03 April, 2011

ഭാരത് മാതാ കീ ജെയ്

ലങ്കയൊട് പൊരുതി ലൊകകപ്പ് സ്വന്തമാക്കിയപ്പൊള്‍ ഓരൊ ഭാരതീയനും ആഹ്ലാദിച്ചു.ജാതി ,മത, വര്‍ണ്ണ വര്‍ഗ വിഭാഗീയതകളില്ലാതെ നാം ഭാരതീയര്‍ ത്രിവര്‍ണ്ണ പതാക പാറിച്ചു.കേരളത്തില്‍ തെരഞ്ഞെടുപ്പു ഗൊദായില്‍ പൊര്‍വിളി മുഴങ്ങി കൊണ്ടിരുന്ന സമയത്താണ് ലൊകകപ്പ് ഫൈനല്‍ മത്സരം നടന്നത്. പരസ്പരം ചെളി വാരിയെറിഞ്ഞും, നുണകള്‍ പ്രസംഗിച്ചും എതിരാളികളെ കരിവാരിതേച്ച് അങ്കത്തില്‍ ജയിക്കാന്‍ ചേകവന്മാര്‍ പതിനെട്ടടവുകളും പയറ്റുന്നു.ചില സ്ഥാനാര്‍ഥികള്‍ , തങ്ങള്‍ക്കും ക്രിക്കറ്റ് അറിയാം എന്ന് ജനങ്ങളെ ബൊധ്യപ്പെടുത്താന്‍ പ്രചരണത്തിനിടെ ടിവിക്കു മുംബില്‍ ചെന്നിരിക്കുന്നതും കണ്ടു.വിജയാഹ്ലാദം പങ്കുവെക്കാന്‍ ഇവര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതു കാണാന്‍ കൊതിച്ചു പൊയി.ഇന്‍ ഡ്യ വിജയ കിരീടം ചൂടിയപ്പൊള്‍ നാം ഭാരതീയരാണ് എന്ന സന്ദേശം പരത്താന്‍ ,രാഷ്ട്രീയം മാറ്റി വെച്ചുകൊണ്ട് ഭാരതപതാക ഒരുമിച്ചു നിന്ന് ഉയര്‍ത്തി പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയും, അച്യുതാനന്ദനും തയ്യാറായിരുന്നെങ്കില്‍ രാഷ്ട്രീയക്കാരുടെ ദേശീയത പ്രകടമാകുമായിരുന്നു. എങ്കില്‍ കേരളീയര്‍ സബാഷ് പറയുമായിരുന്നു. കേരളത്തില്‍ എങ്ങും എതിര്‍ സ്ഥാനാര്‍ഥികള്‍ ഇങ്ങനെ ചെയ്തതായി വാര്‍ത്ത കണ്ടില്ല.എങ്ങിനെ സാധിക്കും?അധികാരക്കൊതി മൂത്ത് അന്ധത ബാധിച്ചവര്‍ക്ക് എന്തു ദേശീയത? എന്തു രാഷ്ടീയ പ്രബുദ്ധത?

No comments:

Post a Comment