ
മുകുന്ദാ ജനാര്‍ദ്ദനാ
മുരളീധരാ നമോ
നാരായണാ ഹരേ

കളിത്തോഴന്‍ അവിലുമായ് അരികത്തണഞ്ഞപ്പോള്‍
കായാമ്പു വര്‍ണ്ണന്‍
കണ്ണീരിലലിഞ്ഞു പോയ്
ഒരു പിടി അവില്‍ നുകര്‍ന്ന്
ഒരു കോടി പുണ്യം നല്‍കി
മറക്കുമോ കാര്‍വര്‍ണ്ണാ
നിന്‍ കറയറ്റ കരുണാ രസം

ശ്രീകൃഷ്ണ ഗോവിന്ദ
ഹരേ മുരാരേ
ജനാര്‍ദ്ദന നാരായണ
വാസു ദേവായ

മഞ്ജുള അരയാലില്‍
അര്‍പ്പിച്ച തുളസിമാല
ഗുരുവായൂരപ്പാ
നിനക്കുള്ളതായിരുന്നു
ആ മാല മാറിലിട്ട്
ആയിരം പുണ്യം നല്‍കി
മറക്കുമോ കാര്‍വര്‍ണ്ണാ
നിന്‍ നിരുപമ ദയാവിലാസം

കൃഷ്ണ ജയ ഹരേ,
കൃഷ്ണ ജയ ഹരേ
കൃഷ്ണ മുകുന്ദ
കരുണാമയാ ഹരേ.

രചന - എം.എന്‍.സന്തോഷ്
28-03-2019

25 March, 2019

കവിത

ദക്ഷിണ മൂകാംബിക

സരസ്വതി മണ്ഡപം ഒരുങ്ങി
നാട്യകലാ മേളം മുഴങ്ങി
ദക്ഷിണ മൂകാംബിക ക്ഷേത്രം
സംഗീത പാല്‍ കടലായി

കാല്‍ ചിലമ്പുകള്‍ കിലുങ്ങി
സ്വര രാഗ ശ്രുതി മീട്ടി
അരങ്ങത്ത് ഹരിശ്രീ കുറിച്ചു
ആദ്യമായ് കലയുടെ ദീപം തെളിച്ചു

ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍
ഓമനകള്‍, കഥയറിയാതെ കരഞ്ഞു
ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി
ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി

ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും
ദക്ഷിണ മൂകാംബികേ, ദേവി
ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും
സൗഭാഗ്യം നല്‍കീടണേ ,  ജഗദമ്മേ.

രചന - എം.എന്‍.സന്തോഷ്
25-03-2019

24 March, 2019

കവിത


കവിത

ആശ്രമമുറ്റത്ത്

ആലുവ പുഴയുടെ പുണ്യതീരം
അദ്വൈതാശ്രമ സവിധം പവിത്രം
ഏകാന്തം മൂകം ലയം വശ്യം
ഗുരുദേവനെ ധ്യാനിച്ചു നിന്ന നേരം

പത്മാസന ധ്യാന തിരുസ്വരൂപം
ശാന്തി വിളംമ്പിതം വദന കമലം
ദീപ്തം പവിത്രം  യോഗനയനം
സ്വര്‍ണ്ണ പ്രഭാമയം ദീര്‍ഘഗാത്രം

നാവികനില്ലാതെ തുണയറ്റ തോണി
കൈവിടാതങ്ങ് കാക്കണം ഭഗവാനേ
മമസങ്കടം കണ്ണീര്‍ കടലലയായി
മനമഞ്ചും ബന്ധിച്ചു ഞാന്‍ നിന്നു

അക കണ്ണ് തുറന്നു നീ നോക്കുക
അറിവിന്റെ അറ്റം അനുഭവിക്കുവാന്‍
ആ മധു മൊഴി കേട്ടു  തരിച്ചു ദിവ്യം
ഹാ,ഗുരുദേവനരികത്ത് നില്‍പ്പു സ്മിതം!

ഒരു നാരായമെന്‍ വലം കൈയില്‍ വെച്ചു
ഗുരുവരുളി മതി നിനക്കിതൊന്ന് മാത്രം
അറിവിന്റെ കടലല കരേറുവാന്‍
അംബരത്തക്ഷര നക്ഷത്രം ജ്വലിപ്പിക്കാന്‍!

മന്ദാനിലര്‍ മെല്ലെ മൂളി കടന്നു പോയി
മന്ദസ്മിതം പോയി , ഗുരുവില്ലരികത്ത്!
ഞാനില്ല ,നീയില്ല ,വേറല്ലെന്നറിവുമായി
ആശ്രമ മുറ്റത്ത് നിന്നു ഞാന്‍ നിശ്ചലം!

അക്കരെ മണപ്പുറത്ത് അമ്പലത്തില്‍
തേവരെഴുന്നുള്ളും നേരമായി
ഒാംങ്കാര മന്ത്ര ധ്വനി മുഴങ്ങി
പൂര്‍ണ്ണാ നദീ തടം പുളകിതമായി.

