22 June, 2020

പുസ്തകപരിചയം



ആടുജീവിതം

 
വ്യത്യസ്ഥമായ ഒരു വായനാനുഭവം 
 


      ഗൗരിലക്ഷ്മി

















സാഹിത്യം ഉത്ഭവിക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്. ജീവിതത്തിന്റെ

ജൈത്രയാത്രയില്‍ നിരവധി പ്രതിസന്ധികള്‍ ഓരോ വ്യക്തികളും നേരിടും.

ചിലപ്പോള്‍ കൈപ്പേറിയത്, അല്ലെങ്കില്‍ മധുരിക്കുന്നത്.

സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും ഉതിര്‍ത്തിയെടുക്കുന്നതാണ് സാഹിത്യം.


കഥാകൃത്ത് തികച്ചും യാദൃച്ഛികമായി ഒരു പ്രവാസിയുടെ

ജീവിതദുരിതങ്ങളെക്കുറിച്ച് അറിയുന്നു. അയാളുടെ നീറുന്ന കനല്‍ വഴികള്‍

കഥാകൃത്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. അത് പിന്നീട്

അക്ഷരങ്ങളിലൂടെ ഒരു നോവലായി പുനര്‍ജ്ജനിക്കുന്നു. ജനഹൃദയങ്ങളെ

ഈറനണിയിക്കുന്നു.ഒരു പ്രാദേശിക എഴുത്തില്‍ നിന്നും ദേശീയ ധാരയിലേക്ക്

കാലാതിവര്‍ത്തിയായി ഒഴുകുന്ന നദിക്ക് സമാനമായി ആ സാഹിത്യ സൃഷ്ടി

പ്രവഹിക്കുന്നു.


ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ പറ്റിയാണ് പറയുന്നത്.


കോവിഡ് ഭീതിക്കിടെ പ്ളസ് ടു പരീക്ഷയും കഴിഞ്ഞിരിക്കുമ്പോള്‍ ഞാന്‍

വായിച്ച് ഒരു പുസ്തകമാണ് ആടുജീവിതം എന്ന നോവല്‍.

പ്രവാസിയുടെ നീറുന്ന ജീവിതമാണ് നോവലിന്റെ കഥാതന്തു.ജീവിതം

കരുപ്പിടിപ്പിക്കാനുളള സ്വപ്നങ്ങളുമായി ഗള്‍ഫിലെ സ്വപ്ന ഭൂമികളിലേക്ക്

ചേക്കേറുന്ന പ്രവാസിയുടെ - നജീബിന്റെ - നരക ജീവിതമാണ്

ആടുജീവിതത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.


ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഒരു തൊഴിലും വരുമാനവും കണ്ടെത്തുന്നതിന്

പ്രാരംബ്ദങ്ങളുടെ ഭാണ്ഡവും പേറി ഗള്‍ഫിലേക്ക് ചേക്കേറുന്ന ഏതൊരു

മലയാളിയേയും പോലെ പുറപ്പെടുന്ന നജീബാണ് നോവലി

ലെ കേന്ദ്ര കഥാപാത്രം. ഭാര്യയുടെ പ്രസവം അടുത്തിരിക്കുന്ന് ഒരവസരമായിട്ടു

പോലും കുടുംബത്തിന്റെ നിലനില്‍പ്പോര്‍ത്ത് ഉള്ളത് വിറ്റ് പെറുക്കി നാട്

വിടുകയാണ് നജീബ്.


ഗള്‍ഫില്‍ കാലുകുത്തിയ നജീബിന്റെ ജീവിതം മാറി മറിയുകയാണ്. തന്റെ

അര്‍ബാബിനെയും കാത്ത് സഹയാത്രികനും നാട്ടുകാരനുമായ ഹക്കിനൊപ്പം

എയര്‍പോര്‍ട്ടില്‍ ഏറെ നേരം കാത്തുനിന്നു. കാത്തിരിപ്പിനൊടുവില്‍ അര്

ബാബിനു സമാനനായ ഒരാള്‍ അവര്‍ക്കടുത്തെത്തി. ആഗതന്‍ രണ്ടു പേരുടേയും

പാസ്പ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം അയാളൊടൊപ്പം വണ്ടിയില്‍

കയറാനാവശ്യപ്പെടുന്നു.


ആ വണ്ടി നഗരങ്ങള്‍ കടന്ന് മണലാരണ്യത്തിലേക്ക് പ്രവേശിക്കുന്നു. എവിടെയും

വിജനത!


പിന്നെ ഓരോ നിമിഷവും നജീബ് സങ്കല്‍പ്പിച്ച കാര്യങ്ങളല്ല സംഭവിക്കുന്നത്.

