11 August, 2017

എന്റെ സ്ക്കൂള്‍ ഡയറി

യാത്രാമൊഴി


പ്രകീര്‍ത്തിക്കപ്പെടുന്നത് രണ്ട് സന്ദര്‍ഭങ്ങളിലാണ്. മരണാനന്തരം അനുശോചന പ്രസംഗങ്ങളില്‍....ദ്യോഗത്തില്‍ നിന്നും വിരമിക്കുന്ന യാത്രയയപ്പ് പ്രസംഗങ്ങളില്‍....സദ്ഗുണങ്ങളും , പ്രവര്‍ത്തികളും അനുമോദിക്കപ്പെടുകയും, അംഗീകരിക്കപ്പടുകയും ചെയ്യുന്നതപ്പോള്‍ മാത്രമാണ് . വനോളം വാഴ്ത്തും, പുകഴ്ത്തും, തീരാനഷ്ടമെന്നും പറയും, മേല്‍പ്പറഞ്ഞ രണ്ട് അവസരങ്ങളിലും ! അതാണ് നമ്മുടെ ഒരു രീതി.

ഇരുപത്തിയെട്ട് വര്‍ഷം അധ്യാപനം എന്ന മഹോന്നത കര്‍മ്മം യഥാവിധി നിര്‍വഹിച്ചു.. യാത്രയയപ്പും , പ്രസംഗവും വേണ്ടന്ന് സഹപ്രവര്‍ത്തകരോട് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ അംഗീകരിച്ചു.

2017 മാര്‍ച്ച് 31 . രണ്ട് വര്‍ഷം പ്രധാന അധ്യാപകനായും പ്രവര്‍ത്തിച്ച് വിടപറയുന്ന ദിവസം. സ്ക്കൂള്‍ ഓഫിസില്‍ പ്രധാന അധ്യാപകന്റെ കസേരയില്‍ എന്റെ അവസാനത്തെ നിമിഷങ്ങള്‍.മുന്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ അങ്ങനെ ചിലര്‍ ആശംസകളും , നന്ദി വാക്കുകളും പറഞ്ഞ് പിരിയുന്നു.മാനേജ്മെന്റ് നല്‍കുന്ന " സ്നേഹാദരങ്ങളോടെ യാത്രയയപ്പ് " വേദിയിലേക്ക് കടന്നുചെല്ലാനുള്ള വെമ്പലോടെയാണിരിക്കുന്നത്. ( ആ ചടങ്ങ് ഒഴിവാക്കാന്‍ പറ്റില്ല. അതൊരു പൊതു ചടങ്ങാണ്.)

അപ്പോഴാണ് ആ അധ്യാപിക കടന്നു വന്നത്. "ആശംസകള്‍" നേര്‍ന്നു. ആശംസാ പ്രസംഗത്തിലെ അവസാന വാക്കുകള്‍ ഇങ്ങനെ.
ഇന്ന് കൂടി സഹിച്ചാല്‍ മതിയല്ലോ! “
'അവരുടെ ഒരു അവധി നിരസിച്ചതിനുള്ള പ്രശംസ!
നോ , താങ്ക്സ് പറഞ്ഞില്ല . സ്നേഹപൂര്‍വ്വം തന്നതല്ലേ , അതും സ്വീകരിച്ചു.
മേശപ്പുറത്ത് ഒരു ആശംസ കാര്‍ഡ് ചില്ലിട്ടത് ഇരിപ്പുണ്ട് . 8 C യിലെ ജിഷ്ണു എന്ന കുട്ടി സമ്മാനിച്ചത്. ഞനാ കാര്‍ഡ് എടുത്തു. അതിലെ ലിഖിതം ഒരിക്കല്‍ കൂടി വായിച്ചു.

Dear teacher,
You rally inspire me
It' s your unique
guidance and methods
that urges me to excell
in all that I do .
Thanks

ചില്ലിട്ട ആശംസ കാര്‍ഡും , ചില്ലിടാത്ത ആശംസ കാര്‍ഡും ഞാനെടുത്തു. എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നു.