രചന - എം.എന്‍.സന്തോഷ്
24-03-2019

22 March, 2019

മൂകാംബികാമൃതം

മൂകാംബികാമൃതം

അമ്മേ മഹാമായേ മൂകാംബികേ
വിദ്യാമൃതം പകരും വീണാധരീ
മൂകാസുരനും മോക്ഷപദം നല്‍കി
ദേവനായ് മാറ്റിയ ജഗദീശ്വരീ

ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍
ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി
അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക്
ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി

അകംപൊരുള്‍ തേടി അലയുന്ന നേരത്ത്
ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ
നിത്യപ്രകാശമായ്,നിത്യാനുഗ്രഹമായി
 നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ

ദുര്‍ഗ്ഗയായ് ലക്ഷ്മിയായ് വാണീദേവിയായ്
അഖിലാണ്ഡ ബ്രഹ്മമായാദിശങ്കരന്‍ ദര്‍ശിച്ച
അമ്മേ മഹാമായേ മൂകാംബികേ
കൃപാവരം ചൊരിയൂ ജഗദംബികേ



രചന -എം.എന്‍.സന്തോഷ്
22-03-2019





19 March, 2019

കവിത


 ആ ദിവ്യരൂപം
അമ്പലമുറ്റത്തരയാലിന്നരികത്ത്
അഞ്ജലീബദ്ധനായ് നിന്നൂ ഞാന്‍
സോപാന സംഗീതമുയരുന്ന നേരത്ത്
ഇടക്കയായ് തുടിക്കുന്നെന്‍ ഹൃദയം
ഓംങ്കാര മന്ത്രം ജപിക്കുന്ന നേരമെന്‍
മനം വൈകുണ്ഠമായി തെളിയുന്നു
തൊഴുത് വലംവെച്ച് നമിക്കുന്ന നേരത്ത്
കണ്ണില്‍ തെളിയുന്നാ  ദിവ്യരൂപം
തിരുനട തുറന്നു ദീപങ്ങളായിരമുദിച്ചു
ശിവ പഞ്ചാക്ഷരമന്ത്രം തിരയായിരമ്പി
നൊമ്പരമൊക്കെയും കണ്ണീരായര്‍പ്പിച്ചു
അമ്പലമൊരുമാത്ര കൈലാസമായി മാറി
ഗണനാഥനരുകില്‍ വേലുമായ് മുരുകനും
ഉമയോടൊത്ത് മഹേശ്വരന്‍ നടനമായ്
ഭഗവാനേ മഹേശ്വരാ ശ്രീഭൂത നായകാ
ദുരിതം നീക്കിയുലകിലാനന്ദമേകിടണേ.




രചന  എം.എന്‍.സന്തോഷ്

കവിത

മേവട ദേവി നമസ്തുതേ

കാവുംപടിയിലരയാല്‍ വലംവെച്ച്
നില്‍ക്കവേ കേള്‍ക്കാം നാമജപങ്ങള്‍
മേവടക്കാവിലമ്മയെ തൊഴുതിറങ്ങുന്ന
കാറ്റിന്റെ  മംഗള മംഗല്യ ശരണ ഗീതങ്ങള്‍

മീനമായ് പുറക്കാട്ടുകാവില്‍ പൂരമായി
മേളമുയരുന്നു , മേവടയുണരുന്നാമോദത്താല്‍
അഭീഷ്ട വരദായിനി , ദേവീ തൊഴുന്നു
അഭയമരുളുക , അകമലരില്‍ തെളിയുക കാവിലമ്മേ.

സര്‍വ്വാര്‍ത്ഥ സാധികേ , സകലസൗഖൃദായികേ
ജ്ഞാനാംബികേ , ശരണമരുളണേ നിത്യവും
അജ്ഞാന തിമിരമതു നീക്കണേ , അപരാ   ധമരുതാതെ കാക്കണേ
സൗഭാഗ്യദായികേ
മേവട വാഴുമമ്മേ നമസ്തുതേ.


രചന - എം.എന്‍.സന്തോഷ്

22 January, 2019

08 January, 2019

ഇ മാഗസിന്‍


നവതരംഗം


-മാഗസീന്‍




എസ്.ഡി.പി.വെെ.ജി.വി.എച്ച്.എസ്


പള്ളുരുത്തി


2018-19






04 January, 2019

ഉറവിട മാലിന്യസംസ്ക്കരണം


                                      മാലിന്യ സംസ്ക്കരണം

വീടുകളില്‍ ഉണ്ടാവുന്ന ജൈവ മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.മാലിന്യം വളമായും പാചകവാതകമായും മാറ്റുന്ന ചെലവുകുറഞ്ഞ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഡോ. ആര്‍.ഗിരിജ (പ്രൊഫസര്‍ & ഹെഡ് ഡിപ്പാര്‍ട്ട്മെന്റ് അഗ്രിക്കള്‍ച്ചര്‍ മൈക്രോബയോളജി, കേരള യൂണിവേഴ്സിറ്റി. ) തയ്യാറാക്കിയ ലേഖനം . വായിക്കുന്നതിന്ഇവിടെ ക്ലിക്ക് ചെയ്യുക