നജീബും ഹക്കിമും അര്‍ബാബിന്റെ ആടു വളര്‍ത്തല്‍ കേന്ദ്രത്തിലെ അടിമ

തൊഴിലാളികളായി കുടുക്കപ്പെട്ടു.ആടിന് തീറ്റ കൊടുക്കുക, മേയ്ക്കുക,

പരിപാലിക്കുക. തീറ്റയും , കിടപ്പും ആടുകള്‍ക്കൊപ്പം .അര്‍ബാബിന്റെ ക്രൂരമായ

ശിക്ഷാവിധികളും സഹിച്ച് ആടുകളോടൊപ്പം ഉണ്ടും ഉറങ്ങിയും മൂന്ന് വര്

ഷക്കാലത്തെ നരക തുല്യമായ തടവ് ജീവിതം.


മരുഭൂമിയിലെ ചൂടും , ദാഹവും , വിശപ്പും എല്ലാ യാതനകളും നജീബ്

ഇക്കാലത്തിനിടക്ക് സഹിക്കാന്‍ പഠിച്ചു. മരുഭൂമിയില്‍ ആടുകള്‍ക്കിടയില്‍ നിന്നും

ഒരു രക്ഷപ്പെടല്‍ അയാളുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. എങ്കിലും

അള്ളാവിലുള്ള വിശ്വാസം അയാള്‍ കൈവിട്ടില്ല. ഇടക്ക് അര്‍ബാബ് നല്‍കുന്ന

കുബൂസ് കഴിച്ച് വിശപ്പടക്കും. അതില്ലാത്തപ്പോള്‍ ആടിന് കൊടുക്കന്ന ഭക്ഷണം

കഴിക്കും. ആടുകള്‍ക്കൊപ്പം ഉറങ്ങും .


അര്‍ബാബുമാര്‍ നല്‍കുന്ന ശിക്ഷകള്‍ മൃഗീയമായിരുന്നു. സഹിക്കുകമാത്രം.

നിലവിളിക്കാന്‍ പോലും അവകാശമില്ല.


അങ്ങനെയിരിക്കെ ഹക്കിമിനെ കാണാനിടവരുന്നു. ഇബ്രാഹിം

ബാദരിയെക്കുറിച്ചുള്ള വിവരം അറിയാനിടവരികയും ചെയ്യുന്നു.അര്‍ബാബുമാര്‍

മസറയിയിലില്ലാത്ത സമയം നോക്കി അവര്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു.

ഏകാന്തവും,വിജനവുമായ മരുഭൂമിയിലൂടെ അവര്‍ രക്ഷപെട്ടോടുന്നു.ഒരു

നിശ്ചയവുമില്ല. ജീവന്‍ അള്ളാവിലര്‍പ്പിച്ചുള്ള പലായനം. പിന്നീട് ഉദ്വോഗ

ജനകമായ നിമിഷങ്ങളും, നെഞ്ചിടിപ്പിക്കുന്നതും , കണ്ണീരണിയിപ്പിക്കുന്നതുമായ

സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പ്രത്യാശയുടെ ദീപനാളം

വായനക്കാരന്റെ മനസ്സില്‍ തെളിയിച്ചുകൊണ്ട് നോവലിസ്റ്റ് വിജയക്കൊടി

പാറിക്കുന്നു.


ദുബായ് എന്നുള്ള സങ്കല്‍പ്പത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു


പശ്ചാത്തലമാണ് നോവലിസ്ററ് ചിത്രീകരിച്ചിരിക്കുന്നത്. സ്വപ്നഭൂമി

തേടിപോകുന്ന് ഓരോ പ്രവാസിയും അനുഭവിക്കുന്നത് നീറുന്ന ജീവിതമാണ്

എന്ന് പച്ചപരമാര്‍ത്ഥം നോവലിസ്റ്റ് നിര്‍ദ്ദയം വിളംബരം ചെയ്യുന്നു. ആരും

കാണാതെ പോകുന്ന , അറിയാതെ പോകുന്ന നിരവധി നജീബുമാരുടെ

ജീവിതമാണ് നോവലിസ്റ്റ് ആവിഷ്ക്കരിച്ചിരിക്കുന്നത്.


വളരെ ലളിതമായ ശൈലിയിലാണ് നോവല്‍ ആഖ്യാനം ചെയ്തിരിക്കുന്നത്.

ആസ്വാദനത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ കൊണ്ടപോകുന്നു.

ജിവിതം തിരികെ പിടിക്കാനുള്ള ആവേശമാണ് നജീബിനെ ആടുജീവിതത്തില്‍

നിന്നും അതിജീവിക്കാന്‍ തുണയായത്.


ആടുജീവിതം എന്ന നോവല്‍ ആസ്വാദക മനസ്സില്‍ കാലാതിവര്‍ത്തിയായി

നിലകൊള്ളുമെന്ന് തീര്‍ച്ചയാണ്. ഒരു വിങ്ങലോടെ , നെഞ്ചിടിപ്പോടെ മാത്രമേ

ഈ നോവലിന്റെ അവസാന പേജും വായിച്ച് തീര്‍ക്കുകയുള്ളു.


വ്യത്യസ്ഥമായ ഒരു വായനാനുഭവമായിരുന്നു അത്.

No comments:

Post a Comment